Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Wildlife Threat

Kollam

മലയോര മേഖലയിൽ വന്യമൃഗ ഭീഷണി തുടരുന്നു

പത്തനാപുരം: ജില്ലയുടെ കിഴക്കൻമേഖലയിൽ മലയോര കർഷകരെ ഭീഷണിപ്പെടുത്തികൊണ്ടു വന്യമൃഗശല്യം അതിരൂക്ഷമായിരിക്കുന്നു. കടുത്ത വേനലിന്‍റെ വറുതിയിൽ നട്ടുപിടിപ്പിച്ചതെല്ലാം കരിഞ്ഞുണങ്ങി എന്ന മനോവേദനയിൽ കഴിയുന്ന കർഷകർക്കാണ് ഇടിത്തീപോലെ വന്യമൃഗങ്ങളുടെ ശല്യം തുടരുന്നത്.

പുനലൂർ, പത്തനാപുരം, കുളത്തൂപ്പുഴ മേഖലകളിൽ വന്യമൃഗങ്ങൾ, പ്രത്യേകിച്ച് കാട്ടുപന്നി നാട്ടിലിറങ്ങി കൃഷി നശിപ്പിക്കുന്നത് പതിവാണ്.വനമേഖലയോട് ചേർന്നുനിൽക്കുന്ന ഇവിടെ വന്യമൃഗങ്ങളെ പേടിച്ച് ആളുകൾ വീടിന്‍റെ പുറത്തിറങ്ങാത്ത സ്ഥലങ്ങൾവരെയുണ്ട്. വേനലിൽ കരിഞ്ഞുണങ്ങിയ വിളകൾ കണ്ട് നെടുവീർപ്പിടുന്ന കർഷകന് ഇരുട്ടടി സമ്മാനിക്കുകയാണ് വന്യ മൃഗങ്ങൾ.

റബറും കമുകും തെങ്ങും എല്ലാം കാട്ടാനകൾ‌ പിഴുതെറിയുന്നത് മലയോരത്ത് പലയിടത്തും പതിവ് കാഴ്ചയാണ്. ഒരാഴ്ചയായി കറവൂർ പതിനാറാം ഫില്ലിങ്, കടശേരി, മാമ്പഴത്തറ, മേഖലകളിൽ ഇറങ്ങിയ കാട്ടാനക്കൂട്ടം ഏക്കറുകണക്കിന് കാർഷിക വിളകൾ നശിപ്പിച്ചു.കനാൽ ജലത്തെ ആശ്രയിച്ചും വേനൽ മഴയെ പ്രതീക്ഷിച്ചും കൃഷിയിറക്കി വിളവെടുക്കാൻ പ്രായമെത്തിയപ്പോഴാണ് വന്യമൃഗശല്യം രൂക്ഷമായത്. പകലും ശല്യമുണ്ടെന്നു കർഷകർ പറയുന്നു.വനത്തിനുള്ളിൽ അരുവികൾ വറ്റിയതും ആഹാരം കുറഞ്ഞതുമാകാം മൃഗങ്ങൾ നാട്ടിലേക്കിറങ്ങാൻ കാരണം.

പൂത്തോട്ടം ഭാഗത്ത് കാട്ടാനകൾ

ആര്യങ്കാവ് ഗ്രാമപഞ്ചായത്തിലെ പൂത്തോട്ടം ഭാഗത്ത് കാട്ടാനകൾ കാർഷികവിളകൾ നശിപ്പിച്ചു. കഴിഞ്ഞദിവസം രാത്രി ഒൻപതോടെ ജനവാസമേഖലയിലെത്തിയ കാട്ടാനകൾ ഒട്ടേറെ കുടുംബങ്ങളുടെ കാർഷികവിളകൾ പൂർണമായി നശിപ്പിച്ചു. പത്തേക്കർ ഭാഗത്തെ വനാതിർത്തിയിൽനിന്നിറങ്ങിയ കാട്ടാനകൾ ജനീഷ് ഭവനിൽ ജയരാജിന്‍റെ വീടിനുസമീപമുണ്ടായിരുന്ന പത്തോളം വാഴകളാണ് നശിപ്പിച്ചത്.

തൊട്ടടുത്തുള്ള ചെല്ലയ്യായുടെ കവുങ്ങ്, പ്ലാവ്, വാഴ ഉൾപ്പെടെയുള്ളവയും നശിപ്പിച്ചു. എ.എസ്. മുരുകേഷന്‍റെ പ്ലാവും വാഴയുമെല്ലാം ആഹാരമാക്കുകയും ചവിട്ടിമെതിച്ച് നശിപ്പിക്കുകയും ചെയ്തു. മുത്തുപുതിയവന്‍റെ വീടിനു സമീപത്തെ കൽക്കെട്ടുകൾ പൂർണമായും തകർത്തു. കഴിഞ്ഞദിവസം രാത്രി ഒൻപതോടെ പൂത്തോട്ടം-പത്തേക്കർ റോഡിലൂടെയെത്തിയ കാട്ടാനകൾ പാതയോരത്തെ വീടുകൾക്കുസമീപംനിന്ന വാഴയെല്ലാം പിഴുതെറിഞ്ഞു.

പൂത്തോട്ടം-പത്തേക്കർ പാതയിൽ പലയിടത്തായി 30 ഓളം വാഴകളാണ് നിരന്നുകിടക്കുന്നത്. ഇതുമൂലം പാതയിലൂടെ യാത്രചെയ്യാനാകാത്ത സ്ഥിതിയായിരുന്നു. രാത്രിയിൽ ആളുകൾ പുറത്തിറങ്ങിയതു തന്നെ ഭയപ്പെട്ടായിരുന്നു. കഴിഞ്ഞമാസം നാരായണഭവനത്തിൽ നവമണിയുടെ പത്തോളം തെങ്ങ്, കവുങ്ങ് ഉൾപ്പെടെയുള്ളവ കാട്ടാന നശിപ്പിച്ചിരുന്നു.

തോട്ടംമേഖലയുടെ ഒരുഭാഗത്ത് സ്ഥിതിചെയ്യുന്ന പത്തേക്കറിൽ 65 ഓളം കുടുംബങ്ങളാണ് താമസമുള്ളത്. ജനവാസമേഖലയുടെ ഇരുഭാഗത്തുനിന്നും കാട്ടാനകൾക്ക് യഥേഷ്ടം ഇവിടേക്കിറങ്ങാൻ കഴിയുന്നതാണ് അവസ്ഥയ്ക്കു കാരണമാകുന്നത്. പകൽസമയങ്ങളിൽപോലും കാട്ടാനകൾ വീടുകൾക്കുസമീപമെത്തുന്നു.

പ്രദേശത്ത് വന്യമൃഗശല്യം ഒഴിവാക്കുന്നതിനായി 27 ലക്ഷം രൂപയുടെ പദ്ധതിക്ക് അനുമതിയുണ്ടെങ്കിലും നടപടികൾ പൂർത്തിയായിട്ടില്ല. തൂക്ക് സൗരോർജവേലിയാണ് ഇവിടെ നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. പദ്ധതി എത്രയുംവേഗം നടപ്പാക്കിയാൽ വന്യമൃഗശല്യത്തിന് അയവുവരുമെന്നാണ് പ്രതീക്ഷ. അതിനാൽ വനംവകുപ്പിന്‍റെ നേതൃത്വത്തിൽ പദ്ധതി പൂർത്തിയാക്കുന്നതിനുള്ള നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

കാട്ടാന കൂട്ടമായി എത്തിയാല്‍ കൃഷിയിടം തകര്‍ത്തേ മടങ്ങൂ. ഒറ്റയാന്‍ വന്നാല്‍ ഓടിക്കാതിരിക്കുന്നതാണ് സുരക്ഷിതം. മുന്നില്‍പെട്ടാല്‍ ജീവിതം അപകടത്തിലാകും. വനാതിര്‍ത്തി ഗ്രാമങ്ങളില്‍ കര്‍ഷകര്‍ ജീവിതം തള്ളിനീക്കുന്നതു തന്നെ ഭയന്നാണ്. ചെന്നായ, മുള്ളന്‍ പന്നി, മരപ്പട്ടി തുടങ്ങിയവയെല്ലാം അതിര്‍ത്തിയിലെ പൊന്തക്കാടുകളില്‍ താവളം കണ്ടെത്തിയിരിക്കുകയാണ്.

മുന്‍കാലങ്ങളില്‍ കാട്ടിലും പരിസരങ്ങളിലെ കുറ്റികാടുകളിലും മാത്രം കണ്ടിരുന്ന മരപ്പട്ടി തെങ്ങില്‍ കയറി കരിക്കുപറിച്ച് വെള്ളം കുടിച്ച് തൊണ്ട് വലിച്ചെറിയുകയാണ്. പണ്ടൊക്കെ ഓലപ്പടക്കം പൊട്ടിച്ചും പന്തം കത്തിച്ചു പേടിപ്പിച്ചും പാട്ടകൊട്ടി ശബ്ദമുണ്ടാക്കി തിരിച്ചോടിക്കുമായിരുന്നു. എന്നാല്‍ ഇന്ന് എത്ര ശബ്ദം ഉണ്ടാക്കിയാലും ഇവയൊന്നും പോകില്ലെന്നും കര്‍ഷകര്‍ പറയുന്നു.

ഭീഷണിയായി മയിലും

കാട്ടുപന്നിയും ആനയും കടുവയും മാത്രമല്ല ഇത്രനാളും നമ്മള്‍ നിരുപദ്രവകാരിയെന്ന് കരുതിപോന്ന മയിലുകള്‍ പോലും അക്രമകാരികളാവുകയും നാട്ടിലിറങ്ങി ഭീതിപരത്തുകയും ചെയ്യുന്ന വാര്‍ത്തകള്‍ കേരളത്തിന്‍റെ മലയോരങ്ങളില്‍ നിന്ന് വന്നുകൊണ്ടിരിക്കുന്നു. വന്യമൃഗങ്ങള്‍ കൃഷിയിടങ്ങളിലറങ്ങി കാര്‍ഷിക വിളകള്‍ നശിപ്പിച്ച് കൊണ്ടിരിക്കുന്നതിനും കര്‍ഷകരുടെ ജീവിതം ചവിട്ടിമെതിക്കുന്നതിനും ശാശ്വതമായ ഒരു പരിഹാരവും വനപാലകര്‍ക്കോ മറ്റു സര്‍ക്കാര്‍ അധികൃതര്‍ക്കോ കാണാന്‍ കഴിയുന്നില്ലെന്ന എന്നതാണ് വസ്തുത.

കാട്ടാനയുടേയും കാട്ടുപന്നിയുടേയുമെല്ലാം ശല്യമായിരുന്നു മുന്‍പൊക്കെ മലയോരങ്ങളില്‍ നിന്ന് കേട്ടിരുന്നത്. പക്ഷെ കൂട്ടമായെത്തുന്ന മാനുകളും കുരങ്ങുകളും മയിലുകളുമെല്ലാം കാടിനോട് ചേര്‍ന്ന നാട്ടുമ്പുറങ്ങളിലും കൃഷിയിടങ്ങളിലും ഇന്ന് പട്ടാപ്പകല്‍ കാഴ്ചകളാണ്. ഇവയ്ക്കാവശ്യമായ തീറ്റയും വെള്ളവുമെല്ലാം കാട്ടിലുള്ളതിനേക്കാള്‍ മനുഷ്യരുടെ ഇടയിലാണുള്ളത്.

നാട്ടിലെത്തുന്ന കുരങ്ങുകളും മാനുകളും അവിടെ ചെലവിടുകയും അവരുടെ സ്ഥിരം സങ്കേതമാക്കുകയും ചെയ്യുന്നു. കൃഷിയിടത്തെത്തുന്ന കുരുങ്ങുകള്‍ കാട്ടിലേക്ക് തിരിച്ച് പോവുന്നില്ലെന്ന് പറയുന്നു കര്‍ഷകര്‍. കപ്പയും ചേനയും തേങ്ങയുമെല്ലാം അവരുടെ പുതിയ ഭക്ഷണമായി മാറുകയും ചെയ്തു. അഞ്ചൽ മേഖലയിൽ കുരങ്ങുശല്യം രൂക്ഷമാണ്. ഒരു തേങ്ങ പോലും കിട്ടാത്തവീട്ടുകാരുണ്ട്. വിളയുന്നതിനുമുന്പു തന്നെ കൂട്ടമായി വന്നു തിന്നു തീർക്കുകയാണ്.

നിസഹായരായി കർഷകർ

കല്ലെടുത്തെറിഞ്ഞാല്‍ പോലും കേസാകുന്ന സാഹചര്യത്തില്‍ നിസഹായരായി കൃഷിയും നാടുമുപേക്ഷിച്ച് ഒളിച്ചോടുമ്പോഴും കാട്ടുപന്നികള്‍ക്കു സര്‍ക്കാര്‍ നല്‍കുന്ന പരിഗണനയെങ്കിലും തങ്ങള്‍ക്കും നല്‍കണേയെന്ന് അപേക്ഷിക്കുകയാണ് കര്‍ഷകര്‍. വന്യമൃഗങ്ങളുടെ ആക്രമത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കിടന്നവർ നിരവധിയാണ്. ജീവിതത്തിലേക്കുതിരിച്ചുവന്നിട്ടും ജീവിതം പച്ചപ്പിടിക്കാതെ മുന്നോട്ടു പോകുന്നവരും നിരവധിയാണ്.

കാട്ടുപന്നി പട്ടാപ്പകൽ ടൗണിലെ കടയിൽ കയറി നാശനഷ്ടം വരുത്തിയിട്ടു എന്തെങ്കിലും നഷ്ടപരിഹാരം കിട്ടിയതായി അറിയില്ല. കാട്ടുമൃഗങ്ങൾക്കു ലഭിക്കുന്ന അനുകൂല്യമെങ്കിലും കർഷകർക്കു ലഭിച്ചാൽമാത്രമേ മലയോരമേഖല രക്ഷപ്പെടുകയുള്ളൂ. ഇത് അവർക്കുവേണ്ടി വാദിക്കാനും കേസാക്കാനും ജയിലിടയ്ക്കാനും പട്ടിണിക്കിടാനും വഴിയാധാരമാക്കാനും അധികാരികളും വനംവകുപ്പും ക്യൂ നിൽക്കുകയാണ്.

ആരോടും പരാതി പറയാൻ പോലും സാധിക്കാത്ത അവസ്ഥയാണ്. കാട്ടുമൃഗങ്ങൾ ആക്രമിച്ചാൽ, കൃഷി നശിച്ചാൽ എന്തിനാണ് അവ‍യുടെ മുന്നിൽ പോയിനിൽക്കുന്നതെന്നു ചോദിക്കുന്ന ഉദ്യോഗസ്ഥരുള്ള നാട്ടിലാണ് മലയോര കർഷകർ ജീവിക്കുന്നത്.കമ്പിവേലി, സൗരോര്‍ജ വേലി, കിടങ്ങുകള്‍ തുട ങ്ങി കാട്ടുമൃഗങ്ങള്‍ക്കെതിരേ പല പ്രതിരോധ സംവിധാനങ്ങളും സ്ഥാപി ക്കാറുണ്ടെങ്കിലും അവയൊന്നും ഫല വത്താകുന്നില്ല.

കിടങ്ങുകള്‍ കീറിയ പ്രദേശങ്ങളില്‍ അതിടിച്ചു നികത്തി കാട്ടാനക്കൂട്ടങ്ങള്‍ കൃഷിയിടങ്ങളി ലെത്തുന്നു.ഇപ്പോള്‍ മലയോര മേഖലയ്ക്കപ്പുറം മറ്റു ഗ്രാമങ്ങളിലേയ്ക്കും ഇവയുടെ ശല്യം വ്യാപിക്കുന്നു.

വന്യമൃഗ സംരക്ഷണ നിയമം

വന്യമൃഗ സംരക്ഷണ നിയമപ്രകാരം കാട്ടുമൃഗങ്ങളെ കൊല്ലുന്നതും ആക്രമിക്കുന്നതും എന്തിന് ശല്യം ചെയ്യുന്നതു പോലും കുറ്റകരമാണ്. കൃഷി നശിപ്പിച്ചാലും ആളുകളെ ആക്രമിച്ചാലും അവയെ പ്രതിരോധിക്കാനാകാതെ നാട്ടുകാര്‍ നിസഹായരാകുന്നു. ആരെങ്കിലും ഇവരെ ആക്രമിച്ചാല്‍ വലഞ്ഞതു തന്നെ. നിയമത്തിന്‍റെ നൂലാമാലകളില്‍ കുരുങ്ങി അവന്‍റെ ജീവിതം തുലഞ്ഞു.

കര്‍ഷകരുടെ മുറവിളിയെത്തുടര്‍ന്ന് കോടതിയെ സമീപിച്ച ചുരുക്കം ചില കര്‍ഷകര്‍ക്ക് കൃഷി നാശമുണ്ടാക്കുന്ന കാട്ടുപന്നികളെ ഏത് വിധേനയും കൊല്ലാനുള്ള അനുമതി നല്‍കിയിട്ടുണ്ടെങ്കിലും ഈ അനുമതി എല്ലാ കര്‍ഷകര്‍ക്കും നല്‍കമെന്നാണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്.

നഷ്‌ടപരിഹാരം അകലെ

കാട്ടുമൃഗങ്ങള്‍ മൂലം കൃഷിനാശം ഉണ്ടാകുന്ന കര്‍ഷകര്‍ക്കു നല്‍കുന്ന നഷ്ടപരിഹാരം നാമമാത്രം. ആന, കാട്ടുപന്നി, കുരങ്ങ് തുടങ്ങിയവയടക്കമുള്ള കാട്ടുമൃഗങ്ങള്‍ ജനവാസ മേഖലകളിലിറങ്ങി കൃഷി നശിപ്പിക്കുന്നത് തുടര്‍ക്കഥയാണ്.

ചേനയും ചേമ്പും കപ്പയും വാഴയുമെല്ലാം മൃഗങ്ങള്‍ നശിപ്പിക്കാറുണ്ട്. ഈ സാഹചര്യത്തിലായിരുന്നു സര്‍ക്കാര്‍ വനം വകുപ്പ് മുഖേന നഷ്ടപരിഹാര തുക ഏര്‍പ്പെടുത്തിയിരുന്നത്. കഴിഞ്ഞ വര്‍ഷം മുതലാണു തുകയില്‍ കുറവു വരുത്തിയത്. നഷ്ടപരിഹാര തുകയ്ക്കായി വനംവകുപ്പിന്‍റെ ഓഫീസുകള്‍ കയറി ഇറങ്ങിയ പല കര്‍ഷകര്‍ക്കും ലഭിക്കുന്ന തുകയേക്കാള്‍ കൂടുതല്‍ യാത്രാ ചെലവിലും മറ്റുമായി നഷ്ട പ്പെട്ടിട്ടുണ്ട്.

കൃഷിനാശം സംബന്ധിച്ച് കൃഷി ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ് അടക്കം വനം വകുപ്പിന് അപേക്ഷ സമര്‍പ്പിക്കണം. ഇവര്‍ വീണ്ടും അന്വേഷണം നടത്തി നല്‍കുന്ന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസറാണ് തുക അനുവദിക്കു ന്നത്.

Latest News

Corehub Up