Sat, 8 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Tiangong

‌വേണമെങ്കിൽ നെല്ല് ബഹിരാകാശത്തും കൊയ്യാം; ഭൂമിക്കു പുറത്ത് ചൈനയുടെ നെൽകൃഷി

ഭാവിയിലെ ബഹിരാകാശ ഗവേഷണങ്ങൾക്ക് ഊർജം പകരുന്ന പുതിയ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ചൈന. ഭൂമിക്കു പുറത്തു കൃഷി ചെയ്ത നെല്ലിന്‍റെ വിളവെടുപ്പ് വിജയകരമായി ചൈന പൂർത്തിയാക്കി. വലിയ ശാസ്ത്രനേട്ടമായാണ് ഗവേഷകർ ഇതിനെ കാണുന്നത്. ഇതോടെ, ബഹിരാകാശത്ത് സ്വന്തമായി ഭക്ഷ്യവസ്തുക്കൾ ഉത്പാദിപ്പിക്കുക എന്ന മനുഷ്യരാശിയുടെ ഏറ്റവും വലിയ സ്വപ്നത്തിലേക്ക് എത്തുകയാണ് ഏഷ്യയിലെ രണ്ടാമത്തെ വലിയ രാജ്യമായ ചൈന.

ചൈനയുടെ ടിയാൻഗോംഗ് ബഹിരാകാശ നിലയത്തിൽ (Tiangong Space Station) വളർത്തിയെടുത്ത നെൽച്ചെടികൾ വിളവെടുക്കാറായപ്പോൾ ശാസ്ത്രജ്ഞരും ബഹിരാകാശ യാത്രികരും ചേർന്നു വിജയകരമായി കൊയ്തെടുക്കുകയായിരുന്നു. ബഹിരാകാശത്തെ പ്രതികൂല സാഹചര്യങ്ങളിൽ കൃഷി സാധ്യമാക്കാനും ഭാവിയിലെ ദീർഘകാല ബഹിരാകാശ ദൗത്യങ്ങൾക്കു ഭക്ഷ്യവസ്തുക്കൾ സ്വന്തമായി ഉത്പാദിപ്പിക്കാനും ഗവേഷകരെ പ്രാപ്തരാക്കുകയാണു ലക്ഷ്യം.

ഷെൻഷൗ-23 (Shenzhou-23) ദൗത്യത്തിന്‍റെ ഭാഗമായി ബഹിരാകാശ നിലയത്തിലുള്ള ശാസ്ത്രജ്ഞരാണു കാർഷിക പരീക്ഷണത്തിനു പിന്നിൽ പ്രവർത്തിച്ചത്. ഗുരുത്വാകർഷണമില്ലാത്ത അവസ്ഥയിൽ (Microgravity) സസ്യങ്ങളുടെ ജനിതകമാറ്റങ്ങളും വളർച്ചയും പഠിക്കുകയാണു പ്രധാനം. മേയിൽ നിലയത്തിലെത്തിച്ച വിത്തുകൾ മുളപ്പിച്ച്, വളർത്തി, പൂവിട്ട് വിത്താക്കി മാറ്റുന്ന സീഡ്-ടു-സീഡ് (Seed-to-Seed) പ്രക്രിയയാണ് ഇപ്പോൾ പൂർത്തിയായത്.

ഭൂമിയിൽനിന്നു തുടർച്ചയായി ഭക്ഷണസാധനങ്ങൾ ബഹിരാകാശനിലയത്തിലെത്തിക്കുക എന്നതു ചെലവേറിയതാണെന്നു മാത്രമല്ല, പ്രായോഗികവുമല്ല. അതുകൊണ്ട് അതതു കേന്ദ്രങ്ങളിൽ ഭക്ഷ്യവസ്തുക്കൾ ഉത്പാദിപ്പിക്കുന്ന ഇൻ-സിറ്റു പ്രൊഡക്ഷൻ വികസിപ്പിക്കുകയാണു ലക്ഷ്യം. ചന്ദ്രനിലും ചൊവ്വയിലും താവളങ്ങൾ നിർമിച്ച് ദീർഘകാലം താമസിക്കുന്ന ബഹിരാകാശ യാത്രികർക്ക് ഇത്തരം സ്വയം പര്യാപ്ത കാർഷിക സംവിധാനങ്ങൾ അത്യാവശ്യമാണെന്നു ശാസ്ത്രലോകം വ്യക്തമാക്കുന്നു.

കൊയ്തെടുത്ത നെല്ലിന്‍റെ സാമ്പിളുകൾ ഭൂമിയിലെത്തിച്ച് വിശദമായ പരിശോധനകൾക്കു വിധേയമാക്കുമെന്ന് ചൈനീസ് ശാസ്ത്രജ്ഞർ പറഞ്ഞു. മൈക്രോഗ്രാവിറ്റിയും ബഹിരാകാശ വികിരണങ്ങളും സസ്യങ്ങളുടെ ജനിതകഘടനയിൽ വരുത്തിയ മാറ്റങ്ങൾ എന്തൊക്കെയാണെന്ന് പഠിക്കുകയാണു ശാസ്ത്രജ്ഞരുടെ പ്രധാന ലക്ഷ്യം. മാത്രമല്ല, കൂടുതൽ വിളവ് നൽകുന്നതും പ്രതിരോധശേഷിയുള്ളതുമായ പുതിയ വിത്തിനങ്ങൾ വികസിപ്പിക്കാനും ഇത് സഹായകമാകുമെന്ന് ചൂണ്ടിക്കാണിക്കുന്നു.

ചന്ദ്രനിലും ചൊവ്വയിലും മനുഷ്യനു സ്ഥിരമായ താവളങ്ങൾ ഒരുക്കാനുള്ള ആഗോള ബഹിരാകാശ ഏജൻസികളുടെ നീക്കങ്ങൾക്കു കരുത്തുപകരുന്നതാണ് ചൈനീസ് ഗവേഷകരുടെ വിജയം.

Latest News

Corehub Up