കോഴിക്കോട്: സിപിഎം വിശാല സംസ്ഥാന സമിതി യോഗത്തിൽ സഹകരണ മേഖലയിലും തെറ്റ് തിരുത്തലിന് നിർദേശം. പാര്‍ട്ടി നേതാക്കളെടുത്ത വലിയ വായ്പകള്‍ തിരിച്ചടക്കണമെന്നും തിരിച്ചടവില്ലെങ്കില്‍ പാര്‍ട്ടി നടപടി സ്വീകരിക്കുമെന്നും സംസ്ഥാന കമ്മിറ്റി വ്യക്തമാക്കി.
സിപിഎം ഭരിക്കുന്ന ബാങ്കുകള്‍ക്കും നടപടിയെടുക്കാമെന്ന് നിർദേശമുണ്ട്. വായ്പ എടുക്കുമ്പോഴും സംരംഭം തുടങ്ങുമ്പോഴും പാര്‍ട്ടിയെ അറിയിക്കണമെന്നും സംസ്ഥാന കമ്മിറ്റി അറിയിച്ചു. അതേസമയം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്കും സമാന അഭിപ്രായം ഉന്നയിച്ചിരുന്നു.
കരിവന്നൂർ ഉൾപ്പെടെ സഹകരണ മേഖലയിലെ തട്ടിപ്പ് കേസുകളിൽ പാർട്ടി പ്രതി സ്ഥാനത്ത് നിൽക്കുന്ന സാഹചര്യത്തിലാണ് തോമസ് ഐസക്കിന്റെ പ്രതികരണം. വായ്പ എടുക്കുന്നതിലും തിരിച്ചടവിലും കൃത്യമായ മാര്‍ഗ നിര്‍ദേശം വേണമെന്നാണ് അദ്ദേഹം പ്രതികരിച്ചിരുന്നത്.