Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : UPPolice

Video

കല്യാണപ്പന്തലിൽ ഇരുട്ടടി; താലി ചാർത്തും മുൻപേ വരന്‍റെ വീട്ടിലെ കറന്‍റ് കട്ട് ചെയ്ത് ഉദ്യോഗസ്ഥർ

ഉത്തർപ്രദേശിലെ ബിജ്‌നോറിൽ നടന്ന ഒരു വിവാഹ ആഘോഷം അപ്രതീക്ഷിതമായി അരങ്ങേറിയ നാടകീയ സംഭവങ്ങൾ കാരണം വാർത്തകളിൽ ഇടംപിടിച്ചിരിക്കുകയാണ്.

ശുഭം ചൗഹാൻ എന്ന യുവാവിന്‍റെ വിവാഹയാത്ര പുറപ്പെടാൻ മിനിറ്റുകൾ മാത്രം ബാക്കിനിൽക്കെയാണ് ബിജ്‌നോറിലെ ഡയമണ്ട് സിറ്റി കോളനിയിലുള്ള അയാളുടെ വീട്ടിലെ വൈദ്യുതി ബന്ധം അധികൃതർ വിച്ഛേദിച്ചത്.

വെള്ളിയാഴ്ച നടക്കേണ്ട വിവാഹത്തിന് മുന്നോടിയായി വീട്ടിൽ എല്ലാ ഒരുക്കങ്ങളും പൂർത്തിയായി നിൽക്കുന്ന സമയത്താണ് വൈദ്യുതി വകുപ്പിലെ ജീവനക്കാരെത്തി ഇത്തരമൊരു നടപടി സ്വീകരിച്ചത്.

താൻ എല്ലാ മാസവും കൃത്യമായി വൈദ്യുതി ബില്ലുകൾ അടയ്ക്കാറുണ്ടെന്നും ഒരൊറ്റ കുടിശിക പോലും നിലവിലില്ലെന്നും ശുഭം ആവർത്തിച്ച് പറഞ്ഞിട്ടും ഉദ്യോഗസ്ഥർ അത് ചെവിക്കൊണ്ടില്ല.

വിവാഹ വസ്ത്രമണിഞ്ഞ് ബന്ധുക്കളോടൊപ്പം വീടിന് പുറത്തേക്ക് ഇറങ്ങാൻ തുടങ്ങിയ ശുഭത്തോട്, കണക്ഷൻ മുറിക്കാൻ ഉത്തരവുണ്ടെന്ന് പറഞ്ഞ് ഉദ്യോഗസ്ഥർ ഒരു കത്ത് കൈമാറുകയായിരുന്നു.

വിവാഹം പ്രമാണിച്ചെങ്കിലും ഒന്നോ രണ്ടോ ദിവസത്തെ സമയം നൽകണമെന്ന് വീട്ടുകാർ കെഞ്ചിപ്പറഞ്ഞിട്ടും ലൈൻമാൻ വൈദ്യുതി പോസ്റ്റിൽ വലിഞ്ഞുകയറി കണക്ഷൻ വിച്ഛേദിക്കുന്ന കാഴ്ചയാണ് അവിടെയുണ്ടായിരുന്നത്.

ഈ സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ വലിയ രീതിയിലുള്ള ജനരോഷമാണ് വൈദ്യുതി വകുപ്പിനെതിരെ ഉയർന്നത്.

ഏണി പോലും ഉപയോഗിക്കാതെ ജീവൻ പണയപ്പെടുത്തി ലൈൻമാൻ പോസ്റ്റിൽ കയറുന്നതും ആളുകൾ നോക്കി നിൽക്കെ കണക്ഷൻ മുറിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്.

വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ ഈ ക്രൂരത വ്യക്തിവൈരാഗ്യം തീർക്കാനാണെന്ന തരത്തിലുള്ള ചർച്ചകൾ ഇതോടെ വ്യാപകമായി.

പിന്നീട് പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം, ശുഭവും ഒരു പ്രാദേശിക കോളനൈസറും തമ്മിലുള്ള സാമ്പത്തിക തർക്കമാണ് ഈ അനിഷ്ട സംഭവങ്ങളിലേക്ക് നയിച്ചതെന്ന് വ്യക്തമായി.

കോളനൈസർ തന്‍റെ സ്വാധീനം ഉപയോഗിച്ച് കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ലൈൻമാനെ നിർബന്ധപൂർവ്വം അയച്ച് വൈദ്യുതി മുറിക്കുകയായിരുന്നുവെന്ന് സൂപ്രണ്ടിങ് എഞ്ചിനീയർ ധരംരാജ് സിംഗ് സ്ഥിരീകരിച്ചു.

സംഭവം വിവാദമായതോടെ വെള്ളിയാഴ്ച രാവിലെ തന്നെ വീട്ടിലെ വൈദ്യുതി ബന്ധം അധികൃതർ പുനഃസ്ഥാപിച്ചു. എന്നിരുന്നാലും, തന്‍റെ വിവാഹ ദിവസത്തെ സന്തോഷം കെടുത്തിയ ഉദ്യോഗസ്ഥർക്കും ഇതിന് പിന്നിൽ പ്രവർത്തിച്ചവർക്കും എതിരെ ശക്തമായ നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് ശുഭം ചൗഹാന്‍റെ തീരുമാനം.

ആഘോഷവേളകളിൽ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി വേണമെന്ന ആവശ്യം നാട്ടുകാർക്കിടയിൽ ശക്തമാണ്.

Latest News

Corehub Up