Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Unemployment

തൊഴിലില്ലായ്മ; 12,200 ബിരുദ കോഴ്സുകൾ നിർത്തലാക്കി ചൈന

ബെയ്ജിംഗ്: യുവാക്കൾക്കിടയിലെ തൊഴിലില്ലായ്മയും നിർമിത ബുദ്ധി (എഐ) മേഖലയിലുണ്ടായ വൻ മുന്നേറ്റവും കണക്കിലെടുത്ത് ഉന്നതവിദ്യാഭ്യാസ മേഖലയിൽ വൻ അഴിച്ചുപണിയുമായി ചൈന.

പഠിച്ചിറങ്ങുന്ന വിദ്യാർഥികൾക്ക് തൊഴിൽ ഉറപ്പുവരുത്താൻ സാധിക്കാത്ത 12,200 ബിരുദ കോഴ്സുകളാണ് കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ചൈനീസ് സർവകലാശാലകൾ നിർത്തലാക്കുകയോ തത്കാലത്തേക്ക് സസ്പെൻഡ് ചെയ്യുകയോ ചെയ്തതെന്ന് ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇത്തരം കോഴ്സുകളെല്ലാം അനാവശ്യമാണെന്നാണു ചൈനീസ് വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെ വിലയിരുത്തൽ.

ജോലിസാധ്യത മങ്ങിയ കോഴ്സുകൾ ഒഴിവാക്കിയപ്പോൾ പകരം ആർട്ടിഫിഷൽ ഇന്‍റലിജൻസ്, റോബോട്ടിക്സ് തുടങ്ങിയ സാങ്കേതികമേഖലകളിലായി 10,200 പുതിയ കോഴ്സുകൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

ഹ്യുമാനിറ്റീസ്, ആർട്സ്, വിദേശ ഭാഷകൾ, മാനേജ്മെന്‍റ് കോഴ്സുകൾ എന്നിവയുമായി ബന്ധപ്പെട്ടവയാണു നിർത്തലാക്കിയ കോഴ്സുകളിലേറെയും. ആർട്സ്, ഡിസൈൻ മേഖലകളിൽ എഐ സാങ്കേതികവിദ്യയുടെ കടന്നുകയറ്റം തൊഴിലവസരങ്ങൾ വൻതോതിൽ കുറച്ചതാണ് ഇതിനു പ്രധാന കാരണം. ഫോട്ടോഗ്രഫി, ഇല്ലസ്ട്രേഷൻ, ഫാഷൻ ഡിസൈനിംഗ് എന്നിവയുമായി ബന്ധപ്പെട്ട കോഴ്സുകളും നിർത്തലാക്കിയവയിൽ ഉൾപ്പെടുന്നു.

ഷാംഗ്ഹായ് സർവകലാശാല ഈ വർഷം മുതൽ തങ്ങളുടെ പ്രൊഡക്‌ട് ഡിസൈൻ കോഴ്സിലേക്കുള്ള പ്രവേശനം പൂർണമായി നിർത്തിവച്ചിരിക്കുകയാണ്. മോഡലിംഗ്, റെൻഡറിംഗ് തുടങ്ങിയ ജോലികൾ ഇപ്പോൾ എഐ സോഫ്റ്റ്‌വേറുകൾ തനിയെ ചെയ്യുന്നതിനാൽ ഈ മേഖലയിൽ അവസരങ്ങൾ ഇല്ലാതായെന്നാണു വിലയിരുത്തൽ.രാജ്യത്തിന്‍റെ സാമ്പത്തിക മുൻഗണനകൾക്കനുസരിച്ചാണ് പുതിയ കോഴ്സുകൾ രൂപകല്പന ചെയ്തിരിക്കുന്നത്.

ഒന്പതോളം സർവകലാശാലകളിൽ എംബോഡിഡ് ഇന്‍റലിജൻസ് പോലുള്ള അത്യാധുനിക എഐ കോഴ്സുകൾ ആരംഭിച്ചുകഴിഞ്ഞു. വിപണിയിൽ എഐ പ്രൊഡക്‌ട് മാനേജർമാരുടെ ആവശ്യകതയിൽ 81ശതമാനം മുതൽ 369ശതമാനം വരെ വർധനവാണു രേഖപ്പെടുത്തിയിരിക്കുന്നത്.

ഇതിനുപുറമെ, ഒരു ദശലക്ഷം യുവാക്കൾക്ക് എഐ, അഡ്വാൻസ്ഡ് മാനുഫാക്ചറിംഗ്, ന്യൂ എനർജി വെഹിക്കിൾസ് തുടങ്ങിയ മേഖലകളിൽ അധിക പരിശീലനം നൽകാനും ഭരണകൂടം പദ്ധതിയിടുന്നുണ്ട്.

Kerala

തൊഴിലുറപ്പ്: കേന്ദ്രനീക്കം സംസ്ഥാനത്തിന് അധികബാധ്യത

കൊച്ചി: തൊഴിലുറപ്പ് പദ്ധതിയുടെ വിഹിതം 60 ശതമാനമായി കുറച്ചത് സംസ്ഥാനങ്ങള്‍ക്കു വലിയ തിരിച്ചടിയായെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍.

പദ്ധതിയുടെ ചെലവ് 60:40 അനുപാതത്തിലാക്കുന്നത് സംസ്ഥാനങ്ങള്‍ക്കു വലിയ സാമ്പത്തികബാധ്യത വരുത്തും. ഗ്രാമീണമേഖലയിലെ സാധാരണക്കാരുടെ വരുമാനത്തെയും തൊഴിലിനെയും കേന്ദ്രതീരുമാനം ഗുരുതരമായി ബാധിക്കുമെന്നും മന്ത്രി പറഞ്ഞു.

കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ ഗ്രാമീണ ജനതയ്ക്ക് വരുമാനം കിട്ടുന്ന പ്രധാന പദ്ധതിയാണിത്. കഴിഞ്ഞവര്‍ഷം കേരളത്തില്‍ മാത്രം 9.07 കോടി തൊഴില്‍ദിനങ്ങളാണു സൃഷ്‌ടിച്ചത്. 13.72 ലക്ഷം കുടുംബങ്ങള്‍ ഇതില്‍ പങ്കെടുത്തു. 22 ലക്ഷത്തോളം പേര്‍ പദ്ധതിയില്‍ എന്‍‌റോള്‍ ചെയ്തിട്ടുണ്ട്. തൊഴിലുറപ്പ് പദ്ധതിയുടെ 90 ശതമാനം ചെലവും സംസ്ഥാനങ്ങള്‍ക്കു നല്‍കിയിരുന്നത് കേന്ദ്രമായിരുന്നു.

എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ പണം വെട്ടിക്കുറച്ചതു കാരണം സംസ്ഥാനത്തിന് ഒരു വര്‍ഷം കുറഞ്ഞത് 2000 കോടി രൂപയുടെയെങ്കിലും കുറവുണ്ടാകും മന്ത്രി ചൂണ്ടിക്കാട്ടി.

Kerala

തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റുന്നത് മഹാത്മാഗാന്ധിയെ ഇകഴ്ത്താനെന്ന് സണ്ണി ജോസഫ്

 തിരുവനന്തപുരം: ബിജെപി ഭരണകൂടം ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റുന്നത് മഹാത്മാഗാന്ധിയെ ഇകഴ്ത്താനെന്ന് കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ്. ചരിത്രം വെട്ടിമാറ്റി ദേശീയ നേതാക്കളെ തമസ്കരിക്കുകയെന്നത് അധികാരത്തിൽ വന്നത് മുതൽ ബിജെപിയുടെ അണ്ടജയാണ്.

പേരുമാറ്റ പ്രക്രിയയിലൂടെ രാഷ്ട്രപിതാവിനെ അപമാനിക്കുകയാണ് കേന്ദ്രസർക്കാർ. ഗാന്ധി സ്മരണകളെ ബിജെപി എത്രത്തോളം ഭയക്കുന്നു എന്നതിന്‍റെ തെളിവാണ് ഇത്തരം പുനഃനാമകരണം. ഇന്ത്യയുടെ ആത്മാവിൽ അലിഞ്ഞുചേർന്ന രാഷ്ട്രപിതാവിന്‍റെ പേര് ബിജെപിക്ക് എത്ര ശ്രമിച്ചാലും തേച്ചുമാച്ചുകളയാൻ കഴിയില്ല.

ഈ പദ്ധതിയോട് സർക്കാരിന് ആത്മാർത്ഥതയുണ്ടെങ്കിൽ സംസ്ഥാനങ്ങൾക്കുള്ള വേതനം കൃത്യസമയത്ത് നൽകണം. അതോടൊപ്പം 100 ദിവസം തൊഴിലുറപ്പ് എന്നത് 150 ദിവസമായി ഉയർത്തി പദ്ധതി മെച്ചപ്പെടുത്തണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു.

Latest News

Corehub Up