കോട്ടയം:സഹകരണസ്ഥാപനങ്ങളില്‍ പൊതു സോഫ്റ്റ് വേർ സംവിധാനം നടപ്പാക്കുന്നതു സംബന്ധിച്ച വിഷയത്തില്‍ സ്വകാര്യ സ്ഥാപനത്തോട് രമേശ് ചെന്നിത്തലക്ക് ഇത്ര താല്പര്യമെന്തെന്ന് വ്യക്തമാക്കണമെന്ന് മന്ത്രി വി. എന്‍. വാസവന്.
ടെന്‍ഡറില്‍ പങ്കെടുത്ത കമ്പനിയുടെ സാങ്കേതികക്ഷമത പരിശോധിക്കാന്‍ 11 വിദഗ്ധര്‍ അടങ്ങിയ സമിതി തയാറാക്കിയ മാനദണ്ഡങ്ങളില്‍ ദിനേശ് കമ്പനിക്ക് നൂറില്‍ 82 മാര്‍ക്ക് ലഭിച്ചിട്ടുണ്ട്. ഇത് ഹൈക്കോടതിയും അംഗീകരിച്ചിരുന്നു.
ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസിനുള്ള ടെന്‍ഡര്‍ പ്രകാരം മുഴുവന്‍ വിവരങ്ങളും അവര്‍ക്ക് സ്വന്തമാക്കാന്‍ കഴിയുമായിരുന്നു. അത് കച്ചവടം ചെയ്യാന്‍ സാധ്യതയുണ്ട്.
സോഴ്സ് കോഡിന്റെ ഉടമസ്ഥാവകാശം സര്‍ക്കാരില്‍ നിക്ഷിപ്തമായിരുന്നില്ല. ആ ടെന്‍ഡറുമായി മുന്നോട്ടുപോയിരുന്നെങ്കില്‍ അത് സഹകരണപ്രസ്ഥാനത്തിന്റെ നട്ടെല്ല് തകർക്കുമായിരുന്നെന്നും സഹകരണ വകുപ്പ് മന്ത്രി വിഎൻ വാസവൻ പറഞ്ഞു.