Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : WomenInBusiness

Special

ഗുഡ്ഗാവിലെ 'പിങ്ക്' വിപ്ലവം: 24 മണിക്കൂറും സുരക്ഷിത യാത്രയുമായി വനിതാ ഡ്രൈവർമാർ

സ്ത്രീസുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾക്കിടയിൽ പ്രത്യാശയുടെ പുതിയൊരു മാതൃക തീർക്കുകയാണ് ഗുഡ്ഗാവിലെ ഈ സവിശേഷമായ ടാക്സി സർവീസ്.

പൂർണമായും വനിതാ ഡ്രൈവർമാർ നിയന്ത്രിക്കുന്ന ഈ സംവിധാനം അടുത്തിടെ ഒരു യാത്രക്കാരി പങ്കുവെച്ച വീഡിയോയിലൂടെയാണ് വലിയ ശ്രദ്ധ നേടിയത്.

റോഡിലൂടെ ഒരു പെൺകുട്ടി ആത്മവിശ്വാസത്തോടെ ടാക്സി ഓടിക്കുന്നത് കണ്ടപ്പോൾ തനിക്കുണ്ടായ ആശ്വാസവും സന്തോഷവുമാണ് വീഡിയോയുടെ കാതൽ. ഓരോ സ്ത്രീയും ആഗ്രഹിക്കുന്ന സുരക്ഷിതമായ യാത്രാ സാഹചര്യമാണ് ഇതിലൂടെ യാഥാർഥ്യമാകുന്നത്.

സമയക്രമങ്ങളില്ലാതെ, പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ 24 മണിക്കൂറും ഈ സേവനം ലഭ്യമാണെന്നതാണ് ഇതിന്‍റെ ഏറ്റവും വലിയ സവിശേഷത.

രാത്രി വൈകിയും പുലർച്ചെയും യാത്ര ചെയ്യേണ്ടി വരുന്ന സ്ത്രീകൾക്ക് പേടി കൂടാതെ ലക്ഷ്യസ്ഥാനത്തെത്താൻ ഇത് സഹായകമാകുന്നു. സാങ്കേതികമായി ഏറെ മുന്നിൽ നിൽക്കുന്ന സുരക്ഷാ ക്രമീകരണങ്ങളാണ് ഓരോ വാഹനത്തിലും ഒരുക്കിയിരിക്കുന്നത്.

ജിപിഎസ് ട്രാക്കിംഗ് സംവിധാനത്തിന് പുറമെ, യാത്രയിലുടനീളം നിരീക്ഷണം ഉറപ്പാക്കുന്ന ഇൻ-കാർ ക്യാമറകളും കേന്ദ്രീകൃത കൺട്രോൾ റൂമുമായുള്ള നിരന്തര ബന്ധവും യാത്രക്കാരുടെ സുരക്ഷ ഇരട്ടിയാക്കുന്നു.

സ്ത്രീകൾക്ക് വേണ്ടി സ്ത്രീകൾ നടത്തുന്ന ഈ സംരംഭം കേവലം ഒരു യാത്രാ സൗകര്യം മാത്രമല്ല, മറിച്ച് സ്ത്രീ ശാക്തീകരണത്തിന്‍റെ മികച്ച ഉദാഹരണവുമാണ്.

ഡ്രൈവർമാരായി ജോലി ചെയ്യുന്ന സ്ത്രീകൾക്ക് ഇത് മാന്യമായ ഉപജീവനമാർഗം നൽകുന്നതോടൊപ്പം തന്നെ പൊതുഗതാഗത രംഗത്ത് സ്ത്രീകൾ നേരിടുന്ന വെല്ലുവിളികൾക്ക് വലിയ പരിഹാരവുമാകുന്നു.

ടാക്സി കാറുകൾക്ക് പുറമെ ഹ്രസ്വദൂര യാത്രകൾക്കായി സ്കൂട്ടർ സർവീസുകളും ഇവർ ലഭ്യമാക്കുന്നുണ്ട്. നിലവിൽ രാജ്യത്തെ പ്രധാന നഗരങ്ങളിൽ പ്രവർത്തിക്കുന്ന ഈ സേവനം വരും ദിവസങ്ങളിൽ കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്.

സുരക്ഷിതമായ യാത്രാ സൗകര്യങ്ങൾ പരിമിതമായ ചെറിയ പട്ടണങ്ങളിലേക്കും ഗ്രാമങ്ങളിലേക്കും കൂടി ഇത്തരം മാതൃകകൾ എത്തണമെന്നാണ് ഈ വാർത്തയോട് സോഷ്യൽ മീഡിയ പ്രതികരിക്കുന്നത്.

Latest News

Corehub Up