ചിക്കമഗളൂരു: ടിപ്പു സുൽത്താന്റെ 40 അടിയോളം ഉയരമുള്ള കട്ടൗട്ട് പ്രദർശിപ്പിച്ചുകൊണ്ട് പാക്കിസ്ഥാൻ, മുജാഹിദീൻ എന്നീ പദങ്ങളോടെയുള്ള പ്രകോപനപരമായ ഗാനം സമൂഹമാധ്യമത്തിൽ പ്രചരിപ്പിച്ച സംഭവത്തിൽ രണ്ടു കുട്ടികളടക്കം ഏഴു പേരെ കർണാടക പോലീസ് കസ്റ്റഡിയിലെടുത്തു.
കർണാടകയിലെ ചിക്കമഗളൂരുവിൽ ഈദ് മിലാദിനു മുന്നോടിയായാണ് വീഡിയോ വൈറലായത്. സംഭവത്തെത്തുടർന്ന് ചിക്കമംഗളൂരു ടൗൺ പോലീസ് സ്വമേധയ രജിസ്റ്റർ ചെയ്ത കേസിലാണ് ചോദ്യം ചെയ്യുന്നതിനായി ഏഴുപേരെ കസ്റ്റഡിയിലെടുത്തത്.
ചിക്കമഗളൂരു ടിപ്പു ബോയ്സ് എന്ന ഇൻസ്റ്റഗ്രാം പേജിലാണ് വീഡിയോ പോസ്റ്റ് ചെയ്തത്. സംഭവത്തിന് ഉത്തരവാദിയായവർക്കെതിരേ കർശന നടപടിയെടുക്കണമെന്ന് ബിജെപി നേതാക്കൾ ആവശ്യപ്പെട്ടു.