കാഠ്മണ്ഡു: നേപ്പാളിൽ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 939 ആയി. നാലായിര ത്തിലേറെ പേരെ ഇനിയും കണ്ടെത്താനുണ്ട്. ചിത്വൻ ജില്ലയിൽനിന്നു മാത്രം 279 മൃതദേഹങ്ങൾ കണ്ടെടുത്തു.
കാണാതായവരിൽ 591 പേർ വിദേശികളാണ്. മിന്നൽപ്രളയത്തിൽ ടിബറ്റിൽ 16 പേരാണു മരിച്ചതെന്ന് ചൈനീസ് അധികൃതർ അറിയിച്ചു.
മിന്നൽപ്രളയത്തിൽ തുരങ്കങ്ങളിൽ കുടുങ്ങിയവരെ രക്ഷിക്കാനുള്ള തീവ്രശ്രമം തുടരുന്നു. ജലവൈദ്യുത പദ്ധതികളുടെ ടണലുകളിൽ കുടുങ്ങിയ 933 തൊഴിലാളികൾക്കായാണ് തെരച്ചിൽ നടക്കുന്നത്.
തൊഴിലാളികളെ പുറത്തെത്തിക്കാൻ ഇന്നലെ പുലർച്ചെ പദ്ധതിപ്രദേശത്ത് നിയന്ത്രിത സ്ഫോടനങ്ങൾ നടത്തി. രണ്ട് മണ്ണുമാന്തിയന്ത്രങ്ങ ൾ ഉപയോഗിച്ച് 10 മീറ്ററോളം ആഴത്തിൽ കുഴിയെടുത്ത് ടണലുകളിൽനിന്നു ചെളിയും വെള്ളവും നീക്കം ചെയ്യുന്ന പ്രവൃത്തികൾ തുടരുകയാണെന്ന് നേപ്പാളി സൈന്യം അറിയിച്ചു.
റസ്വഗാഡി ജലവൈദ്യുത പദ്ധതിയിലെ ടണിലിനുള്ളിൽ കടന്ന് സൈന്യം തെരച്ചിൽ നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. പരിശോധനയ്ക്ക് സൈന്യം ഡ്രോണുകളും ഉപയോഗിച്ചു. എന്നാൽ അപ്പർ ത്രിശൂലി 1, ത്രിശൂലി 3എ, ത്രിശൂലി 3ബി എന്നിവയുൾപ്പെടെയുള്ള ജലവൈദ്യുത പദ്ധതികളിലെ തുരങ്കങ്ങളിൽ നിരവധി ആളുകൾ കുടുങ്ങിക്കിടപ്പുണ്ടെന്ന് ആശങ്കയുണ്ട്.
തുരങ്കങ്ങളിലെ രക്ഷാപ്രവർത്തനങ്ങളിൽ നേപ്പാൾ സൈന്യത്തെ സഹായിക്കാൻ ഇന്ത്യയിൽനിന്നുള്ള വിദഗ്ധ സംഘം എത്തി. ചൈനയും ദക്ഷിണ കൊറിയയും രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നുണ്ട്.ഇതിനിടെ,യന്ത്രസാമഗ്രികളുടെ കുറവ് രക്ഷാപ്രവർത്തനത്തിന് തടസം സൃഷ്ടിക്കുകയാണ്.
ബോഡി ബാഗ്, കയറുകൾ, ഹെലികോപ്റ്ററുകൾ തുടങ്ങിയവയുടെ അപര്യാപ്ത രക്ഷാമുഖത്ത് വെല്ലുവിളിയായി മാറി. അത്യാധുനിക ഉപകരണങ്ങളുടെ അഭാവം ഈ ഭൂപ്രദേശത്തെ തെരച്ചിൽ ദുഷ്കരമാക്കുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
തെർമൽ കാമറകൾ, കട്ടറുകൾ, ബോഡി ബാഗുകൾ, കയറുകൾ, ഹെലികോപ്റ്ററുകൾ എന്നിവയുടെ അപര്യാപ്തതയാണു വെല്ലുവിളിയാകു ന്നത്.