ഗോണ്ട: തന്നെ അധികാരഭ്രഷ്ടനാക്കിയത് ജനങ്ങളല്ല, മറിച്ച് ചിലരുടെ ഗൂഢാലോചനയാണെന്നും മുൻ കൈസർഗഞ്ച് എംപിയും ബിജെപി നേതാവുമായ ബ്രിജ് ഭൂഷൺ ശരൺ സിംഗ്. “ജീവനോടെയുണ്ടെങ്കിൽ ഒരിക്കൽകൂടി ലോക്സഭയിലേക്ക് തിരിച്ചുവരും.
ബിജെപി ടിക്കറ്റിൽ മൽസരിക്കാൻ ശ്രമിക്കും. പാർട്ടി ടിക്കറ്റ് നൽകിയില്ലെങ്കിൽ സ്വതന്ത്രനായി മൽസരിക്കും’’, അദ്ദേഹം ഒരു വാർത്താ ചാനലിനോട് പറഞ്ഞു.
രാമക്ഷേത്രത്തിന്റെ രണ്ടാം വാർഷികത്തിലേക്ക് ക്ഷണം ലഭിക്കാതിരുന്നത് വേദനിപ്പിച്ചു. ലൈംഗികാരോപണം ഉയർന്നപ്പോൾ ബിഎസ്പി, ജെഡി-യു, ബിജെഡി പ്രതിനിധികളോടൊപ്പം സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവും തനിക്കെതിരേ പരാമർശങ്ങളൊന്നും നടത്താതിരുന്നത് മറക്കില്ലെന്നും ബ്രിജ് ഭൂഷൺ പറഞ്ഞു.