നടി തൃഷയ്ക്കെതിരായ ദ്വയാർഥപ്രയോഗത്തിൽ പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെ അറസ്റ്റ് ചെയ്ത വിജയ് സർക്കാരിന്റെ നടപടിയെ പിന്തുണച്ച് നടിയും ബിജെപി എംപിയുമായ കങ്കണ റണൗട്ട്.
ഉദയനിധിയുടെ അറസ്റ്റ് ഭാവിയിലേക്ക് നല്ല മുന്നറിയിപ്പാണെന്ന് കങ്കണ അഭിപ്രായപ്പെട്ടു.
പൊതുവേദിയിൽ അശ്ലീല അധിക്ഷേപങ്ങളും ദ്വയാർഥ പ്രയോഗങ്ങളും നടത്തുന്നത് പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ല. മിസ്റ്റർ സ്റ്റാലിനെ ജയിലിലടച്ചു. അദ്ദേഹം ഇപ്പോൾ ജാമ്യത്തിൽ ഇറങ്ങിയിട്ടുണ്ടാവാം, എങ്കിലും അറസ്റ്റ് നല്ലൊരു കീഴ്വഴക്കമാണ്', എന്നായിരുന്നു കങ്കണയുടെ കുറിപ്പ്.
കാവേരി നദീജല തർക്കവുമായി ബന്ധപ്പെട്ട് തഞ്ചാവൂരിൽ ഡി.എം.കെ. പ്രതിഷേധത്തിനിടെയായിരുന്നു വിവാദ പരാമർശം. തമിഴ്നാട് മുഖ്യമന്ത്രിയും തമിഴക വെട്രി കഴകം (ടി.വി.കെ) നേതാവുമായ വിജയിയെ വിമർശിച്ച് സംസാരിക്കുന്നതിനിടെ സദസിൽ നിന്ന് ചിലർ തൃഷയുടെ പേര് വിളിച്ചു പറഞ്ഞു.
തുടർന്ന് ഉദയനിധി നടത്തിയ പരാമർശം നടി തൃഷയെ അധിക്ഷേപിക്കുന്നതും അശ്ലീല ചുവയുള്ളതുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം ഉയരുകയായിരുന്നു.