മൊഹോബ: ഉത്തർപ്രദേശിലെ ജൈത്പുരിൽ പുരാതന ഹനുമാൻ ക്ഷേത്രത്തിലെ പൂജാരിയെ അക്രമികൾ കൊലപ്പെടുത്തി.
കുൽപാഹർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ക്ഷേത്രവളപ്പിൽ ശനിയാഴ്ച രാവിലെയാണ് 65കാരനായ പൂജാരി ഉദിത് നാരായൺ മിശ്രയുടെ മൃതദേഹം കണ്ടെത്തിയത്.
വടികൊണ്ട് അടിച്ച പാടുകൾ മൃതദേഹത്തിലുണ്ടെന്ന് മൊഹോബ എസ്പി വന്ദന സിംഗ് അറിയിച്ചു. വെള്ളിയാഴ്ച രാത്രി പൂജാരിക്കു മർദനമേറ്റുവെന്നാണ് നിഗമനം.
ഹാമിർപുർ സ്വദേശിയായ മിശ്ര 16 വർഷമായി ക്ഷേത്രത്തിനു സമീപമാണു കഴിഞ്ഞിരുന്നത്. അക്രമികളെ കണ്ടെത്താനായി അന്വേഷണം തുടരുകയാണെന്നു പോലീസ് അറിയിച്ചു.