Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Tariffs

എയർടെൽ നിരക്കുയർത്തി

മുംബൈ: ഇന്ത്യയിലെ രണ്ടാമത്തെ വലിയ ടെലികോം ഓപ്പറേറ്ററായ എയർടെൽ തങ്ങളുടെ 799 രൂപയുടെ പ്ലാൻ നിർത്തലാക്കുകയും, 859 രൂപയുടെ പ്ലാനിന്‍റെ വില 899 രൂപയായി വർധിപ്പിക്കുകയും ചെയ്തു.

നേരത്തെ 799 രൂപയുടെ പ്ലാൻ 77 ദിവസത്തെ വാലിഡിറ്റിയും 859 രൂപയുടെ പ്ലാൻ 84 ദിവസത്തെ വാലിഡിറ്റിയുമാണ് നൽകിയിരുന്നത്; യഥാക്രമം പ്രതിദിനം 1.5 ജിബി, 2 ജിബി ഡാറ്റയും ഇവയിൽ ലഭ്യമായിരുന്നു.

ഇപ്പോൾ 84 ദിവസത്തേക്ക് പ്രതിദിനം 1.5 ജിബി ഡാറ്റ ആഗ്രഹിക്കുന്ന ഉപയോക്താക്കൾ ഒന്നുകിൽ 899 രൂപയുടെ പ്ലാൻ തെരഞ്ഞെടുക്കണം, അല്ലെങ്കിൽ 1029 രൂപയ്ക്ക് 84 ദിവസത്തേക്ക് പ്രതിദിനം 2 ജിബി ഡാറ്റ നൽകുന്ന പ്ലാൻ തെരഞ്ഞെടുക്കാം.

പുതിയ 899 രൂപയുടെ പ്ലാനിൽ 84 ദിവസത്തേക്ക് പ്രതിദിനം 1.5 ജിബി ഡാറ്റയും അണ്‍ലിമിറ്റഡ് കോളുകളും ദിവസം 100 എസ്എംഎസും ലഭിക്കും. ഇതിൽ മറ്റ് ആനുകൂല്യങ്ങളൊന്നുമില്ല. എന്നാൽ മുൻപുണ്ടായിരുന്ന 859 രൂപയുടെ പ്ലാനിൽ ഇതിനോടൊപ്പം ’RewardsMini’ സബ്സ്ക്രിപ്ഷനും (പ്രതിമാസം 80 രൂപ ക്യാഷ്ബാക്ക്) സൗജന്യമായി ലഭിച്ചിരുന്നു.

അതേസമയം, ഇപ്പോൾ നിർത്തലാക്കിയ 799 രൂപയുടെ പ്ലാനിൽ 77 ദിവസത്തേക്ക് പ്രതിദിനം 1.5 ജിബി ഹൈ-സ്പീഡ് ഡാറ്റയാണ് ലഭിച്ചിരുന്നത്. കൂടാതെ ഇന്ത്യയിലുടനീളം അണ്‍ലിമിറ്റഡ് കോളിംഗും ദിവസം 100 സൗജന്യ എസ്എംഎസും ഈ പ്ലാനിലുണ്ടായിരുന്നു.

International

ഗ്രീൻലാൻഡ് മോഹത്തെ എതിർക്കുന്ന രാജ്യങ്ങൾക്കുമേൽ തീരുവ; ട്രംപിന്‍റെ അടുത്ത ഭീഷണി

വാഷിംഗ്ടൺ ഡിസി: ഗ്രീൻലാൻഡ് സ്വന്തമാക്കാനുള്ള തന്‍റെ മോഹത്തിന് എതിരു നിൽക്കുന്ന രാജ്യങ്ങൾക്കുമേൽ ഇറക്കുമതിച്ചുങ്കം ചുമത്തേണ്ടിവരുമെന്ന് അമേരിക്കൻ പ്രസിഡന്‍റ് ട്രംപിന്‍റെ ഭീഷണി.

കഴിഞ്ഞദിവസം വൈറ്റ് ഹൗസിൽ ഒരു യോഗത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. അമേരിക്കയുടെ ദേശീയ സുരക്ഷയ്ക്ക് ഗ്രീൻലാൻഡ് വേണമെന്ന് ട്രംപ് കൂട്ടിച്ചേർത്തു.

ഏതൊക്കെ രാജ്യങ്ങളായിരിക്കും നടപടി നേരിടേണ്ടിവരുകയെന്ന് ട്രംപ് വ്യക്തമാക്കിയില്ല. ഡെന്മാർക്കിന്‍റെ ഭാഗമായ ഗ്രീൻലാൻഡിനെ അമേരിക്ക പിടിച്ചെടുക്കുന്നതിൽ യൂറോപ്യൻ രാജ്യങ്ങൾക്ക് വലിയ എതിർപ്പുണ്ട്.

ഇതിനിടെ ട്രംപിന്‍റെ നീക്കങ്ങളിൽ അമേരിക്കയിലെ ഒരു വിഭാഗം ജനപ്രതിനികൾക്കും എതിർപ്പുണ്ട്. കഴിഞ്ഞദിവസം 11 അംഗ കോൺഗ്രസ് സമിതി ഗ്രീൻലാൻഡ് സന്ദർശിച്ചു. ട്രംപിന്‍റെ നീക്കങ്ങളോടുള്ള എതിർപ്പും ഗ്രീൻലാൻഡിനുള്ള പിന്തുണയും സമിതി അറിയിച്ചു. ട്രംപിന്‍റെ റിപ്പബ്ലിക്കൻ പാർട്ടി അംഗങ്ങളും സമതിയിലുണ്ടായിരുന്നു.

ഗ്രീൻലാൻഡ് പ്രധാനമന്ത്രി യെൻസ് ഫ്രെഡറിക് നീൽസൺ, ഡാനിഷ് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്സൺ എന്നിവരുമായി സമിതി ചർച്ച നടത്തി.

International

ട്രംപ് ഏർപ്പെടുത്തിയ ഉയർന്ന തീരുവ: വിധി പറയുന്നത് വീണ്ടും മാറ്റി യുഎസ് സുപ്രീം കോടതി

വാഷിംഗ്ടൺ ഡിസി: യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് വിവിധ രാജ്യങ്ങളുടെമേൽ ഉയർന്ന ഇറക്കുമതിത്തീരുവ ചുമത്തിയതിന്‍റെ നിയമസാധുത സംബന്ധിച്ച കേസിൽ അന്തിമ വിധി പുറപ്പെടുവിക്കാതെ യുഎസ് സുപ്രീം കോടതി.

കേസിൽ മൂന്ന് വിധികൾ പുറപ്പെടുവിച്ച കോടതി അന്തിമ വിധി പറഞ്ഞില്ല. വിധി പറയുന്ന പുതിയ തീയതിയും കോടതി അറിയിച്ചിട്ടില്ല. ഇത് രണ്ടാം തവണയാണ് സുപ്രീം കോടതി ഈ കേസിൽ വിധി പറയാതെ മാറ്റിവയ്ക്കുന്നത്. ഇക്കഴിഞ്ഞ ഒൻപതിന് വിധിയുണ്ടാകുമെന്നു പ്രതീക്ഷിച്ചിരുന്നെങ്കിലും കോടതി കേസ് പരിഗണിച്ചില്ല.

ഇത്തരത്തിൽ തീരുവ ചുമത്താൻ പ്രസിഡന്‍റിനു നിയമപരമായ അവകാശമില്ലെന്നു കാട്ടി വിവിധ കമ്പനികളും 12 സംസ്ഥാനങ്ങളുമാണു സുപ്രീം കോടതിയിലെത്തിയത്. തീരുവ ഉയർത്തൽ യുഎസിനു സാമ്പത്തികമായി കൂടുതൽ കരുത്തേകിയെന്ന വാദമാണു ട്രംപ് ഭരണകൂടത്തിന്‍റേത്.

Business

ചൈനാ സ്റ്റീലിനെ പിടിച്ചുകെട്ടാൻ മൂന്നു വർഷത്തേക്ക് തീരുവ ഏർപ്പെടുത്തി ഇന്ത്യ

ന്യൂഡൽഹി: നിലവാരം കുറഞ്ഞ സ്റ്റീൽ ഉത്പന്നങ്ങളുടെ ഇറക്കുമതി കുറയ്ക്കാനായി സ്റ്റീൽ ഉത്പന്നങ്ങൾക്ക് തീരുവ ഏർപ്പെടുത്തി കേന്ദ്ര സർക്കാർ. അടുത്ത മൂന്നു വർഷത്തേക്കാണ് തീരുവ ഏർപ്പെടുത്തിയത്. സുരക്ഷ തീരുവ എന്നറിയപ്പെടുന്ന ലെവി ആദ്യ വർഷം 12 ശതമാനം, രണ്ടാം വർഷം 11.5, മൂന്നാം വർഷം 11 എന്നീ നിരക്കിലാണ് ഏർപ്പെടുത്തിയിട്ടുള്ളത്.

ചൈനയിൽ നിന്നാണ് പ്രധാനമായും നിലവാരം കുറഞ്ഞ സ്റ്റീൽ ഉത്പന്നങ്ങൾ രാജ്യത്തേക്കു വരുന്നത്. ചൈന, നേപ്പാൾ, വിയറ്റ്നാം എന്നീ രാജ്യങ്ങൾക്കു ലെവി ബാധകമായിരിക്കും. എന്നാൽ, സ്റ്റെയിൻലെസ് സ്റ്റീൽ ഉത്പന്നങ്ങൾക്ക് ഈ തീരുവ ബാധകമല്ലെന്നും സർക്കാർ ഉത്തരവിൽ പറയുന്നു.

നിലവാരമില്ലാത്തതും കുറഞ്ഞ വിലയുള്ള ഉത്പന്നങ്ങളും ആഭ്യന്തര ഉരുക്കു വ്യവസായത്തിന് ഭീഷണിയാകുന്ന പശ്ചാത്തലത്തിലാണ് കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്‍റെ ഇടപെടൽ. 200 ദിവസത്തേക്ക് 12 ശതമാനം താത്കാലിക തീരുവ ഏപ്രിലിൽ സർക്കാർ ഏർപ്പെടുത്തിയിരുന്നു.

ഇറക്കുമതി അനിയന്ത്രിതമായി പെരുകിയതോടെയാണ് ഡയറക്ടറേറ്റ് ജനറൽ ഓഫ് റെമഡീസ് തീരുവ മൂന്നു വർഷത്തേക്കു നീട്ടിയത്. ലോകത്തിലെ ഏറ്റവും വലിയ ഉരുക്കുനിർമാതാക്കളാണ് ചൈന. 2024-ൽ കഴിഞ്ഞ എട്ടു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന ഉരുക്കുകയറ്റുമതിയാണ് ചൈന നടത്തിയത്. 100 മില്യൺ ടൺ സ്റ്റീൽ കയറ്റുമതിയാണ് 2024-ൽ ചൈന നടത്തിയത്.

International

ഇന്ത്യൻ ഉൽപന്നങ്ങളുടെ ഇറക്കുമതിക്ക് 50 ശതമാനം തീരുവ ചുമത്തി മെക്സിക്കോ

മെക്സിക്കോ സിറ്റി: ഇന്ത്യൻ ഉൽപന്നങ്ങളുടെ ഇറക്കുമതിക്ക് 50 ശതമാനം തീരുവ ചുമത്തി മെക്സിക്കോ. ഇന്ത്യൻ ഉൽപന്നങ്ങളുടെ ഇറക്കുമതിക്ക് യുഎസ് 50 ശതമാനം തീരുവ ചുമത്തിയതിന് പിന്നാലെയാണ് ഈ നടപടി.

ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള തെരഞ്ഞെടുത്ത ഉൽപന്നങ്ങളുടെ ഇറക്കുമതിക്ക് 50 ശതമാനം വരെ നികുതി ചുമത്താൻ മെക്സിക്കോ സർക്കാർ അംഗീകാരം നൽകി. മെക്സിക്കോയുടെ താരിഫുകൾ 2026 ജനുവരി ഒന്നിന് പ്രാബല്യത്തിൽ വരും.

മെക്സിക്കൻ ദിനപത്രമായ എൽ യൂണിവേഴ്സലിന്‍റെ റിപ്പോർട്ട് പ്രകാരം വാഹന ഭാഗങ്ങൾ, ചെറിയ കാറുകൾ, വസ്ത്രങ്ങൾ, പ്ലാസ്റ്റിക്, സ്റ്റീൽ, വീട്ടുപകരണങ്ങൾ, കളിപ്പാട്ടങ്ങൾ, തുണിത്തരങ്ങൾ, ഫർണിച്ചർ, പാദരക്ഷകൾ, തുകൽ വസ്തുക്കൾ, പേപ്പർ, കാർഡ്ബോർഡുകൾ, മോട്ടോർ സൈക്കിളുകൾ, അലുമിനിയം, ട്രെയിലറുകൾ, ഗ്ലാസ്, സോപ്പുകൾ, പെർഫ്യൂമുകൾ, സൗന്ദര്യവർധക വസ്തുക്കൾ തുടങ്ങിയ ഉൽപന്നങ്ങൾക്ക് മെക്സിക്കോ തീരുവ ചുമത്തിയിട്ടുണ്ട്.

ഇന്ത്യ, ദക്ഷിണ കൊറിയ, ചൈന, തായ്‌ലൻഡ്, ഇന്തോനേഷ്യ തുടങ്ങിയ മെക്സിക്കോയുമായി വ്യാപാര കരാറിൽ ഏർപ്പെട്ടിരിക്കുന്ന രാജ്യങ്ങൾക്ക് ഈ നീക്കം തിരിച്ചടിയാകും.

International

കാനഡക്ക് 10 ശതമാനം അധിക തീരുവ ചുമത്തി ഡോണൾഡ് ട്രംപ്

വാഷിംഗ്ടൺ ഡിസി: കാനഡക്ക് 10 ശതമാനം അധിക തീരുവ ചുമത്തി യുഎസ്. ശനിയാഴ്ചയാണ് ഡോണൾഡ് ട്രംപ് അധിക തീരുവ ചുമത്തുമെന്ന് അറിയിച്ചത്. നേരത്തെ ചുമത്തിയ തീരുവക്ക് പുറമേയാണിതെന്നും ഡോണൾഡ് ട്രംപ് പറഞ്ഞു.

കാനഡയുമായുള്ള വ്യാപാര ചർച്ചകൾ അവസാനിപ്പിച്ചുവെന്ന് ട്രംപ് അറിയിച്ചതിന് പിന്നാലെയാണ് അധിക തീരുവ ചുമത്തുമെന്നും പ്രഖ്യാപിച്ചിരിക്കുന്നത്. വസ്തുതകളെ ഗുരുതര തെറ്റായി ചിത്രീകരിക്കുകയും ശത്രുതാപരമായ പ്രവൃത്തി ചെയ്യുകയും ചെയ്തതിനാൽ കാനഡക്കുമേൽ 10 ശതമാനം അധിക തീരുവ ചുമത്തുകയാണെന്ന് ഡോണൾഡ് ട്രംപ് വ്യക്തമാക്കി.

യുഎസ് തീരുവകൾക്കെതിരെയാണ് കാനഡ ടിവി പരസ്യം നൽകിയത്. ഇതില്‍ പ്രതിഷേധിച്ച് കാനഡയുമായുള്ള വ്യാപാരചർച്ച അവസാനിപ്പിക്കുന്നതായി പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു.

യുഎസ് മുൻ പ്രസിഡന്‍റ് റൊണാൾഡ് റീഗൻ 1987ൽ തീരുവകൾക്കെതിരെ നടത്തിയ ഒരു പ്രസംഗത്തിന്‍റെ ചില ഭാഗങ്ങൾ ഉപയോഗിച്ചാണ് ട്രംപ് ചുമത്തിയ അധികത്തീരുവയ്ക്കെതിരെ കാനഡ പരസ്യം നൽകിയത്.

1987ലെ പ്രസംഗത്തിൽ, തീരുവകൾ ഓരോ അമേരിക്കൻ തൊഴിലാളിയെയും ഉപഭോക്താവിനെയും ദോഷകരമായി ബാധിക്കുമെന്നും കടുത്ത വ്യാപാര യുദ്ധങ്ങൾക്ക് കാരണമാകുമെന്നും റീഗൻ പറഞ്ഞിരുന്നു. ഇതാണ് പരസ്യത്തിൽ ഉപയോഗിച്ചത്.

എന്നാൽ, പ്രസംഗത്തെ തെറ്റായി ചിത്രീകരിക്കുന്നുവെന്നും ക്ലിപ്പ് ഉപയോഗിക്കാൻ ഒന്‍റാറിയോ സർക്കാർ അനുവാദം ചോദിച്ചിട്ടില്ലെന്നും റൊണാൾഡ് റീഗൻ ഫൗണ്ടേഷൻ അവകാശപ്പെട്ടു. ഈ പരസ്യം പുറത്ത് വന്നതിന് പിന്നാലെയാണ് കാനഡക്കെതിരായ നടപടികൾ ട്രംപ് ശക്തമാക്കിയത്.

National

യുഎസ് തീരുവ: പ്രതിസന്ധിയിലായ കയറ്റുമതിക്കാരെ രക്ഷിക്കാൻ പ്രത്യേക പാക്കേജ് കൊണ്ടുവരുമെന്ന് ധനമന്ത്രി

 

 

ന്യൂഡല്‍ഹി: യുഎസ് ചുമത്തിയ ഉയര്‍ന്ന തീരുവ മൂലം പ്രതിസന്ധിയിലായ കയറ്റുമതിക്കാരെ സംരക്ഷിക്കാന്‍ പ്രത്യേക ആശ്വാസ പാക്കേജ് ഉടൻ കൊണ്ടുവരുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍.

സാഹചര്യം ഉടന്‍ മാറുമെന്നു പറഞ്ഞ് കയറ്റുമതിക്കാരെ ഉപേക്ഷിക്കാന്‍ കഴിയില്ലെന്നും സര്‍ക്കാര്‍ അവര്‍ക്കൊപ്പം നില്‍ക്കുമെന്നും മന്ത്രി പറഞ്ഞു. ഓഗസ്റ്റ് 27 മുതല്‍ യുഎസ് ഏര്‍പ്പെടുത്തിയ 50 ശതമാനം താരിഫുകള്‍ ബാധിച്ച വ്യവസായങ്ങള്‍ക്കുവേണ്ടിയാണ് പാക്കേജ് എന്നും നിർമല സീതാരാമന്‍ വ്യക്തമാക്കി.

കയറ്റുമതിക്കാരെ സഹായിക്കാന്‍ പല ഘടകങ്ങളടങ്ങിയ പാക്കേജാണ് കൊണ്ടുവരുന്നത്. ഇതിന് മന്ത്രിസഭയുടെ അംഗീകാരം ലഭിക്കാന്‍ കാത്തിരിക്കുകയാണ്. കയറ്റുമതിക്കാരെ സംബന്ധിച്ച് പുതിയ വിപണികള്‍ പെട്ടെന്ന് കണ്ടെത്തുന്നത് ഒരു വെല്ലുവിളിയാണ്. അതുകൊണ്ടുതന്നെ കയറ്റുമതിക്കാരെ സഹായിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.

അതേസമയം പാക്കേജിന്‍റെ വിശദാംശങ്ങള്‍ അവര്‍ വെളിപ്പെടുത്തിയില്ല. റഷ്യയില്‍നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നത് തുടരുമെന്നും സീതാരാമന്‍ വ്യക്തമാക്കി.

ഇന്ത്യയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് 50 ശതമാനം തീരുവയാണ് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചത്. ഓഗസ്റ്റ് 27 മുതൽ പ്രാബല്യത്തിൽ വന്ന ഈ അധിക തീരുവ ഇന്ത്യയിൽ നിന്നുള്ള വിവിധ സെക്ടറുകളിലെ കയറ്റുമതിക്കാരെ വലിയ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിരിക്കുകയാണ്.

Latest News

Corehub Up