ന്യൂഡൽഹി: കർണാടക മുൻ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയ്ക്കെതിരായ പോക്സോ കേസിലെ വിചാരണ നടപടികൾ സ്റ്റേ ചെയ്ത് സുപ്രീംകോടതി.
തനിക്കെതിരായ കേസ് റദ്ദാക്കാൻ വിസമ്മതിച്ച കർണാടക ഹൈക്കോടതിയുടെ നവംബർ 13 ലെ ഉത്തരവിനെതിരെ യെദിയൂരപ്പ സമർപ്പിച്ച പ്രത്യേക അവധി ഹർജിയിലാണ് ചീഫ് ജസ്റ്റീസ് സൂര്യകാന്ത്, ജസ്റ്റീസ് ജോയ്മല്യ ബാഗ്ജി എന്നിവരടങ്ങിയ ബെഞ്ചിന്റെ നടപടി.
കേസിന്റെ മെറിറ്റിന്റെ അടിസ്ഥാനത്തിൽ പുതിയ പരിഗണനയ്ക്കായി കേസ് ഹൈക്കോടതിയിലേയ്ക്ക് തിരികെ വിടാമോ എന്ന് പരിശോധിക്കുന്നതിന് കർണാടക സിഐഡിയ്ക്ക് കോടതി നോട്ടീസ് അയച്ചു.
വർഷം ഫെബ്രുവരിയിൽ തന്റെ മകളെ യെദിയൂരപ്പ പീഡിപ്പിച്ചു എന്ന് ചൂണ്ടിക്കാട്ടി പെണ്‍കുട്ടിയുടെ പിതാവാണ് പരാതി നല്‍കിയത്.