തിരുവനന്തപുരം: മണ്ഡലം മാറ്റി നൽകണമെന്ന മന്ത്രി വി.അബ്ദുറഹ്മാന്റെ സമ്മർദ്ദത്തിന് വഴങ്ങി സിപിഎം. താനൂരിൽ ഇടതു സ്വതന്ത്ര സ്ഥാനാർഥിയായി പ്രഖ്യാപിച്ച വി. അബ്ദുറഹ്മാൻ പ്രചാരണത്തിന് ഇറങ്ങാതെ മാറി നിൽക്കുകയായിരുന്നു. തിരുരിലേക്കു മാറ്റി നൽകണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം.
ഇതിനുപിന്നാലെയാണ് വി. അബ്ദുറഹ്മാനെ തിരൂരിൽ ഇടതു സ്വതന്ത്ര സ്ഥാനാർഥിയായി തീരുമാനിച്ചതായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ അറിയിച്ചത്. കൊണ്ടോട്ടിയിൽ സിപിഎം സ്ഥാനാർഥിയായി ഡോ. പി.ജിജിയേയും കോട്ടയ്ക്കലിൽ കെ. പ്രീതിയേയും പ്രഖ്യാപിച്ചു.
2016ലും 2021ലും താനൂരിൽ നിന്നാണ് വി. അബ്ദുറഹ്മാൻ വിജയിച്ചത്. രണ്ടാം പിണറായി സർക്കാരിൽ കായിക- ന്യൂനപക്ഷക്ഷേമ മന്ത്രിയായിരുന്നു.