Mon, 3 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : WeatherAlert

2018 ആവര്‍ത്തിക്കുമോ...? അപ്പര്‍കുട്ടനാട്ടില്‍ സ്ഥിതി രൂക്ഷം, വീടുകളിൽ വെള്ളംകയറി

തിരുവല്ല: പമ്പ, മണിമല ആറുകളില്‍ നിന്ന് വെള്ളം ഒഴുകിയെത്തിയതോടെ അപ്പര്‍കുട്ടനാട് മേഖലയില്‍ സ്ഥിതിഗതികള്‍ രൂക്ഷം. കുറ്റൂര്‍, നിരണം, കടപ്ര, പെരിങ്ങര, നെടുമ്പ്രം പഞ്ചായത്തുകളിലും തിരുവല്ല നഗരസഭയുടെ താഴ്ന്ന പ്രദേശങ്ങളിലും രൂക്ഷമായ പ്രളയക്കെടുതികള്‍ നേരിടുകയാണ്.

ഒട്ടുമിക്ക വീടുകളിലും വെള്ളം കയറിയതോടെ കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. എംസി റോഡിലും തിരുവല്ല - അമ്പലപ്പുഴ പാതയിലും ഗതാഗതം മുടങ്ങി. തിരുവല്ല താലൂക്കിലെ ഒട്ടുമിക്ക ഗ്രാമീണ റോഡുകളിലും വെള്ളം കയറി.

നെടുമ്പ്രം പടാരത്തില്‍ പടിമുതല്‍ എന്‍സി ജംഗ്ഷന്‍ വരെ ഉള്ള ഒന്നര കിലോമീറ്റര്‍ ദൂരത്തില്‍ റോഡില്‍ വെള്ളക്കെട്ട് രൂപപ്പെട്ടതിനേ തുടര്‍ന്നാണ് ഗതാഗതം നിലച്ചത്. ഞായറാഴ്ച പുലര്‍ച്ചെ ഒന്നോടെയാണ് പമ്പ, മണിമല നദികള്‍ ചേര്‍ന്ന് ഒഴുകുന്ന നദിയില്‍ നിന്നും റോഡിലേക്ക് വെള്ളം ഇരച്ച് എത്തിയത്. റോഡ് വക്കിലെ നിരവധി വ്യാപാര സ്ഥാപനങ്ങളിലും വീടുകളിലും വെള്ളം കയറിയിട്ടുണ്ട്. കെഎസ്ആര്‍ടിസി അടക്കമുള്ള ഗതാഗത സംവിധാനം നിലച്ചിരിക്കുകയാണ്.

എംസി റോഡില്‍ കഴിഞ്ഞ ഏതാനും വര്‍ഷമായി പതിവായി വെള്ളം കയറുന്ന ഭാഗമാണ് ഇത്. എംസി റോഡില്‍ തിരുമൂലപുരത്തിനും കുറ്റൂരിനുമിടയില്‍ റോഡില്‍ രണ്ട് അടിയോളം ഉയരത്തില്‍ വെള്ളം കയറിയതിനേ തുടര്‍ന്ന് ഇതുവഴി വാഹന ഗതാഗതം തടസപ്പെട്ടു.

കൂറ്റൂര്‍ - തെങ്ങേലി റോഡ്, ,ആറാട്ടുകടവ് -തിരുവന്‍വണ്ടൂര്‍ റോഡ് ,ഓതറ - മംഗലം റോഡ് താലൂക്കിലെ പടിഞ്ഞാറന്‍ പ്രദേശങ്ങളിലെ ഒട്ടുമിക്ക പ്രധാന റോഡുകളും വെള്ളത്തിനടിയില്‍ ആയതോടെ ഗതാഗതം നിലച്ചിരിക്കുകയാണ്. റെയില്‍വേയുടെ അടിപാതകളായ ഇരുവള്ളിപ്ര ,കുറ്റൂര്‍ എന്നീ വിടങ്ങളില്‍ വെള്ളം കയറി കിടക്കുന്നതുമൂലം കറ്റോട് തിരുമൂലപുരം റോഡിലും കൂറ്റൂര്‍ വള്ളംകുളം റോഡിലും ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു.

നൂറുകണക്കിന് കുടുംബങ്ങള്‍ ആണ് താലൂക്കിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത്. ജനങ്ങള്‍ ഒഴിഞ്ഞുപോയ പല വീടുകളിലും വെള്ളം കയറി കിടക്കുകയാണ്.കൂടാതെ വെള്ളം പറമ്പുകളില്‍ കയറി കിടക്കുന്നതുമൂലും നാണ്യവിളകള്‍ ഏറെയും നശിച്ചു. വെള്ളം ഇറങ്ങിയാലേ നഷ്ടങ്ങളുടെ കണക്ക് എടുക്കാന്‍ കഴുകയുള്ളു. വിവിധ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്കായി തഹസില്‍ദാര്‍ ജോബിന്‍ കെ.ജോര്‍ജിന്റെ നേതൃത്യത്തില്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചു ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

Latest News

Corehub Up