Kerala
മുളവുകാട്: ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്തത് ചോദ്യം ചെയ്ത ഫെറി ബോട്ട് ജീവനക്കാരെ കത്തി കട്ടി ഭീഷണിപ്പെടുത്തി യുവാവ്. താന്തോന്നി തുരുത്ത് സ്വദേശി ശ്രീരാജ് (28) ആണ് ബോട്ട് ജീവനക്കാരെ ഭീഷണിപ്പെടുത്തിയത്. മുളവുകാട് നോര്‍ത്ത് ജെട്ടിയിലാണ് സംഭവം.
മുളവുകാട്-എറണാകുളം റൂട്ടില്‍ സര്‍വീസ് നടത്തുന്ന സംസ്ഥാന ജലഗതാഗത വകുപ്പിന്റെ ബോട്ടിലെ ജീവനക്കാരെയാണ് ശ്രീരാജ് ഭീഷണിപ്പെടുത്തിയത്. യാത്രക്കാരില്‍ ഒരാള്‍ ടിക്കറ്റ് എടുക്കാത്തതിനെ തുടര്‍ന്ന് ജീവനക്കാര്‍ ബോട്ട് തിരിച്ചെടുപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ ഇയാള്‍ ബോട്ടിന്റെ വീല്‍ ഹൗസില്‍ കയറി സ്റ്റിയറിംഗ് ബലമായി തിരിച്ച് നിയന്ത്രണം തെറ്റിച്ചു.
തുടര്‍ന്ന് കത്തി കാട്ടി ഭീഷണിപ്പെടുത്തി ബോട്ടിനകത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ബോട്ട് ജീവനക്കാരായ രതീഷും മനോജ് ബാബുവും മുളവുകാട് പോലീസില്‍ പരാതി നല്കി. മുളവുകാട് പോലീസ് ശ്രീരാജിനെതിരെ കേസ് എടുത്തു.
Kerala
കൊച്ചി: കൊച്ചി മുസിരിസ് ബിനാലെയില്‍ സൗജന്യ പ്രവേശനം. മാസത്തിലെ ആദ്യത്തെയും മൂന്നാമത്തെയും തിങ്കളാഴ്ചകളില്‍ ബിനാലെ വേദികളില്‍ സൗജന്യമായി സന്ദര്‍ശിക്കാം.
ഫെബ്രുവരി മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. ഈ തിങ്കളാഴ്ചകളില്‍ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് മറ്റൊരു ദിവസം ബിനാലെ വേദി സന്ദര്‍ശിക്കാം.
അതേസമയം, ഡിസംബര്‍ 11ന് ആരംഭിച്ച ബിനാലെ മാര്‍ച്ച് 31ന് ആണ് സമാപിക്കുന്നത്. ഫോര്‍ട്ട് കൊച്ചിയിലെ ആസ്പിന്‍വാള്‍ ഹൗസ് ആണ് പ്രധാന വേദി. 25ലധികം രാജ്യങ്ങളില്‍ നിന്നുള്ള 66 ആര്‍ട്ടിസ്റ്റ് പ്രോജക്റ്റുകളാണ് ബിനാലെയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
Kerala
തിരുവനന്തപുരം: ക്രിസ്മസ്-പുതുവത്സര ബമ്പർ ലോട്ടറി നറുക്കെടുത്തു. XC138455 നമ്പർ ടിക്കറ്റിനാണ് 20 കോടി രൂപയുടെ ഒന്നാം സമ്മാനം. കാഞ്ഞിരപ്പള്ളി ന്യൂ ലക്കി സെന്ററിൽ നിന്നാണ് ടിക്കറ്റ് വിറ്റത്.
ചിറക്കടവ് തടിക്കുംപറമ്പിൽ എ. സുദീഖ് ആണ് ടിക്കറ്റ് വിട്ടത്. ടിക്കറ്റ് വാങ്ങിച്ചത് ആരാണെന്ന് അറിയില്ല. 2023ൽ തിരുവോണം ബമ്പർ രണ്ടാം സമ്മാനം ഒരു കോടി രൂപയും മുമ്പ് അടിച്ചിട്ടുണ്ട്.
20 പേർക്ക് ഒരു കോടി രൂപ വീതമാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനമായി 10 ലക്ഷം രൂപ വീതം 20 പേർക്കും നാലാം സമ്മാനമായി മൂന്ന് ലക്ഷം രൂപ വിതം 20 പേർക്കും അഞ്ചാം സമ്മാനമായി രണ്ട് ലക്ഷം രൂപ വീതം 20 പേർക്കും ലഭിക്കും.
കൂടാതെ, 5000, 2000, 1000, 500, 400 വീതം രൂപ സമ്മാനങ്ങളും ഉൾപ്പെടെ ആകെ 6,21,990 സമ്മാനങ്ങൾ ലഭിക്കുന്നു എന്നതാണ് ക്രിസ്തുമസ്-ന്യൂ ഇയർ ബമ്പറിന്റെ സവിശേഷത.
Sports
തിരുവനന്തപുരം: കാര്യവട്ടം അന്താരാഷ്ട്ര ക്രിക്കറ്റ് ആവേശത്തിലേക്ക്. 31 ന് നടക്കുന്ന ഇന്ത്യ x ന്യൂസിലാൻഡ് ട്വന്റി-20 മത്സരത്തിന്റെ ടിക്കറ്റ് വിൽപനയ്ക്ക് ഔദ്യോഗിക തുടക്കമായി.
തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ നടന്ന ചടങ്ങിൽ ചലച്ചിത്ര താരം പൃഥ്വിരാജ് സുകുമാരൻ ആദ്യ ടിക്കറ്റ് എം.ബി. സനിൽ കുമാറിന് കൈമാറി ടിക്കറ്റ് വിൽപന ഉദ്ഘാടനം ചെയ്തു.
Ticketgenie മൊബൈൽ ആപ്ലിക്കേഷൻ വഴി ടിക്കറ്റുകൾ ഓണ്‍ലൈനായി ബുക്ക് ചെയ്യാം.
NRI
ന്യൂയോർക്ക്: 2026ൽ വടക്കേ അമേരിക്കയിൽ നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പിന്റെ ടിക്കറ്റുകൾക്കായി ഫുട്ബോൾ ആരാധകരുടെ വൻ തിരക്ക്. ബുക്കിംഗിന്റെ ആദ്യ ഘട്ടങ്ങളിൽ തന്നെ 50 കോടിയിലധികംഅപേക്ഷകൾ ലഭിച്ചതായി ഫിഫ ഔദ്യോഗികമായി അറിയിച്ചു.
കായിക ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന ടിക്കറ്റ് അപേക്ഷകളാണിത്. ശരാശരി ഒരു ദിവസം 1.5 കോടി അപേക്ഷകളാണ് ഫിഫയ്ക്ക് ലഭിക്കുന്നത്. അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ മൂന്ന് രാജ്യങ്ങളിലായാണ് മത്സരങ്ങൾ നടക്കുന്നത്.
ആതിഥേയ രാജ്യങ്ങളെ കൂടാതെ ജർമനി, ഇംഗ്ലണ്ട്, ബ്രസീൽ, അർജന്റീന തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ് കൂടുതൽ അപേക്ഷകൾ ലഭിക്കുന്നത്. അപേക്ഷകരുടെ എണ്ണം സീറ്റുകളേക്കാൾ വളരെ കൂടുതലായതിനാൽ നറുക്കെടുപ്പിലൂടെയായിരിക്കും ഭാഗ്യശാലികളെ തെരഞ്ഞെടുക്കുക.
ടിക്കറ്റ് ലഭിച്ചോ എന്ന് ഫെബ്രുവരി അഞ്ച് മുതൽ അപേക്ഷകരെ ഇമെയിൽ വഴി അറിയിച്ചു തുടങ്ങും. ആദ്യഘട്ടത്തിൽ ടിക്കറ്റ് ലഭിക്കാത്തവർക്ക് മത്സരങ്ങൾ തുടങ്ങുന്നതിന് തൊട്ടുമുൻപ് നടക്കുന്ന ലാസ്റ്റ് മിനിറ്റ് സെയിൽ ഘട്ടത്തിൽ വീണ്ടും ശ്രമിക്കാവുന്നതാണ്.
60 ഡോളർ മുതലാണ് ടിക്കറ്റ് നിരക്കുകൾ ആരംഭിക്കുന്നത്. എന്നാൽ ഉയർന്ന കാറ്റഗറിയിലുള്ള ടിക്കറ്റുകൾക്ക് ലക്ഷങ്ങൾ വിലവരും. 48 ടീമുകൾ മാറ്റുരയ്ക്കുന്ന ടൂർണമെന്റ് ജൂൺ 11 മുതലാണ് ആരംഭിക്കുക. ജൂലെെ 19ന് ന്യൂജഴ്സി സ്റ്റേഡിയത്തിലാണ് ഫെെനൽ നടക്കുന്നത്.