Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Wildfires

യൂറോപ്പിൽ കാട്ടുതീക്ക് ശമനമാകുന്നു

ഏഥൻസ്/പാരീസ്: ആഴ്ചകളായി യൂറോപ്യൻരാജ്യങ്ങളെ ഭീതിയിലാഴ്ത്തിയ കാട്ടുതീക്ക് ശമനമാകുന്നു. സ്പെയിൻ, ഫ്രാൻസ്, ഗ്രീസ് തുടങ്ങിയ രാജ്യങ്ങളിൽ പടർന്നുപിടിച്ച തീ അഗ്‌നിരക്ഷാസേനയുടെ കഠിനശ്രമത്തിനൊടുവിൽ നിയന്ത്രണവിധേയമായിക്കൊണ്ടിരിക്കുകയാണ്. ചൂടിന് ആശ്വാസമായി താപനില താഴ്ന്നതും കാറ്റിന്‍റെ വേഗത കുറഞ്ഞതുമാണ് രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ സഹായിച്ചത്.

കാട്ടുതീ പടർന്നതിനെത്തുടർന്ന് ഒഴിപ്പിച്ച ആയിരക്കണക്കിന് ആളുകൾ വീടുകളിലേക്ക് മടങ്ങിത്തുടങ്ങി. ഗ്രീസ് തലസ്ഥാനമായ ഏഥൻസിനു സമീപവും വിനോദസഞ്ചാരകേന്ദ്രങ്ങളിലും ജനജീവിതം സാധാരണ നിലയിലേക്ക് തിരികെ വരികയാണ്. ഫ്രാൻസിലെ ബോർഡോ മേഖലയിലും സ്ഥിതിഗതികൾ ശാന്തമായിട്ടുണ്ട്.

District News

മൈലാടിയിൽ കാട്ടാനകൾ വീണ്ടും കൃഷി തകർത്തു

നിലന്പൂർ: കാട്ടാനശല്യത്താൽ മൈലാടിയിലെ കർഷകകുടുംബങ്ങൾ ഭീതിയിൽ. പ്രദേശത്ത് വ്യാപകമായി കാട്ടാനകൾ കൃഷി നശിപ്പിച്ചു. കാർഷികവിളകൾ വന്യമൃഗങ്ങൾ നശിപ്പിച്ചതിന് ഒരു വർഷമായിട്ടും നഷ്ടപരിഹാരം ലഭിക്കാത്ത സാഹചര്യത്തിലാണ് കാട്ടാനശല്യം വീണ്ടും കർഷകരെ ദുരിതത്തിലാക്കുന്നത്.

ഇന്നലെ പുലർച്ചെ മൂന്നോടെ മൈലാടിപൊട്ടിയിലെ തൈപറന്പിൽ ബിജുവിന്‍റെയും ബിനുവിന്‍റെയും വീട്ടുമുറ്റങ്ങളിലെത്തി കാട്ടാന വാഴകൾ ഉൾപ്പെടെ നശിപ്പിച്ചു.

നൂറിലേറെ വാഴകൾ, പത്തോളം തെങ്ങുകൾ, പ്ലാവ് എന്നിവയാണ് നശിപ്പിച്ചത്. ബിജുവും കുടുംബവും ശബ്ദം കേട്ട് നോക്കുന്പോൾ വീടിന്‍റെ അടുക്കള ഭാഗത്തെ കൃഷിയിടത്തിലായിരുന്നു കാട്ടാന.

വനംവകുപ്പ് അശാസ്ത്രീയമായി സോളാർ വൈദ്യുത വേലി സ്ഥാപിച്ചതിനാൽ വേലി ഇല്ലാത്ത മറ്റ് ഭാഗങ്ങളിലൂടെ ചാലിയാർ പുഴയും കാഞ്ഞിരപ്പുഴയും കടന്ന് പൊക്കോട് വനമേഖലയിൽനിന്ന് ഉൾപ്പെടെ മൈലാടി, മൈലാടിപൊട്ടി, മണ്ണുപ്പാടം ഭാഗങ്ങളിലേക്ക് കാട്ടാനകൾ എത്തുകയാണ്.

കഴിഞ്ഞ ദിവസം രാത്രി കാട്ടാന മൈലാടി - മണ്ണുപ്പാടം ഭാഗത്തെ റോഡ് അരികിലേക്ക് എത്തിയത് യാത്രക്കാരെ പരിഭ്രാന്തിയിലാക്കിയിരുന്നു.മൈലാടി ഭാഗത്ത് വനമേഖലയോട് ചേർന്ന് സോളാർ വൈദ്യുത തൂക്കുവേലി സ്ഥാപിച്ചാൽ മാത്രമേ വന്യമൃഗ ഭീതിയില്ലാതെ ജനങ്ങൾക്ക് വീടുകളിൽ കഴിയാൻ സാധിക്കുകയുള്ളൂവെന്ന് വാർഡ് അംഗം ബഷീർ കാട്ടുമുണ്ട പറഞ്ഞു.

International

ഓസ്ട്രേലിയയിൽ കാട്ടുതീ പടരുന്നു

സിഡ്നി: ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയിത്സ് സംസ്ഥാനത്ത് കാട്ടുതീ പടരാൻ തുടങ്ങിയതോടെ ജനങ്ങൾ ഒഴിഞ്ഞുപോകാൻ നിർദേശം.

ഓസ്ട്രേലിയയിൽ ഏറ്റവും കൂടുതൽ പേർ വസിക്കുന്ന സംസ്ഥാനത്ത് അന്പതിലധികം കാട്ടുതീകളാണ് പടരുന്നത്. ഇന്നലെയുണ്ടായ ഉഷ്ണതരംഗം തീപിടിത്തം വ്യാപിക്കാനിടയാക്കി.

ന്യൂ സൗത്ത് വെയിത്സിലെ വോയ് വോയ്, ഫെഗാൻസ് ബേ മേഖലയിലുള്ളവർ എത്രയും വേഗം ഒഴിഞ്ഞുപോകണമെന്ന് അധികൃതർ നിർദേശിച്ചു. സിഡ്നി നഗരത്തിൽനിന്ന് 45 കിലോമീറ്റർ വടക്കുള്ള ഈ മേഖലയിൽ മൂന്നരലക്ഷം പേരാണു പാർക്കുന്നത്.

Latest News

Corehub Up