Wed, 17 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vosinha

ഫിഫ ലോകകപ്പ് ചരിത്രത്തിലെ മഹാദ്ഭുതങ്ങളിലൊന്നായി വൊസീഞ്ഞ...

അറ്റ്‌ലാന്‍റ: ഫിഫ ലോകകപ്പ് ഗ്രൂപ്പ് എച്ചില്‍ സ്‌പെയിന്‍ x കേപ് വെര്‍ദെ പോരാട്ടം. ഫിഫ ലോകകപ്പ് ചരിത്രത്തിലെ ഐതിഹാസിക മത്സരങ്ങളില്‍ ഒന്നായിരിക്കും തങ്ങളുടെ മുന്നില്‍ അരങ്ങേറുകയെന്ന് അപ്പോള്‍ ആരും ചിന്തിച്ചില്ല. ഗ്രൂപ്പ് ഇയില്‍ ജര്‍മനി 7-1ന് കുറസാവോയെ കീഴടക്കിയതിനു സമാനമായ സ്‌കോര്‍ പ്രതീക്ഷിച്ച് ഏവരുമെത്തി.

ഗാലറിയില്‍ 67,640 കാണികളില്‍ സിംഹഭാഗവും സ്പാനിഷ് ജഴ്‌സിക്കാര്‍. ഉനയ് സിമോണ്‍, എയ്മറിക് ലാപോര്‍ട്ടെ, പൗ ക്യുബാരിസ്, മാര്‍ക്ക് കുറുക്കെല്ല, റോഡ്രി, പെദ്രി, ഫാബിയന്‍ റൂയിസ്, ഗാവി, മൈക്കല്‍ ഒയര്‍സബാല്‍ ഇതൊന്നും പോരാഞ്ഞിട്ട് പകരക്കാരുടെ ബെഞ്ചില്‍നിന്ന് ലാമിന്‍ യമാല്‍, നിക്കോ വില്യംസ്, മൈക്കല്‍ മെറിനോ എന്നിവരെയും സ്പാനിഷ് കോച്ച് ലൂയിസ് ഡാ ലാ ഫ്യൂന്‍റെ കളത്തിലേക്കു പറഞ്ഞയച്ചു. ഇവരെല്ലാം ആരാധകരുടെ പ്രിയതാരങ്ങള്‍. മറുവശത്ത്, കേപ് വെര്‍ദയുടെ ഒരു കളിക്കാരുടെ പേരുപോലും ലോകത്തിനു സുപരിചിതമല്ലായിരുന്നു.

90 മിനിറ്റും സ്റ്റോപ്പേജ് ടൈമും പൂര്‍ത്തിയായിട്ടും സ്‌പെയിനിന്‍റെ പുകള്‍പെറ്റ സംഘത്തിനു ഗോള്‍ നേടാന്‍ സാധിച്ചില്ല. റഫറി ലോംഗ് വിസില്‍ മുഴക്കിയപ്പോള്‍ സ്‌പെയിന്‍ ആരാധകര്‍ തലതാഴ്ത്തി. പിന്നീടങ്ങോട്ട് കേപ് വെര്‍ദെയുടെ ഗോള്‍ കീപ്പര്‍ വൊസീഞ്ഞയുടെ പേരു മാത്രമായി ആ മത്സരത്തിന്‍റെ അഡ്രസ്; മഹാദ്ഭുതം!

ഐതിഹാസിക പോരാട്ടം

ഫിഫ ലോകകപ്പ് ചരിത്രത്തിലെ ഐതിഹാസിക വ്യക്തിഗത പോരാട്ടങ്ങളുടെ പട്ടികയിലേക്ക് വൊസീഞ്ഞയുടെ പ്രകടനവും ചേര്‍ക്കപ്പെട്ടു.

1986ല്‍ ഇംഗ്ലണ്ടിന് എതിരായ ക്വാര്‍ട്ടറില്‍ മിനിറ്റുകളുടെ ഇടവേളയില്‍ ദൈവത്തിന്‍റെ കൈ ഗോളും നൂറ്റാണ്ടിന്‍റെ ഗോളും നേടിയ അര്‍ജന്‍റൈന്‍ ഇതിഹാസം ഡിയേഗോ മാറഡോണയുടെ പ്രകടനമാണ് ഐതിഹാസിക വ്യക്തിഗത പ്രകടനങ്ങളില്‍ ഒന്നാമത്. 1958ല്‍ 17-ാം വയസില്‍ ബ്രസീലിന്‍റെ പെലെ ഫൈനലിലും സെമിയിലും നടത്തിയത് രണ്ടാം സ്ഥാനത്തുണ്ട്.

1998ല്‍ ബ്രസീലിനെ ഫൈനലില്‍ കീഴടക്കി ഫ്രാന്‍സിനെ കിരീടത്തിലെത്തിച്ച സിനദാന്‍ സിദ്ദാന്‍റെ പ്രകടനവും പട്ടികയിലുണ്ട്. ഈ പട്ടികയിലേക്കാണ് വൊസീഞ്ഞ എന്ന 40കാരന്‍റെ എന്‍ട്രി.

40ല്‍ റിക്കാര്‍ഡ്

സ്‌പെയിന്‍ x കേപ് വെര്‍ദെ മത്സരത്തിനുശേഷം ഇന്‍റര്‍‌നെറ്റ് സെര്‍ച്ച് എന്‍ജിനുകളില്‍ ഏറ്റവും കൂടുതല്‍ തെരയപ്പെട്ട പേര് വൊസീഞ്ഞ എന്നതായിരുന്നു. പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ കേപ് വെര്‍ദെയിലെ, മിന്‍ഡെലോ സ്വദേശിയാണ് വൊസീഞ്ഞ. കേപ് വെര്‍ദെയിലെ 5.30 ലക്ഷം ജനങ്ങളില്‍ ഒരു ലക്ഷത്തോളം ഇവിടെയാണ്.

സ്പാനിഷ് ആക്രമണം ചെറുത്ത്, കേപ് വെര്‍ദെയുടെ ഗോള്‍വല കാത്തത് വൊസീഞ്ഞ ആയിരുന്നു. ഏഴ് വേസുകളാണ് ബോക്‌സിനുള്ളില്‍ വൊസീഞ്ഞ നടത്തിയത്. ആകെ നേരിട്ടത് 27 ഷോട്ട്. ബോക്‌സിനു പുറത്ത് ഒരു സേവും നടത്തി. 1.46 ആയിരുന്നു മത്സരത്തിലെ എക്‌സ്‌പെറ്റഡ് ഗോള്‍ കണക്ക്.

ഫിഫ ലോകകപ്പില്‍ 40-ാം വയസില്‍ അരങ്ങേറി, ക്ലീന്‍ ഷീറ്റുമായി കളംവിട്ട വൊസീഞ്ഞ റിക്കാര്‍ഡ് ബുക്കിലും ഇടംപിടിച്ചു. ലോകകപ്പില്‍ അരങ്ങേറി, ക്ലീന്‍ ഷീറ്റുമായി കളംവിടുന്ന ഏറ്റവും പ്രായമുള്ള കളിക്കാരന്‍ എന്ന റിക്കാര്‍ഡാണ് വൊസീഞ്ഞ സ്വന്തമാക്കിയത്.

റോക്കറ്റ് വൊസീഞ്ഞ

സ്‌പെയിനിനെതിരായ ഉജ്വല പ്രകടനത്തിനു പിന്നാലെ വൊസീഞ്ഞയുടെ സോഷ്യല്‍ മീഡിയ പേജില്‍ റോക്കറ്റ് വര്‍ധനയാണുണ്ടായത്. വെറും 50,000ത്തില്‍നിന്ന് 60 ലക്ഷം ഫോളോവേഴ്‌സിലേക്ക് വൊസീഞ്ഞ കുതിച്ചുപാഞ്ഞു. 21-ാം വയസിലാണ് വൊസീഞ്ഞ പ്രഫഷണല്‍ അരങ്ങേറ്റം കുറിച്ചത്, 2012ല്‍ 26-ാം വയസില്‍ രാജ്യാന്തര അരങ്ങേറ്റവും.

Latest News

Corehub Up