കാരക്കാസ്: വെനസ്വേലയിൽനിന്നുള്ള എണ്ണക്കപ്പൽ പിടിച്ചെടുത്ത് അമേരിക്ക. ശനിയാഴച പുലർച്ചെ കരീബിയൻ കടലിൽ സഞ്ചരിച്ച പനാമയുടെ പതാകയുള്ള സെഞ്ച്വറീസ് എന്ന എണ്ണടാങ്കറാണ് യുഎസ് കോസ്റ്റ് ഗാർഡ് പിടിച്ചെടുത്തത്.
മയക്കുമരുന്ന് വിതരണത്തിനായി പണം കണ്ടെത്താൻ ക്രൂഡ് ഓയിൽ ഉപയോഗിക്കുന്നുവെന്ന ആരോപണമാണ് അമേരിക്ക വെനസ്വേലയ്ക്കെതിരേ ഉയർത്തിയിട്ടുള്ളത്.
വെനസ്വേല കട്ടെടുത്ത അമേരിക്കയുടെ ഭൂമിയും എണ്ണയും മറ്റ് ആസ്തികളും തിരികെ കിട്ടണമെന്നാണു ട്രംപിന്റെ പുതിയ ആവശ്യം.
1970കൾക്ക് മുൻപുവരെ വെനസ്വേലൻ എണ്ണവിപണി കൈയടക്കിവച്ചിരുന്നത് യുഎസ് കമ്പനികളായിരുന്നു. തുടർന്ന്, മഡുറോയുടെ മുൻഗാമി ഹ്യൂഗോ ഷാവേസ് അമേരിക്കൻ കമ്പനികളെ പുറത്താക്കി എണ്ണ റിഫൈനറികളെ ദേശസാത്കരിച്ചു. ഇതു ചൂണ്ടിക്കാട്ടിയാണു ട്രംപ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്.