തിരുവനന്തപുരം: കേരളത്തില്‍നിന്നു ജര്‍മനിയിലേക്കുള്ള നഴ്സിംഗ് റിക്രൂട്ട്മെന്റ്പദ്ധതിയായ നോര്‍ക്ക ട്രിപ്പിള്‍ വിന് കേരളയുടെ ഭാഗമായി തെരഞ്ഞെടുത്ത് ജര്‍മന്‍ ഭാഷാപരിശീലനം പൂര്‍ത്തിയായ 12 പേര്‍ക്കുകൂടി നിയമനക്കരാർ കൈമാറി.
നോര്‍ക്ക ട്രിപ്പിള്‍ വിന് കേരളയുടെ ഏഴാം ബാച്ചിലെ ദേവിക ബൈജു, ജിസ്മോൾ ജോർജ്, മേഘ ജയകുമാർ, ഫരിഷാബീവി ഇബ്രാഹിം, ജെസീന ജോസ്, അപർണ കുമാരി, ഷെഫിൻ ജോസഫ്, മേഘ ജോയ്, മരിയ ജോയ്, ബ്ലെസി ബേബി, അർപ്പിത താഴം എന്നിവരും ആറാം ബാച്ചിലെ ജിസ്മി വർഗീസിനുമാണ് നോര്‍ക്ക റൂട്ട്സ് ജനറല്‍ മാനേജര്‍ പ്രകാശ് പി. ജോസഫ് വര്‍ക്ക് പെര്‍മിറ്റ് കൈമാറിയത്.
ഇവര്‍ക്കു സെപ്റ്റംബര്‍ -ഒക്ടോബര്‍ മാസത്തോടെ ജര്മനിയിലെത്താനാകും. ജര്‍മനിയിലെ വിഖ്യാതമായ ഷാരിറ്റെ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലാണ് ഇവര്‍ക്കു നിയമനം ലഭിക്കുക. കഴിഞ്ഞ ദിവസവും 12 പേര്‍ക്ക് നിയമനക്കരാര് നല്‍കിയിരുന്നു.
തൈക്കാട് നോര്‍ക്ക സെന്ററില്‍ നടന്ന ചടങ്ങില്‍ നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് വിഭാഗം മാനേജര്‍ ടി.എ. മുഹമ്മദ് നജീബ്, മറ്റു ജീവനക്കാര്‍ തുടങ്ങിയവർ സംബന്ധിച്ചു. നോര്‍ക്ക റൂട്ട്സും ജര്‍മന്‍ ഫെഡറല്‍ എംപ്ലോയ്മെന്റ് ഏജന്‍സിയും ജര്‍മന്‍ ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ കോ-ഓപ്പറേഷനും സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയാണ് നോര്‍ക്ക ട്രിപ്പിള്‍ വിന് കേരള.