Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Thrikkunnapuza

Alappuzha

തൃക്കുന്നപ്പുഴ പാലം: പ്രതിസന്ധി പരിഹരിക്കുന്നതിന് ഉന്നത ഇടപെടൽ

ഹരിപ്പാട്: ദേശീയ ജലപാത വികസനത്തിന്‍റെ ഭാഗമായി തൃക്കുന്നപ്പുഴയിൽ നിർമിക്കുന്ന നാവിഗേഷൻ ലോക്ക് കം ബ്രിഡ്ജിന്‍റെ നിർമാണം അനന്തമായി നീളുന്ന സാഹചര്യത്തിൽ രമേശ് ചെന്നിത്തല എംഎൽഎ നൽകിയ കത്തിന് മറുപടിയായി മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചത്. ജനുവരി 22ന് ഉച്ചയ്ക്ക് 12ന് നിയമസഭയിലെ മുഖ്യമന്ത്രിയുടെ ചേംബറിലാണ് യോഗം ചേരുന്നത്.

പാലം പണി നിലച്ചതുമൂലം തൃക്കുന്നപ്പുഴ, ആറാട്ടുപുഴ പഞ്ചായത്തുകളിലെ ജനങ്ങൾ അനുഭവിക്കുന്ന രൂക്ഷമായ യാത്രാദുരിതം ചൂണ്ടിക്കാട്ടി രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് അടിയന്തര കത്ത് നൽകിയിരുന്നു. നിരവധി തവണ കളക്ടറുടെ നേതൃത്ത്വത്തിൽ ഉദ്യോഗസ്ഥ തലത്തിലുള്ള ചർച്ചകൾ പരാജയപ്പെട്ട സാഹചര്യത്തിൽ മുഖ്യമന്ത്രി നേരിട്ട് ഇടപെടണമെന്ന എംഎൽഎയുടെ ആവശ്യം പരിഗണിച്ചാണ് ഇപ്പോൾ യോഗം തീരുമാനിച്ചിരിക്കുന്നത്.

മുഖ്യമന്ത്രിക്കും രമേശ് ചെന്നിത്തലയ്ക്കും പുറമേ ജലവിഭവമന്ത്രി, ചീഫ് സെക്രട്ടറി, ജലവിഭവ അഡീഷണൽ ചീഫ് സെക്രട്ടറി, ചീഫ് എൻജിനിയർ, ജില്ലാ കളക്ടർ എന്നിവരോട് യോഗത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി നിർദേശിച്ചിട്ടുണ്ട്. സുനാമി ബാധിത തീരപ്രദേശങ്ങളിലെ ജനങ്ങളുടെ പ്രധാന ആശ്രയമായിരുന്ന പഴയ പാലം, പുതിയ പാലം ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കാം എന്ന ഉദ്യോഗസ്ഥരുടെയും കരാർ കമ്പനിയുടെയും ഉറപ്പിന്മേലാണ് പൊളിച്ചുമാറ്റിയത്.

എന്നാൽ, 2018ൽ അനുമതി ലഭിച്ച പദ്ധതിയുടെ നിർമാണം വർഷങ്ങൾ പിന്നിട്ടിട്ടും ഇഴഞ്ഞുനീങ്ങുന്ന അവസ്ഥയാണുള്ളതെന്ന് രമേശ് ചെന്നിത്തല കത്തിൽ ചൂണ്ടിക്കാട്ടി.

ഉദ്യോഗസ്ഥ തലത്തിൽ നൽകുന്ന ഉറപ്പുകൾ നിരന്തരം ലംഘിക്കപ്പെടുന്നതിനാൽ മുഖ്യമന്ത്രി നേരിട്ട് ഇടപെടാതെ പ്രതിസന്ധിക്കു പരിഹാരമാകില്ല. ഈ സാഹചര്യത്തിൽ ആലപ്പുഴ ജില്ലാ കളക്ടർ, ഇറിഗേഷൻ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥർ, കരാർ കമ്പനി പ്രതിനിധികൾ എന്നിവരെ പങ്കെടുപ്പിച്ച് അടിയന്തര യോഗം വിളിച്ചുചേർക്കണമെന്നും രമേശ് ചെന്നിത്തല കത്തിൽ ആവശ്യപ്പെട്ടിരുന്ന

Latest News

Corehub Up