തിരുവനന്തപുരം: കൊല്ലം അഞ്ചലിൽ ഏഴാം ക്ലാസ് വിദ്യാർഥിയെ മർദിച്ച സംഭവത്തിൽ ട്യൂഷൻ സെന്റർ അധ്യാപകനെതിരേ കേസെടുത്ത് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ. ആക്ടിംഗ് ചെയർപേഴ്സണ് സിസിലി ജോസഫാണ് സ്വമേധയാ കേസെടുത്തത്.
അഞ്ചൽ കരുകോണിൽ പ്രവർത്തിക്കുന്ന ട്യൂട്ടോറിയലിലെ അധ്യാപകനായ സൂഫിയാനെതിരേയാണ് പരാതി. മറ്റു കുട്ടികളെയും ഇയാൾ മർദിച്ചതായി വാർത്തകളുണ്ടായിരുന്നു.
സംഭവത്തിൽ അഞ്ചൽ പൊലിസ് സ്റ്റേഷൻ ഹൗസ് ഓഫിസറോടും കൊല്ലം ജില്ലാ ശിശുസംരക്ഷണ ഓഫിസറോടും ബാലാവകാശ കമ്മിഷൻ റിപ്പോർട്ട് തേടി.