പനാജി: താൻ രാഷ്ട്രീയത്തിന്റെ ഇരയാണെന്ന് ബോംബെ ഹൈക്കോടതി വിധിയോടു തരുൺ തേജ്പാൽ പ്രതികരിച്ചു.
ഹൈക്കോടതി വിധിക്കെതിരേ സുപ്രീംകോടതിയെ സമീപിക്കുമെന്നും സത്യം പുറത്തുവരുമെന്നും തേജ്പാൽ മാധ്യമപ്രവർത്തകരോടു പറഞ്ഞു.
തെഹൽക്കയിലെ എന്റെ പ്രവർത്തനമാണ് എനിക്കെതിരേ നീക്കമുണ്ടാകാൻ കാരണം. അധികാരത്തിലുള്ളവർക്കെതിരേ സംസാരിക്കുകയോ എഴുതുകയോ ചെയ്താൽ അവരെ ലക്ഷ്യമിടും. അവർ എന്റെ മാധ്യമപ്രവർത്തനം തടഞ്ഞു. തെഹൽക്കയുടെ പ്രവർത്തനം നിർത്തിവയ്പിച്ചു. എന്റെ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്നതു തടഞ്ഞു. ജുഡീഷറിയിൽ എനിക്കു വിശ്വാസമുണ്ട് -തേജ്പാൽ പറഞ്ഞു.
ഐപിസി സെക്ഷന്‍ 378 പ്രകാരം 10 വര്‍ഷത്തെ കഠിന തടവിനും അഞ്ചു ലക്ഷം രൂപ പിഴയ്ക്കും ഐപിസി 354(എ) വകുപ്പ് പ്രകാരം ഒരു വര്‍ഷത്തെ കഠിന തടവിനും 10,000 രൂപ പിഴയ്ക്കും 254( ബി) വകുപ്പു പ്രകാരം മൂന്നു വര്‍ഷത്തെ കഠിന തടവിനുമാണ് തേജ്പാലിനെ ശിക്ഷിച്ചത്. ശിക്ഷകള്‍ ഒരുമിച്ച് അനുഭവിച്ചാല്‍ മതി എന്നതിനാല്‍ തരുണ്‍ തേജ്പാല്‍ പത്തു വര്‍ഷം ജയിലില്‍ കഴിയേണ്ടി വരും.