Kerala
തൃശൂർ: പാലക്കാട് വോട്ടർമാർക്കു വോട്ടിനു പണം നൽകിയെന്ന ആരോപണത്തിൽ പുറത്തുവന്ന വീഡിയോ എഐ ആണെന്ന് എൻഡിഎ സ്ഥാനാർഥി ശോഭ സുരേന്ദ്രൻ.
പാലക്കാട്ട് ശോഭ സുരേന്ദ്രൻ ജയിച്ച് പദ്ധതികൾ കൊണ്ടുവരരുത് എന്ന് ഒരു വിഭാഗം മാധ്യമങ്ങൾ ആഗ്രഹിക്കുന്നു. ജമാഅത്തെ ഇസ്ലാമിയുടെ തണൽപറ്റിക്കൊണ്ട് ഒരു മാധ്യമപ്രവർത്തനം പാലക്കാട് നടത്തുന്നുണ്ട്.
പാലക്കാട് പണം പണം നൽകിയതിന്റെ രേഖ എവിടെ. കഥ കെട്ടിച്ചമച്ചു പടർത്തുകയാണെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.
ശോഭ സുരേന്ദ്രന്റെ സ്റ്റിക്കർ ഒട്ടിച്ച നിരവധി കാറുകൾ ഓടുന്നുണ്ട്. പണം തന്നിട്ടില്ല എന്നു സ്ത്രീ പറഞ്ഞതു റിപ്പോർട്ട് ചെയ്യപ്പെട്ടില്ല. തന്നെ വേട്ടയാടാൻ മാധ്യമ സിൻഡിക്കറ്റ് പ്രവർത്തിക്കുന്നു.
തലേദിവസം കളക്ടർക്കു പരാതിനൽകിയ ശേഷമാണ് കഥയുണ്ടാക്കുന്നത്. വിവാദത്തിന്റെ ഡയറക്ടർ ഷാഫി പറമ്പിലാണ്. ജമാഅത്തെ ഇസ്ലാമിയുമായും പോപ്പുലർ ഫ്രണ്ടുമായും ഷാഫിക്കു ബന്ധമുണ്ട്.
കൗൺസിലർ പ്രശോഭ് പീഡിപ്പിച്ച പെൺകുട്ടിയുടെ വിവരങ്ങൾ യുഡിഎഫ് സ്ഥാനാർഥിക്ക് അറിയാം.
ആ പെൺകുട്ടി ജീവനോടെയുണ്ടോ എന്നു മാധ്യമപ്രവർത്തകർ കണ്ടെത്തണം. ആ ദളിത് പെൺകുട്ടി എവിടെയുണ്ട്?.
അവളെ നാടുകടത്തിയോ അതോ തട്ടിക്കൊണ്ടുപോയോ എന്നും ശോഭ സുരേന്ദ്രൻ ചോദിച്ചു.
National
കോൽക്കത്ത: പശ്ചിമബംഗാളിൽ തൃണമൂൽ കോൺഗ്രസ് വിട്ട് എജെയുപി എന്ന പാർട്ടി രൂപവത്കരിച്ച ഹുമയൂൺ കബീറിന്റെ പേരിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട വീഡിയോ വിവാദത്തിൽ.
തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി മമത ബാനർജിയെ പരാജയപ്പെടുത്തണമെന്നും മുതിർന്ന ബിജെപി നേതാക്കളുമായി തനിക്ക് ബന്ധമുണ്ടെന്നും വീഡിയോയിൽ പറയുന്നു.
മുഖ്യമന്ത്രിസ്ഥാനത്തുനിന്നു മമതയെ സ്ഥാനഭ്രഷ്ടയാക്കാൻ ഏതുപരിധി വരെയും പോകുമെന്ന് വീഡിയോയിൽ പറയുന്നുണ്ട്.
വീഡിയോ പുറത്തുവന്നതിനു പിന്നാലെ ഹുമയൂൺ കബീറിനെതിരേ രൂക്ഷവിമർശനവുമായി തൃണമൂൽ കോൺഗ്രസ് രംഗത്തെത്തി. പശ്ചിമബംഗാൾ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി, ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ, പ്രധാനമന്ത്രിയുടെ ഓഫീസ് എന്നിവിടങ്ങളിൽ കബീറിനു ബന്ധമുണ്ടെന്ന ആരോപണത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കണമെന്ന് തൃണമൂൽ കോൺഗ്രസ് ആവശ്യപ്പെട്ടു.
അതേസമയം, വീഡിയോ തന്റേതല്ലെന്നും എഐ വഴി നിർമിച്ചതാണെന്നും ഹുമയൂൺ കബീർ പറഞ്ഞു. വീഡിയോ നിഷേധിച്ച് എജെയുപിയും രംഗത്തെത്തി.
മുർഷിദാബാദിൽനിന്നുള്ള നേതാവായ ഹുമയൂൺ കബീർ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു തൊട്ടുമുന്‍പാണ് തൃണമൂൽ കോൺഗ്രസ് വിട്ട് സ്വന്തമായി പാർട്ടി രൂപവത്കരിച്ചത്.
Kerala
കോഴിക്കോട്: ബോംബ് നിർമിക്കുന്ന വീഡിയോ വാട്സ്ആപ്പ് സ്റ്റാറ്റസാക്കിയ സിപിഎം പ്രവർത്തകനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പോലീസിൽ പരാതി നൽകി. നാദാപുരം മണ്ഡലത്തിലെ വളയം സ്വദേശി ഷിനിലിനെതിരെയാണ് പരാതി.
ഷിനിലിന്റെ വാട്സ്ആപ്പ് സ്റ്റാറ്റസിലാണ് ബോംബ് കെട്ടുന്നതും രണ്ടുപേർ ബോംബ് കൈയിൽ പിടിക്കുന്നതും പിന്നീട് എറിഞ്ഞു പൊട്ടിക്കുന്നതുമായ വീഡിയോ ദൃശ്യങ്ങൾ പ്രചരിപ്പിച്ചത്. സ്റ്റീൽ ബോംബുകളും ദൃശ്യങ്ങളിൽ കാണാൻ സാധിക്കും.
ബോംബ് വീഡിയോ പങ്കുവച്ച് വോട്ടർമാരെ ഭീഷണിപ്പെടുത്താനാണ് ഇയാൾ ശ്രമിക്കുന്നത്. ഇതിനെതിരെ നടപടിയെടുക്കണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം. സിപിഎം പ്രവർത്തകർ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് യുഡിഎഫ് നേതാക്കൾ ആരോപിച്ചു.
Kerala
തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ യുവാക്കളെ ബോധവത്കരിക്കുന്നതിനായി ഒരുക്കിയ ഡാന്‍സ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.
മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു. കേല്‍ക്കറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് റാപ്പ് ഗാനത്തിനൊപ്പം ആവേശകരമായ നൃത്തച്ചുവടുമായി എത്തുന്നത്.
വീഡിയോ ഗാനം മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ നേരത്തേ കൊച്ചിയില്‍ പുറത്തിറക്കിയിരുന്നു.
തിരുവനന്തപുരം ജില്ലാ കളക്ടര്‍ അനുകുമാരി, അസിസ്റ്റന്റ് കളക്ടര്‍ ഡോ. ശിവശക്തിവേല്‍ എന്നിവരുള്‍പ്പെടെ നിയമസഭാ തെരഞ്ഞെടുപ്പ് നടത്തിപ്പില്‍ ഉള്‍പ്പെട്ട ഉന്നത ഉദ്യോഗസ്ഥരും കേല്‍ക്കറിനൊപ്പം പ്രചാരണ വീഡിയോയിലുണ്ട്. ഒരു മിനിറ്റും മുപ്പത്തിമൂന്ന് സെക്കന്‍ഡും ദൈര്‍ഘ്യമുള്ളതാണ് ‘ഇത് നിന്റെ വോട്ടാണ്, നമ്മുടെ നാടിന് വേണമീ വോട്ട്...’ എന്നു തുടങ്ങുന്ന വീഡിയോ ഗാനം.
തെരഞ്ഞെടുപ്പ് വകുപ്പ് അണ്ടര്‍ സെക്രട്ടറി എസ്.എസ്. സരിന്, ബിഎല്‍ഒ സത്യഭാമ, അനഘ സജികുമാര്‍, മാനസ ആര്.ബി., ദേവിക അനില്‍, എല്‍. ദീപ, എം.എസ്. അനീഷ്, അഭിജിത്ത്, അശ്വിന് എന്നിവരും നൃത്തസംഘത്തില്‍ ഉള്‍പ്പെടുന്നു.
വീഡിയോ ലിങ്ക്: https:// www.facebook.com/share/v/1BcXoe6Ky1/
National
മുംബൈ: ഭാര്യയുടെയും ബന്ധുക്കളുടെയും മാനസിക പീഡനത്തെ തുടർന്ന് യുവാവ് ജീവനൊടുക്കി. മഹാരാഷ്ട്രയിലെ പൂനെയിലാണ് സംഭവം.
നാസിക് ജില്ലയിലെ മാലേഗാവിൽ നിന്നുള്ള മുഹമ്മദ് സാദ് ആസിഫ് സയ്യിദ് (20) ആണ് മരിച്ചത്. പുനെയിലെ ജംബുൽവാഡി പ്രദേശത്താണ് ഇയാൾ താമസിച്ചിരുന്നത്. വിഷം കഴിച്ചാണ് സാദ് മരിച്ചത്.
മരിക്കുന്നതിന് തൊട്ട് മുൻപ് ഇയാൾ സ്വയം പകർത്തിയ വീഡിയ സുഹൃത്തിന് അയച്ചു നൽകിയിരുന്നു. ഭാര്യ കരിമുന്നീഷ (നിഷ ഖാൻ)യുമായി സാദ് പതിവായി വഴക്കുണ്ടാകുമായിരുന്നുവെന്നും യുവതിയും ബന്ധുക്കളും സാദിനെ നിരന്തരം ഉപദ്രവിച്ചിരുന്നതായും ഉദ്യോഗസ്ഥർ പറഞ്ഞു.
വ്യാഴാഴ്ചയാണ് സാദ് തന്റെ ഫോണിൽ മരണമൊഴി എന്ന നിലയിൽ വീഡിയോ റിക്കാർഡ് ചെയ്തത്. വീഡിയോയിൽ നിഷ ഉൾപ്പെടെ ഏഴ് പേരുടെ പേരുകൾ സാദ് പറയുന്നുണ്ട്. ഈ വീഡിയോ മാലേഗാവിലുള്ള ഒരു സുഹൃത്തിന് അയച്ചുനൽകിയതിന് പിന്നാലെ സാദ് എലിവിഷം കഴിച്ച് ജീവനൊടുക്കുകയായിരുന്നു.
"വെള്ളിയാഴ്ച ആത്മഹത്യാ പ്രേരണാ കേസ് രജിസ്റ്റർ ചെയ്തു. നിഷ, സർവാർ (കൈഫ് ഖാൻ), രേഷ്മ കമ്രുഖാൻ, ഷാമ ജാവേദ് ഷെയ്ക്ക്, ജാവേദ് ഷെയ്ക്ക്, അഥർവ കാലെ, ഇഷിത എന്നിവരാണ് കേസിലെ പ്രതികൾ. ഫോറൻസിക് പരിശോധനയ്ക്കായി സാദിന്റെ മൊബൈൽ ഫോൺ കസ്റ്റഡിയിലെടുത്തു'.- ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
National
ന്യൂഡൽഹി: റീൽ ചിത്രീകരണത്തിനിടെ അബദ്ധത്തിൽ വെടിവച്ചു യുവാവ് മരിച്ചു. പവൻ എന്ന യുവാവാണ് മരിച്ചത്. ഡൽഹിയിലെ ദല്ലുപുരയിലാണ് സംഭവം.
പവൻ, തോക്ക് ലോക്ക് ചെയ്തു എന്ന് കരുതി നെഞ്ചോട് ചേർത്ത് പിടിക്കുകയായിരുന്നു. എന്നാൽ ലോക്ക് ആവാതിരുന്ന തോക്കിൽ നിന്ന് വെടിയുണ്ട പവന്റെ നെഞ്ചിലേക്ക് തുളച്ചുകയറി.പവന്റെ സുഹൃത്താണ് ദൃശ്യങ്ങൾ പകർത്തിയത്.
പവനോട് വെടി വയ്ക്കരുതെന്ന് സുഹൃത്ത് പറയുന്നത് ദൃശ്യങ്ങളിൽ കേൾക്കാം. എന്നാൽ ചിരിച്ചുകൊണ്ട് തോക്ക് നെഞ്ചിനോട് ചേർത്ത് പിടിച്ച പവൻ നിമിഷങ്ങൾക്കുള്ളിൽ വെടിയേറ്റു. പവന്റെ സുഹൃത്തിന്റെ ഉടമസ്ഥതയിലുള്ള ലൈസൻസുള്ള തോക്കാണ് ഉപയോഗിച്ചത്.
അദ്ദേഹത്തെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ചികിത്സയിലായിരിക്കെ മരണം സംഭവിക്കുകയായിരുന്നു. തോക്കിൽ ലോക്ക് വീഴാതിരുന്നതാണ് അപകടത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
Kerala
കോഴിക്കോട്: സമൂഹമാധ്യമത്തിലൂടെ ലൈംഗീകാതിക്രമ ആരോപണം ഉന്നയിച്ചതിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ പ്രതികരണവുമായി ബസ് ജീവനക്കാർ. ബസിൽ ഏതെങ്കിലും തരത്തിൽ പ്രശ്നമുണ്ടായതായി ആരും പരാതി പറഞ്ഞിരുന്നില്ലെന്ന് ജീവനക്കാർ പറയുന്നു.
പയ്യന്നൂർ റെയിൽവേ സ്റ്റോപ്പിൽ നിന്ന് നിരവധി പേർ ബസിൽ കയറിയതുകൊണ്ട് നല്ല തിരക്കായിരുന്നു. സംഭവം നടന്ന് രണ്ട് ദിവസത്തിന് ശേഷമാണ് വിഷയത്തക്കുറിച്ച് അറിഞ്ഞത്. വണ്ടിയിലെ വിഷ്വലിൽ എന്തെങ്കിലുമുണ്ടോയെന്ന് നോക്കാൻ മുതലാളിയാണ് പറഞ്ഞത്.
ബസിനകത്ത് സിസിടിവി കാമറയുണ്ട്. അതിനകത്തും അത്തരത്തിൽ പ്രശ്നമുണ്ടായതിന്റെ യാതൊരു തെളുവുകളുമില്ലെന്ന് ജീവനക്കാരൻ പറഞ്ഞു.
ബസിൽ ലൈംഗീകാതിക്രമമെന്ന് ആരോപിച്ച് യുവതി വീഡിയോ പകർത്തി പുറത്തുവിട്ടതിന് പിന്നാലെ ഗോവിന്ദാപുരം സ്വദേശി ദീപക് ആണ് ജീവനൊടുക്കിയത്. വീഡിയോ പുറത്തുവിട്ട വടകര സ്വദേശി ഷിംജിതയ്ക്കെതിരേ പോലീസ് തിങ്കളാഴ്ച കേസെടുത്തിരുന്നു. ഇവർ ഒളിവിൽ പോയെന്നാണ് സൂചന.
ഇവര്‍ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജ് പോലീസ് തിരച്ചില്‍ ആരംഭിച്ചു. ദീപക്കിന്റെ അമ്മയുടെ പരാതിയില്‍ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി ഇവര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ യുവതി ഒളിവില്‍ പോയെന്നാണ് വിവരം.
ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. ഇതിനൊപ്പം യുവതിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വിവരങ്ങള്‍ ശേഖരിക്കാന്‍ സൈബര്‍ പോലീസിന്റെ സഹായവും തേടിയിട്ടുണ്ട്.
തിങ്കളാഴ്ച വൈകുന്നേരത്തോടെ മെഡിക്കല്‍ കോളജ് പോലീസ് ദീപക്കിന്റെ വീട്ടിലെത്തി മാതാപിതാക്കളുടെയും സഹോദരന്റെയും അടക്കം മൊഴി രേഖപ്പെടുത്തിയിരുന്നു. ആരോപണം വ്യാജമാണെന്നും തനിക്ക് മനോവിഷമം ഉണ്ടായി എന്ന് മകന് സൂചിപ്പിച്ചിരുന്നുവെന്നും ദീപക്കിന്റെ മാതാപിതാക്കള്‍ പോലീസിന് മൊഴി നല്‍കിയിരുന്നു.
Kerala
കോഴിക്കോട്: ബസിനുള്ളിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണത്തിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ വീഡിയോ ചിത്രീകരിച്ച യുവതി ഒളിവില്‍ പോയതായി സൂചന. വടകര സ്വദേശി ഷിംജിതയ്ക്കെതിരേ പോലീസ് തിങ്കളാഴ്ച കേസെടുത്തിരുന്നു.
ഇവര്‍ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജ് പോലീസ് തിരച്ചില്‍ ആരംഭിച്ചു. മരിച്ച ഗോവിന്ദാപുരം സ്വദേശിയായ ദീപക്കിന്റെ അമ്മയുടെ പരാതിയില്‍ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി ഇവര്‍ക്കെതിരെ പുതിയ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ യുവതി ഒളിവില്‍ പോയെന്നാണ് വിവരം.
ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. ഇതിനൊപ്പം യുവതിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വിവരങ്ങള്‍ ശേഖരിക്കാന്‍ സൈബര്‍ പോലീസിന്റെ സഹായവും തേടിയിട്ടുണ്ട്.
തിങ്കളാഴ്ച വൈകുന്നേരത്തോടെ മെഡിക്കല്‍ കോളജ് പോലീസ് ദീപക്കിന്റെ വീട്ടിലെത്തി മാതാപിതാക്കളുടെയും സഹോദരന്റെയും അടക്കം മൊഴി രേഖപ്പെടുത്തിയിരുന്നു. ആരോപണം വ്യാജമാണെന്നും തനിക്ക് മനോവിഷമം ഉണ്ടായി എന്നും മകന് സൂചിപ്പിച്ചിരുന്നുവെന്നും ദീപക്കിന്റെ മാതാപിതാക്കള്‍ പോലീസിന് മൊഴി നല്‍കിയിരുന്നു.
സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ശക്തമായതോടെ യുവതി തന്റെ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ നീക്കം ചെയ്തിരിക്കുകയാണ്. സംഭവത്തില്‍ ഉത്തരമേഖലാ ഡിഐജി നേരിട്ട് അന്വേഷണം നടത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് ഉത്തരവിട്ടു. ഒരാഴ്ചയ്ക്കകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം.
ബസ് യാത്രയ്ക്കിടെ ഉണ്ടായ സംഭവം വടകര പൊലീസിനെ അറിയിച്ചിരുന്നതായി യുവതി അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇങ്ങനെയൊരു പരാതി ലഭിച്ചിട്ടില്ലെന്ന് വടകര ഇന്‍സ്പെക്ടര്‍ വ്യക്തമാക്കിയതോടെ യുവതിയുടെ വാദം പൊളിഞ്ഞു.
Kerala
ടി. സിദ്ദിഖിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ ദീപക്കിന്റെ മരണം സംബന്ധിച്ച് വൈകാരികമായ കുറിപ്പാണ് പങ്കുവച്ചിരിക്കുന്നത്.
“ഹൃദയംപൊട്ടിയുള്ള ആ അമ്മയുടെ കരച്ചിലാണ് രാവിലെ കണ്ടത്. ആകെയുണ്ടായിരുന്ന പൊന്നുമോന് തന്റെ മുന്നില്‍ മരിച്ചു കിടക്കുന്നത് എന്തിനെന്ന് പോലും അറിയാതെ അമ്മ. എന്റെ മുത്തില്ലാതെ ഈ അമ്മയ്ക്ക് ജീവിക്കാന്‍ പറ്റില്ലെന്ന് എന്റെ വാവയ്ക്ക് അറിയില്ലേ? എന്തിനാ വാവേ ഇത് ചെയ്തത്? ആകെ ഒരു മകനേയുള്ളൂ, അച്ഛന് മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഹൃദയം തകര്‍ന്ന് വാക്കുകള്‍ കിട്ടാതെ നില്ക്കുന്നതു കണ്ടപ്പോള്‍ നെഞ്ചൊന്നാളിപ്പോയി. ആരുണ്ട് അവര്‍ക്കിനി?
കണ്ടിട്ട് സഹിക്കാന്‍ കഴിയുന്നില്ല, എത്ര നിസാരമായാണ് ഒരു പാവം യുവാവിന്റെ ഒരു ജീവന് നഷ്ടമായത്. സോഷ്യല്‍മീഡിയ ഇരുതല മൂര്‍ച്ചയുള്ള വാളാണ്. ഒരാളുടെ ജീവിതം തകര്‍ക്കാന്‍ ഏറ്റവും എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന ആയുധം. ശരിതെറ്റുകള്‍ അറിയാതെ ലോകം ഒരാള്‍ക്കെതിരേ തിരിയും.
ആ അമ്മയ്ക്ക് നീതി വേണം... ആ നീതി നടപ്പിലാക്കണം. ആ സ്ത്രീക്കെതിരേ നിയമനടപടികള്‍ ഉണ്ടാവണം... തെറ്റും ശരിയും നീതിയും അനീതിയും തീരുമാനിക്കാന്‍ നിയമസംവിധാനങ്ങളുണ്ട്. അവിടെ പോകുന്നതിന് പകരം സമൂഹത്തിന് വിട്ടുകൊടുക്കുന്നത് കാട്ടുനീതിയാണ്.’’ ടി. സിദ്ദിഖിന്റെ പോസ്റ്റില്‍ പറയുന്നു.
Movies
കഴിഞ്ഞ ദിവസം നടൻ അജു വർഗീസ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചൊരു ചിത്രം വൈറലായിരുന്നു. ജിമ്മിൽ വർക്ക് ഔട്ട് ചെയ്യുന്ന ചിത്രത്തിനൊപ്പം പൃഥ്വിരാജ്, ഉണ്ണി മുകുന്ദൻ, ടൊവിനോ തോമസ് എന്നിവരെ ടാഗ് ചെയ്ത് ഇവരാണെന്റെ ഹീറോസ് എന്ന അടിക്കുറിപ്പോടെയായിരുന്നു പോസ്റ്റ്. എന്നാൽ ഇപ്പോഴിതാ അജുവിനെ പരിഹസിച്ച് ഭാര്യ അഗസ്റ്റീന പങ്കുവച്ചൊരു റീലാണ് ശ്രദ്ധേയമായിരിക്കുന്നത്.
വ്യായാമം ഒന്നുമില്ലാതെ ഫാസ്റ്റ് ഫുഡ് കഴിച്ചുകൊണ്ട് എങ്ങനെ മെലിഞ്ഞ് നീളം വയ്ക്കാം എന്ന് ഐഫോണിലെ സിറിയോട് അജു ചോദിക്കുന്നതാണ് ഈ രസകരമായ വീഡിയോയുടെ ഉള്ളടക്കം.
Kerala
കൊച്ചി: എസ്എച്ച്ഒ പ്രതാപചന്ദ്രന് അതിക്രൂരമായാണ് തങ്ങളെ ഉപദ്രവിച്ചതെന്നു ബെന്‍ജോ ബേബി. അടുത്തുള്ള ടൂറിസ്റ്റ് ഹോമില്‍നിന്നും രണ്ടുപേരെ അറസ്റ്റ് ചെയ്യുന്നതു കണ്ടപ്പോള്‍ വീഡിയോ എടുത്തതാണ് പ്രശ്നമായത്. ഇതാണ് തന്നെ അറസ്റ്റ് ചെയ്യാനും തുടര്‍ന്നുണ്ടായ ക്രൂരതകള്‍ക്കും കാരണമായതെന്നു ബെന്‍ജോ ബേബി ദീപിക ഓണ്‍ലൈനോടു പ്രതികരിച്ചു.
"തൊട്ടടുത്തുള്ള ഹമ്മിംഗ് ബേര്‍ഡ് (Humming Bird) എന്ന ടൂറിസ്റ്റ് ഹോമില്‍നിന്നു രണ്ടു പയ്യന്മാരെ പോലീസ് കൊണ്ടുപോകുന്നത് കണ്ടു. കഞ്ചാവാണോ, എന്താണ് സംഭവമെന്ന് ആദ്യം മനസിലായില്ല. അതുകണ്ടു നിന്നപ്പോള്‍ ഞാന്‍ വീഡിയോ എടുത്തു. വീഡിയോ എടുത്തതാണ് പ്രശ്നമായത്. പിന്നീട് എന്നെ പോലീസ് കൊണ്ടുപോകുന്നതു കണ്ട്, പിന്നാലെ കൈകുഞ്ഞുങ്ങളുമായി ഭാര്യ സ്റ്റേഷനിലേക്കു വരികയായിരുന്നു.'
എന്നാല്‍, എകെ4 7 എടുത്ത് വെടിവയ്ക്കാന്‍ വന്നതു പോലെയാണ് പോലീസ് ഭാര്യയോടും കുഞ്ഞുങ്ങളോടും പെരുമാറിയത്. ഭാര്യയെ തള്ളിയിടാന്‍ നോക്കി, അടിച്ചു, ഉപദ്രവിക്കുകയായിരുന്നു'' എന്നാണ് ബെന്‍ജോ ബേബിയുടെ വാക്കുകള്‍.
2024 ജൂണ്‍ 20-നായിരുന്നു കേസിനാസ്പദമായ സംഭവം. ഒരു വര്‍ഷത്തെ നിയമ പോരാട്ടത്തിനൊടുവിലാണ് ഹൈക്കോടതി നിര്‍ദേശപ്രകാരം നോര്‍ത്ത് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചത്.
അതേസമയം, കൈക്കുഞ്ഞുങ്ങളുമായി സ്റ്റേഷനിലെത്തിയ യുവതി ഭീകരാന്തരീക്ഷം സൃഷ്ടിച്ചെന്നും വനിത ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്തെന്നും അതോടെയാണ് താന്‍ പ്രതികരിച്ചതെന്നുമാണ് ആരോപണ വിധേയനായ എസ്എച്ച്ഒ പ്രതാപചന്ദ്രന്റെ പ്രതികരണം.
Kerala
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച സംഭവത്തിൽ കേസിലെ രണ്ടാം പ്രതിയായ മാർട്ടിൻ ആന്റണിക്കെതിരേ പോലീസ് കേസെടുത്തു. അതിജീവിത നല്കിയ പരാതിയിലാണ് തൃശൂർ സൈബർ പോലീസിന്റെ നടപടി.
സമൂഹമാധ്യമങ്ങളിലൂടെ രൂക്ഷമായ സൈബർ ആക്രമണം നടക്കുന്നു എന്ന് ആരോപിച്ചാണ് അതിജീവിതയുടെ പരാതി. രണ്ടാം പ്രതി മാർട്ടിൻ പങ്കുവെച്ച് വീഡിയോ നീക്കണമെന്നാണ് പരാതിയിലെ ആവശ്യം. വീഡിയോ പങ്കുവച്ചവർക്കെതിരെയും അതിജീവിത നടപടി വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. വീഡിയോ പ്രചരിപ്പിച്ച 16 ലിങ്കുകൾ പോലീസിൽ ഹാജരാക്കി.
ഡിഐജി ഹരിശങ്കറിനാണ് നടി പരാതി നൽകിയത്. സമൂഹമാധ്യമത്തിലെ അധിക്ഷേപത്തിൽ നടപടിയെടുക്കണമെന്ന് അതിജീവിത മുഖ്യമന്ത്രിയോടും ആവശ്യപ്പെട്ടിരുന്നു. പിന്നാലെ ഇതിൽ നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി നിർദേശിക്കുകയും ചെയ്തിരുന്നു.
അതേസമയം, മാർട്ടിൻ പുറത്തുവിട്ട വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവച്ചവരും കേസിൽ പ്രതികളാകുമെന്നാണ് സൂചന. ഇതിൽ 27 അക്കൗണ്ട് ഉടമകളെ ഇതിനോടകം പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
നടി ആക്രമിക്കപ്പെട്ട കേസിൽ വിധി വന്നതിന് തൊട്ടുപിന്നാലെയാണ് കേസിലെ രണ്ടാം പ്രതിയായ മാർട്ടിന്റേതായി വീഡിയോ പുറത്തുവന്നത്. അതിജീവിതയുടെ പേര് വെളിപ്പെടുത്തിയാണ് മാർട്ടിൻ വീഡിയോ പ്രചരിപ്പിച്ചത്. ദിലീപിനെതിരെ നടിയുടെ നേതൃത്വത്തിൽ ഗൂഢാലോചന നടത്തിയെന്നാണ് വീഡിയോയിലെ ആരോപണം. നിലവിൽ കേസിലെ പ്രതിയായ മാർട്ടിൻ വിയ്യൂർ ജയിലിൽ ശിക്ഷാതടവുകാരനാണ്.
Kerala
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച സംഭവത്തിൽ കേസിലെ രണ്ടാം പ്രതിയായ മാർട്ടിനെതിരേ പോലീസ് കേസെടുത്തേക്കും. അതിജീവിത നല്കിയ പരാതിയിലാണ് നടപടി.
സമൂഹമാധ്യമങ്ങളിലൂടെ രൂക്ഷമായ സൈബർ ആക്രമണം നടക്കുന്നു എന്ന് ആരോപിച്ചാണ് അതിജീവിതയുടെ പരാതി. രണ്ടാം പ്രതി മാർട്ടിൻ പങ്കുവെച്ച് വീഡിയോ നീക്കണമെന്നാണ് പരാതിയിലെ ആവശ്യം. വീഡിയോ പങ്കുവച്ചവർക്കെതിരെയും അതിജീവിത നടപടി വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. വീഡിയോ പ്രചരിപ്പിച്ച 16 ലിങ്കുകൾ പോലീസിൽ ഹാജരാക്കി.
ഡിഐജി ഹരിശങ്കറിനാണ് നടി പരാതി നൽകിയത്. സമൂഹമാധ്യമത്തിലെ അധിക്ഷേപത്തിൽ നടപടിയെടുക്കണമെന്ന് അതിജീവിത മുഖ്യമന്ത്രിയോടും ആവശ്യപ്പെട്ടിരുന്നു. പിന്നാലെ ഇതിൽ നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി നിർദേശിക്കുകയും ചെയ്തിരുന്നു.
നടി ആക്രമിക്കപ്പെട്ട കേസിൽ വിധി വന്നതിന് തൊട്ടുപിന്നാലെയാണ് കേസിലെ രണ്ടാം പ്രതിയായ മാർട്ടിന്റേതായി വീഡിയോ പുറത്തുവന്നത്. അതിജീവിതയുടെ പേര് വെളിപ്പെടുത്തിയാണ് മാർട്ടിൻ വീഡിയോ പ്രചരിപ്പിച്ചത്. ദിലീപിനെതിരെ നടിയുടെ നേതൃത്വത്തിൽ ഗൂഢാലോചന നടത്തിയെന്നാണ് വീഡിയോയിലെ ആരോപണം.
Kerala
ലക്നോ: ഉത്തർപ്രദേശിൽ ജോലി സമ്മർദത്തെ തുടർന്ന് ജീവനൊടുക്കിയ ബിഎൽഒയുടെ അവസാന വീഡിയോ ദൃശ്യങ്ങൾ പുറത്ത്. യുപിയിലെ മൊറാദാബാദ് സ്വദേശിയായ സർവേഷ് സിംഗ് ആണ് മരിച്ചത്. ഇയാൾ സ്കൂളിൽ അസിസ്റ്റന്റ് ടീച്ചറായി ജോലി ചെയ്ത് വരികയായിരുന്നു.
സർവേഷ് സിംഗിനെ ഒക്ടോബർ ഏഴിനാണ് ബിഎൽഒയായി നിയമിച്ചത്. ഇതാദ്യമായാണ് തെരഞ്ഞെടുപ്പ് കമീഷനുമായി ബന്ധപ്പെട്ട ഒരു പ്രവർത്തനത്തിൽ സർവേഷ് ഭാഗമാകുന്നത്. ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് ഇയാൾ ഒരു വിഡിയോ ചിത്രീകരിച്ചിരുന്നു.
ജീവനൊടുക്കാനുള്ള തീരുമാനത്തിൽ അമ്മയോടും സഹോദരിയോടുമൊക്കെ മാപ്പു പറയുന്നുണ്ട് സർവേഷ് സിംഗ്. ‘അമ്മേ.. എന്നോട് ക്ഷമിക്കണം, എന്റെ മക്കളെ പൊന്നുപോലെ നോക്കണം. ഈ ജോലി പൂർത്തിയാക്കാൻ എന്നെക്കൊണ്ട് കഴിയുന്നില്ല. ഞാൻ കടുത്ത തീരുമാനമെടുക്കുകയാണ്’ -വിഡിയോയിൽ സർവേഷ് കരഞ്ഞുകൊണ്ട് പറയുന്നു.
ഞായറാഴ്ച രാവിലെയാണ് സർവേഷിനെ വീട്ടിലെ സ്റ്റോർ റൂമിൽ തൂങ്ങിമരിച്ച നിലയിൽ ഭാര്യ ബാബിൽ ദേവി കണ്ടെത്തിയത്. ഉടൻ തന്നെ അവർ വിവരം പോലീസിനെ അറിയിച്ചു.
മൃതദേഹത്തിന് സമീപത്ത് നിന്ന് രണ്ട് പേജുള്ള ഒരു ആത്മഹത്യ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. ജില്ലാ വിദ്യാഭ്യാസ ഓഫീസറെ അഭിസംബോധന ചെയ്യുന്നതാണ് കുറിപ്പ്.
രാവും പകലും ജോലി ചെയ്തിട്ടും എസ്ഐആർ പ്രവർത്തനങ്ങൾ പൂർത്തീകരിക്കാൻ തനിക്ക് കഴിയുന്നില്ലെന്നും പലപ്പോഴും മൂന്ന് മണിക്കൂർ മാത്രമാണ് ഉറങ്ങുന്നതെന്നും ആത്മഹത്യ കുറിപ്പിൽ സർവേഷ് പറഞ്ഞിരുന്നു. തുടർച്ചയായ സർവേകളും ഡാറ്റ വെരിഫിക്കേഷനും തന്റെ സമ്മർദം വർധിപ്പിക്കുകയാണെന്നും അദ്ദേഹം ആത്മഹത്യ കുറിപ്പിൽ പറഞ്ഞിരുന്നു.
Kerala
കൊച്ചി: വന്ദേഭാരത് ഫ്ലാഗ് ഓഫ് ചടങ്ങിൽ വിദ്യാർഥികൾ ഗണഗീതം പാടുന്ന വീഡിയോ നീക്കം ചെയ്ത് ദക്ഷിണ റെയിൽവേ. എറണാകുളം സൗത്ത് - ബംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഉദ്ഘാടനത്തിന് വിദ്യാർഥികളെക്കൊണ്ട് ഗണഗീതം പാടിച്ചിരുന്നു. ഇതിന്റെ വീഡിയോ ദക്ഷിണ റെയിൽവേ എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവയ്ക്കുകയും ചെയ്തു. ഈ വീഡിയോയാണ് ഇപ്പോൾ നീക്കം ചെയ്തിരിക്കുന്നത്.
വന്ദേഭാരത് ഫ്ലാഗ് ഓഫ് ചടങ്ങിനുശേഷം വിദ്യാർഥികൾ ട്രെയിനിൽ യാത്രചെയ്യവേയാണ് ഗണഗീതം പാടിയത്. കേരളത്തിന് അനുവദിച്ച മൂന്നാം വന്ദേഭാരത് ട്രെയിൻ ഇന്ന് രാവിലെയാണ് പ്രധാനമന്തി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തത്.
എറണാകുളം - ബംഗളൂരു റൂട്ടിലോടുന്ന വന്ദേ ഭാരതിന്റെ ട്രയൽ റൺ കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു. ഉദ്ഘാടന സ്പെഷ്യൽ ട്രെയിൻ ആയി രാവിലെ എട്ടിന് എറണാകുളം സൗത്ത് സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട ട്രെയിൻ വൈകുന്നേരം 5.50ന് ബംഗളൂരുവിൽ എത്തിച്ചേരും.
Movies
എട്ടു വർഷങ്ങൾക്ക് ശേഷം വീണ്ടും ഷാജി പാപ്പനായി മേക്കപ്പ് അണിഞ്ഞ് ജയസൂര്യ ആട് 3 ലൊക്കേഷനിലെത്തി. ഷാജി പാപ്പന്റെ ട്രേഡ് മാർക്ക് മുണ്ടും ഷർട്ടുമണിഞ്ഞ് കൊന്തയും ഇട്ട് കൂളിംഗ് ഗ്ലാസുമിട്ട് ജയസൂര്യ എത്തിയപ്പോൾ കൈയടികളോടെയാണ് ഏവരും സ്വീകരിച്ചത്.
2015ലാണ് ‘ആട്’ സിനിമയുടെ ആദ്യ ഭാഗം റിലീസിനെത്തുന്നത്. 10 വർഷങ്ങൾക്കുശേഷം ഷാജി പാപ്പന് ഒരു മാറ്റവും സംഭവിച്ചിട്ടില്ലെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.