Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ticket

ഹാൾ ടിക്കറ്റ്

 കണ്ണൂർ സർവകലാശാല ഐടി പഠനവകുപ്പിലെ ഒന്നാം സെമസ്റ്റർ പി ജി ഡിപ്ലോമ ഇൻ സൈബർ സെക്യൂരിറ്റി (റഗുലർ), നവംബർ 2025 പരീക്ഷയുടെ ഹാൾടിക്കറ്റ് സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

സ്പോട്ട് അഡ്മിഷൻ

കണ്ണൂർ സർവകലാശാലയുടെ താവക്കര കാന്പസിലെ ജേർണലിസം ആൻഡ് മീഡിയ സ്റ്റഡീസ് വകുപ്പിൽ എംഎ ജേർണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ പ്രോഗ്രാമിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. സ്പോട്ട് അഡ്മിഷൻ നാളെ നടക്കും. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് യോഗ്യത. താത്പര്യമുള്ളവർ ബന്ധപ്പെട്ട എല്ലാ അസൽ രേഖകളും സർട്ടിഫിക്കറ്റുകളും സഹിതം നാളെ വകുപ്പിൽ നേരിട്ട് ഹാജരാകണം. പ്രവേശനത്തിനായി എത്തുന്നതിന് മുമ്പ് നിർബന്ധമായും 9995588103 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെട്ട് മുൻകൂട്ടി സമയം നിശ്ചയിക്കേണ്ടതാണ്.

Business

ഇന്ധന സര്‍ചാര്‍ജ് വര്‍ധിപ്പിച്ച് എയർ ഇന്ത്യ; ടിക്കറ്റ് നിരക്ക് കൂടും

ന്യൂഡല്‍ഹി: ആഭ്യന്തര അന്താരാഷ്ട്ര പാതകളിലെ ഇന്ധന സര്‍ചാര്‍ജ് വര്‍ധിപ്പിച്ച് എയർ ഇന്ത്യ. ഇതോടെ ടിക്കറ്റ് നിരക്കും വർധിക്കും. ആഗോള വിമാന ഇന്ധന വില ഇറാന്‍ സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ വര്‍ധിച്ചതോടെയാണ് പുതിയ തീരുമാനം.

ഏപ്രില്‍ എട്ട് ബുധനാഴ്ച മുതല്‍ പുതിയ ചാര്‍ജുകള്‍ നിലവില്‍ വരും. യൂറോപ്പ്, വടക്കേ അമേരിക്ക, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലേക്കുള്ള പുതുക്കിയ സര്‍ചാര്‍ജ് ഏപ്രില്‍ 10 വെള്ളിയാഴ്ച മുതലാണ് പ്രാബല്യത്തില്‍ വരിക.

പെട്രോളിയം മന്ത്രാലയവും വ്യോമയാന മന്ത്രാലയവും ചേര്‍ന്ന് ഡൊമസ്റ്റിക്ക് ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യുവല്‍ വിലവര്‍ധന 25ശതമാനമായി പരിമിതപ്പെടുത്തിയതിന് പിന്നാലെയാണ് എയര്‍ ഇന്ത്യയുടെ നടപടി. എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഫ്‌ളൈറ്റുകളിലും പുതിയ മാറ്റം പ്രതിഫലിക്കും.

അന്താരാഷ്ട്ര യാത്രകള്‍ക്ക് കുത്തനെ ഉയര്‍ത്തിയ നിരക്കാകും എയര്‍ലൈന്‍സ് ഈടാക്കുക. അന്താരാഷ്ട്ര എടിഎഫ് വിലയില്‍ നിയന്ത്രണങ്ങളൊന്നും നടപ്പാക്കിയിട്ടില്ല.

National

യാത്രക്കാരുടെ ശ്രദ്ധക്ക്; പുതിയ പരിഷ്കാരങ്ങൾ റെയിൽ‌വേ നടപ്പിലാക്കുന്നു

ന്യൂഡൽഹി: റെയിൽവേയുടെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി നിരവധി പരിഷ്കാരങ്ങൾ നടപ്പിലാക്കുമെന്ന് മന്ത്രി അശ്വിനി വൈഷ്‌ണവ്. റെയിൽവേ ശൃംഖല ആധുനികവൽക്കരിക്കുന്നതിനും യാത്രാ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനുമുള്ള പരിഷ്‌കാരങ്ങളാണ് നടപ്പിലാക്കുന്നത്.

ടിക്കറ്റ് ക്യാൻസൽ ചെയ്യുന്നതിലും പരിഷ്കാരങ്ങൾ പ്രഖ്യാപിച്ചു. യാത്രയ്ക്ക് 72 മണിക്കൂർ മുൻപ് ക്യാൻസൽ ചെയ്യുന്നവർക്ക് പരമാവധി റീഫണ്ട് ലഭിക്കും .24 മണിക്കൂർ മുൻപ് ക്യാൻസൽ ചെയ്യുന്നവർക്ക് 25% ചാർജ് ഈടാക്കും. എട്ടു മണിക്കൂർ മുൻപ് വരെ 50% ചാർജ് ഈടാക്കും.

എട്ടു മണിക്കൂറിൽ കുറവ് ഒരു തുകയും കിട്ടില്ല.റീഫണ്ട് തുക നൽകുന്ന നടപടികളും എളുപ്പത്തിലാക്കി. യാത്ര തുടങ്ങുന്നതിന് 30 മിനിറ്റ് മുൻപ് വരെ ട്രാവൽ ക്ലാസ് അപ്ഗ്രേഡ് ചെയ്യാം. നേരത്തെ ചാർട്ട് വരുന്നതിന് മുൻപ് ചെയ്യണമായിരുന്നു. ബോർഡിംഗ് പോയിന്‍റും 30 മിനിറ്റ് മുമ്പു വരെ മാറ്റാം.

ഇനി അടുത്തുള്ള ഏത് സ്റ്റേഷനിൽ നിന്നും ബോർഡിംഗ് മാറ്റി കയറാമെന്നും റെയിൽവേ വ്യക്തമാക്കി. ചരക്ക് വിഭാഗത്തിൽ വാഹനങ്ങൾ ഉൾപ്പെടെ കൊണ്ടുപോകുന്നത് മെച്ചപ്പെടുത്തുന്നതിനായി സിംഗിൾ ഡെക്ക്, ഡബിൾ ഡെക്ക് വാഗണുകളും അവതരിപ്പിക്കും.

Sports

ഫൈനല്‍സിമ ടിക്കറ്റ്

ദോഹ: 2026 ഫൈനല്‍സിമ ടിക്കറ്റ് വില്‍പ്പന ആരംഭിച്ചു. 2024 യൂറോ ചാമ്പ്യന്മാരായ സ്‌പെയിനും 2024 കോപ്പ അമേരിക്ക ചാമ്പ്യന്മാരായ അര്‍ജന്‍റീനയും തമ്മിലാണ് ഫൈനല്‍സിമ പോരാട്ടം.

മാര്‍ച്ച് 27ന് ലുസൈല്‍ സ്റ്റേഡിയത്തിലാണ് ഭൂഖണ്ഡാന്തര കിരീടപോരാട്ടം. നിലവിലെ ഫൈനല്‍സിമ ജേതാക്കളാണ് അര്‍ജന്‍റീന.

ഫൈനല്‍സിമയ്‌ക്കൊപ്പം ഖത്തറില്‍ ഫുട്‌ബോള്‍ ഫെസ്റ്റിവലും അരങ്ങേറും. അര്‍ജന്‍റീനയ്ക്കും സ്‌പെയിനിനുമൊപ്പം ഈജിപ്ത്, സൗദി അറേബ്യ, സെര്‍ബിയ, ഖത്തര്‍ ടീമുകളും മാര്‍ച്ച് 26 മുതല്‍ 31വരെ അരങ്ങേറുന്ന 2026 ഫുട്‌ബോള്‍ ഫെസ്റ്റിവലില്‍ മാറ്റുരയ്ക്കും.

Kerala

ടിക്കറ്റ് എടുക്കാതെ ബോട്ട് യാത്ര; ചോദ്യം ചെയ്ത ജീവനക്കാര്‍ക്കതിരെ കത്തി വീശി യുവാവ്

മുളവുകാട്: ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്തത് ചോദ്യം ചെയ്ത ഫെറി ബോട്ട് ജീവനക്കാരെ കത്തി കട്ടി ഭീഷണിപ്പെടുത്തി യുവാവ്. താന്തോന്നി തുരുത്ത് സ്വദേശി ശ്രീരാജ് (28) ആണ് ബോട്ട് ജീവനക്കാരെ ഭീഷണിപ്പെടുത്തിയത്. മുളവുകാട് നോര്‍ത്ത് ജെട്ടിയിലാണ് സംഭവം.

മുളവുകാട്-എറണാകുളം റൂട്ടില്‍ സര്‍വീസ് നടത്തുന്ന സംസ്ഥാന ജലഗതാഗത വകുപ്പിന്റെ ബോട്ടിലെ ജീവനക്കാരെയാണ് ശ്രീരാജ് ഭീഷണിപ്പെടുത്തിയത്. യാത്രക്കാരില്‍ ഒരാള്‍ ടിക്കറ്റ് എടുക്കാത്തതിനെ തുടര്‍ന്ന് ജീവനക്കാര്‍ ബോട്ട് തിരിച്ചെടുപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ ഇയാള്‍ ബോട്ടിന്‍റെ വീല്‍ ഹൗസില്‍ കയറി സ്റ്റിയറിംഗ് ബലമായി തിരിച്ച് നിയന്ത്രണം തെറ്റിച്ചു.

തുടര്‍ന്ന് കത്തി കാട്ടി ഭീഷണിപ്പെടുത്തി ബോട്ടിനകത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ബോട്ട് ജീവനക്കാരായ രതീഷും മനോജ് ബാബുവും മുളവുകാട് പോലീസില്‍ പരാതി നല്‍കി. മുളവുകാട് പോലീസ് ശ്രീരാജിനെതിരെ കേസ് എടുത്തു.

Kerala

ബിനാലെയ്ക്ക് ടിക്കറ്റ് എടുക്കണ്ട, സന്ദര്‍ശകര്‍ക്ക് വന്‍ ഇളവ്; മാസത്തിലെ രണ്ടു തിങ്കളാഴ്ചകളില്‍ സൗജന്യ പ്രവേശനം

കൊച്ചി: കൊച്ചി മുസിരിസ് ബിനാലെയില്‍ സൗജന്യ പ്രവേശനം. മാസത്തിലെ ആദ്യത്തെയും മൂന്നാമത്തെയും തിങ്കളാഴ്ചകളില്‍ ബിനാലെ വേദികളില്‍ സൗജന്യമായി സന്ദര്‍ശിക്കാം.

ഫെബ്രുവരി മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. ഈ തിങ്കളാഴ്ചകളില്‍ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് മറ്റൊരു ദിവസം ബിനാലെ വേദി സന്ദര്‍ശിക്കാം.

അതേസമയം, ഡിസംബര്‍ 11ന് ആരംഭിച്ച ബിനാലെ മാര്‍ച്ച് 31ന് ആണ് സമാപിക്കുന്നത്. ഫോര്‍ട്ട് കൊച്ചിയിലെ ആസ്പിന്‍വാള്‍ ഹൗസ് ആണ് പ്രധാന വേദി. 25ലധികം രാജ്യങ്ങളില്‍ നിന്നുള്ള 66 ആര്‍ട്ടിസ്റ്റ് പ്രോജക്റ്റുകളാണ് ബിനാലെയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

Kerala

ക്രിസ്മസ്-പുതുവത്സര ബമ്പർ; ടിക്കറ്റ് വിറ്റത് കാഞ്ഞിരപ്പള്ളിയിൽ

തിരുവനന്തപുരം: ക്രിസ്മസ്-പുതുവത്സര ബമ്പർ ലോട്ടറി നറുക്കെടുത്തു. XC138455 നമ്പർ ടിക്കറ്റിനാണ് 20 കോടി രൂപയുടെ ഒന്നാം സമ്മാനം. കാഞ്ഞിരപ്പള്ളി ന്യൂ ലക്കി സെന്‍ററിൽ നിന്നാണ് ടിക്കറ്റ് വിറ്റത്. 

ചിറക്കടവ് തടിക്കുംപറമ്പിൽ എ. സുദീഖ് ആണ് ടിക്കറ്റ് വിട്ടത്. ടിക്കറ്റ് വാങ്ങിച്ചത് ആരാണെന്ന് അറിയില്ല. 2023ൽ തിരുവോണം ബമ്പർ രണ്ടാം സമ്മാനം ഒരു കോടി രൂപയും മുമ്പ് അടിച്ചിട്ടുണ്ട്.

20 പേർക്ക് ഒരു കോടി രൂപ വീതമാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനമായി 10 ലക്ഷം രൂപ വീതം 20 പേർക്കും നാലാം സമ്മാനമായി മൂന്ന് ലക്ഷം രൂപ വിതം 20 പേർക്കും അഞ്ചാം സമ്മാനമായി രണ്ട് ലക്ഷം രൂപ വീതം 20 പേർക്കും ലഭിക്കും.

കൂടാതെ, 5000, 2000, 1000, 500, 400 വീതം രൂപ സമ്മാനങ്ങളും ഉൾപ്പെടെ ആകെ 6,21,990 സമ്മാനങ്ങൾ ലഭിക്കുന്നു എന്നതാണ് ക്രിസ്തുമസ്-ന്യൂ ഇയർ ബമ്പറിന്‍റെ സവിശേഷത.

 

 

 

Sports

ന്യൂസിലാൻഡ് x ഇന്ത്യ ടിക്കറ്റ്


തിരുവനന്തപുരം: കാര്യവട്ടം അന്താരാഷ്‌ട്ര ക്രിക്കറ്റ് ആവേശത്തിലേക്ക്. 31 ന് നടക്കുന്ന ഇന്ത്യ x ന്യൂസിലാൻഡ് ട്വന്‍റി-20 മത്സരത്തിന്‍റെ ടിക്കറ്റ് വിൽപനയ്ക്ക് ഔദ്യോഗിക തുടക്കമായി.

തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ നടന്ന ചടങ്ങിൽ ചലച്ചിത്ര താരം പൃഥ്വിരാജ് സുകുമാരൻ ആദ്യ ടിക്കറ്റ് എം.ബി. സനിൽ കുമാറിന് കൈമാറി ടിക്കറ്റ് വിൽപന ഉദ്ഘാടനം ചെയ്തു.

Ticketgenie മൊബൈൽ ആപ്ലിക്കേഷൻ വഴി ടിക്കറ്റുകൾ ഓണ്‍ലൈനായി ബുക്ക് ചെയ്യാം.

NRI

ഫുട്ബോൾ ലോകം വടക്കേ അമേരിക്കയിലേക്ക്; ടിക്കറ്റിനായി 50 കോടി അപേക്ഷകൾ

ന്യൂയോർക്ക്: 2026ൽ വടക്കേ അമേരിക്കയിൽ നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പിന്‍റെ ടിക്കറ്റുകൾക്കായി ഫുട്ബോൾ ആരാധകരുടെ വൻ തിരക്ക്. ബുക്കിംഗിന്‍റെ ആദ്യ ഘട്ടങ്ങളിൽ തന്നെ 50 കോടിയിലധികംഅപേക്ഷകൾ ലഭിച്ചതായി ഫിഫ ഔദ്യോഗികമായി അറിയിച്ചു.

കായിക ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന ടിക്കറ്റ് അപേക്ഷകളാണിത്. ശരാശരി ഒരു ദിവസം 1.5 കോടി അപേക്ഷകളാണ് ഫിഫയ്ക്ക് ലഭിക്കുന്നത്. അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ മൂന്ന് രാജ്യങ്ങളിലായാണ് മത്സരങ്ങൾ നടക്കുന്നത്.

ആതിഥേയ രാജ്യങ്ങളെ കൂടാതെ ജർമനി, ഇംഗ്ലണ്ട്, ബ്രസീൽ, അർജന്‍റീന തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ് കൂടുതൽ അപേക്ഷകൾ ലഭിക്കുന്നത്. അപേക്ഷകരുടെ എണ്ണം സീറ്റുകളേക്കാൾ വളരെ കൂടുതലായതിനാൽ നറുക്കെടുപ്പിലൂടെയായിരിക്കും ഭാഗ്യശാലികളെ തെരഞ്ഞെടുക്കുക.

ടിക്കറ്റ് ലഭിച്ചോ എന്ന് ഫെബ്രുവരി അഞ്ച് മുതൽ അപേക്ഷകരെ ഇമെയിൽ വഴി അറിയിച്ചു തുടങ്ങും. ആദ്യഘട്ടത്തിൽ ടിക്കറ്റ് ലഭിക്കാത്തവർക്ക് മത്സരങ്ങൾ തുടങ്ങുന്നതിന് തൊട്ടുമുൻപ് നടക്കുന്ന ലാസ്റ്റ് മിനിറ്റ് സെയിൽ ഘട്ടത്തിൽ വീണ്ടും ശ്രമിക്കാവുന്നതാണ്.

60 ഡോളർ മുതലാണ് ടിക്കറ്റ് നിരക്കുകൾ ആരംഭിക്കുന്നത്. എന്നാൽ ഉയർന്ന കാറ്റഗറിയിലുള്ള ടിക്കറ്റുകൾക്ക് ലക്ഷങ്ങൾ വിലവരും. 48 ടീമുകൾ മാറ്റുരയ്ക്കുന്ന ടൂർണമെന്‍റ് ജൂൺ 11 മുതലാണ് ആരംഭിക്കുക. ജൂലെെ 19ന് ന്യൂജഴ്‌സി സ്‌റ്റേഡിയത്തിലാണ് ഫെെനൽ നടക്കുന്നത്.

Latest News

Corehub Up