Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : VaibhavSuryavanshi

ഐപിഎല്ലിൽ കൊടുങ്കാറ്റായി കൗമാരതാരം വൈഭവ് സൂര്യവംശി!

ജയ്പൂർ: ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ സെഞ്ച്വറി എന്ന സുവർണ റെക്കോർഡിന് തൊട്ടരികിലെത്തി നിർഭാഗ്യകരമായി മടങ്ങിയിരിക്കുകയാണ് രാജസ്ഥാൻ റോയൽസിന്‍റെ യുവ ഓപ്പണിംഗ് താരം വൈഭവ് സൂര്യവംശി.

സൺറൈസേഴ്സ് ഹൈദരാബാദിനെതിരെയുള്ള നിർണായകമായ എലിമിനേറ്റർ പോരാട്ടത്തിലാണ് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച ബാറ്റിംഗ് പ്രകടനം വൈഭവ് പുറത്തെടുത്തത്. വെറും മൂന്ന് റൺസ് അകലെയാണ് താരത്തിന് തന്‍റെ സെഞ്ച്വറി നഷ്ടമായത്.

നേരിട്ട 28 പന്തുകളിൽ നിന്ന് 97 റൺസാണ് വൈഭവ് അടിച്ചുകൂട്ടിയത്. മൂന്ന് റൺസ് കൂടി നേടാൻ സാധിച്ചിരുന്നെങ്കിൽ, 30 പന്തുകളിൽ നിന്ന് സെഞ്ച്വറി തികച്ച ‘യൂണിവേഴ്സ് ബോസ്’ ക്രിസ് ഗെയ്‌ലിന്‍റെ പേരിലുള്ള ചരിത്ര റെക്കോർഡ് ഈ കൗമാരക്കാരൻ മറികടക്കുമായിരുന്നു. ഒരൊറ്റ ബൗണ്ടറിക്ക് അകലത്തിലാണ് ആ ചരിത്ര നേട്ടം താരത്തിന് കൈവിട്ടുപോയത്.

മത്സരത്തിൽ രാജസ്ഥാൻ റോയൽസിന് സ്വപ്നതുല്യമായ തുടക്കമാണ് വൈഭവ് സൂര്യവംശി സമ്മാനിച്ചത്. താരത്തിന്‍റെ വെടിക്കെട്ട് ബാറ്റിംഗിന്‍റെ കരുത്തിൽ എട്ട് ഓവർ പൂർത്തിയാകുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 125 റൺസ് എന്ന അതിശക്തമായ നിലയിലായിരുന്നു രാജസ്ഥാൻ.

എന്നാൽ എട്ടാം ഓവറിലെ അവസാന പന്തിൽ പ്രഫുൽ ഹിംഗെയാണ് വൈഭവിനെ പുറത്താക്കിയത്. അഞ്ച് ഫോറുകളും പന്ത്രണ്ട് സിക്സറുകളും അടങ്ങുന്നതായിരുന്നു വൈഭവിന്‍റെ ഈ തകർപ്പൻ ഇന്നിംഗ്സ്. 334.48 എന്ന അവിശ്വസനീയമായ സ്ട്രൈക്ക് റേറ്റിലായിരുന്നു താരം റൺസ് അടിച്ചുകൂട്ടിയത്.

ഈ അവിസ്മരണീയ പ്രകടനത്തോടെ ഒരു ഐപിഎൽ സീസണിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടുന്ന കളിക്കാരൻ എന്ന റെക്കോർഡും വൈഭവ് സ്വന്തം പേരിലാക്കി. ഈ സീസണിൽ മാത്രം താരം ഇതുവരെ 65 സിക്സറുകളാണ് അടിച്ചുകൂട്ടിയത്.

വൈഭവിന്‍റെ ഈ അസാധാരണ ഇന്നിംഗ്സിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള പ്രശംസകളാണ് ഉയരുന്നത്. വെറും 15 വയസ് മാത്രം പ്രായമുള്ള ഒരു കുട്ടി തന്‍റെ ആദ്യത്തെ പൂർണ ഐപിഎൽ സീസണിൽ തന്നെ ഇത്തരം വമ്പൻ റെക്കോർഡുകൾ തകർക്കുന്നത് വിശ്വസിക്കാനാകുന്നില്ലെന്നാണ് ആരാധകർ പറയുന്നത്.

അസാധ്യമായ പ്രതിഭയും മികച്ച മെന്‍റാലിറ്റിയുമുള്ള വൈഭവിന്‍റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നാണിതെന്ന് ക്രിക്കറ്റ് നിരീക്ഷകരും വിലയിരുത്തുന്നു.

കൗമാരക്കാരന്‍റെ ഈ അവിശ്വസനീയ ഫോം കണക്കിലെടുത്ത്, സഞ്ജു സാംസൺ അല്ലെങ്കിൽ അഭിഷേക് ശർമ്മ എന്നിവർക്ക് പകരം വൈഭവിനെ ഇന്ത്യൻ ടി20 ടീമിലേക്ക് നേരിട്ട് ഉൾപ്പെടുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്ന് പോലും ആരാധകർക്കിടയിൽ ചർച്ചകൾ സജീവമായിക്കഴിഞ്ഞു.

ഭാവിയുടെ വാഗ്ദാനമെന്ന് ഉറപ്പിച്ചു പറയാവുന്ന പ്രകടനത്തോടെ ക്രിക്കറ്റ് ലോകത്തിന്‍റെ മുഴുവൻ ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുകയാണ് ഈ യുവ ഓപ്പണർ.

 

Latest News

Corehub Up