Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : World War II

Europe

കോബ്ലെൻസിൽ രണ്ടാം ലോകമഹായുദ്ധ കാലത്തെ ബോംബ് കണ്ടെത്തി; വൻതോതിൽ ജനങ്ങളെ ഒഴിപ്പിച്ചു

കോബ്ലെൻസ്: പടിഞ്ഞാറൻ ജർമൻ നഗരമായ കോബ്ലെൻസിൽ റൈൻ നദിയിൽ നിന്ന് കണ്ടെത്തിയ രണ്ടാം ലോകമഹായുദ്ധ കാലത്തെ ബോംബ് വിജയകരമായി നിർവീര്യമാക്കി. സുരക്ഷാ മുൻകരുതലിന്‍റെ ഭാഗമായി നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിച്ച ശേഷമാണ് വിദഗ്ധ സംഘം ബോംബ് നിർവീര്യമാക്കിയത്.

റൈൻ നദിക്ക് കുറുകെയുള്ള പാലം നിർമാണ പ്രവർത്തനങ്ങൾക്കിടെ ഒരു ഡ്രെഡ്ജിംഗ് കപ്പലിൽ നിന്നാണ് ഏകദേശം 500 കിലോ (1,100 പൗണ്ട്) ഭാരമുള്ള ഈ ബോംബ് കണ്ടെത്തിയത്. തുടർന്ന് ബുധനാഴ്ച ഉച്ചയോടെയാണ് ഇത് സുരക്ഷിതമായി നിർവീര്യമാക്കിയതെന്ന് അധികൃതർ അറിയിച്ചു.

നിർണായകമായ നീക്കം

ബോംബ് കണ്ടെത്തിയ കപ്പൽ നഗരത്തിന്റെ തെക്കുപടിഞ്ഞാറൻ അതിർത്തിയിലുള്ള മോസൽ നദിയുടെ ഭാഗത്തേക്ക് മാറ്റിയ ശേഷമാണ് ഓപ്പറേഷൻ നടത്തിയത്. ബോംബ് കൂടുതൽ ദൂരത്തേക്ക് മാറ്റുന്നത് അപകടമാണെന്ന് കണ്ടെത്തിയതിനാലാണ് ഈ നീക്കം നടത്തിയത്.

ബോംബ് നിർവീര്യമാക്കുന്ന സമയത്ത് സ്പെഷ്യലിസ്റ്റ് സംഘം അതീവ ജാഗ്രതയിലായിരുന്നു. നിർവീര്യമാക്കുന്ന പ്രവർത്തനങ്ങളുടെ ഭാഗമായി പ്രദേശത്തെ 1,100-ഓളം ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിരുന്നു.

ലേ ജില്ലയുടെ ചില ഭാഗങ്ങൾ, ഒരു ക്യാമ്പ് സൈറ്റ്, റെയിൽവേ ലൈൻ, പ്രധാന ഫെഡറൽ റോഡുകൾ എന്നിവയുൾപ്പെടെ ഒരു കിലോമീറ്റർ ചുറ്റളവിൽ സുരക്ഷാ മേഖല പ്രഖ്യാപിച്ചിരുന്നു. ബോംബ് നിർവീര്യമാക്കിയതിനെത്തുടർന്ന് ഗതാഗത നിയന്ത്രണങ്ങൾ നീക്കുകയും ജനങ്ങൾക്ക് വീടുകളിലേക്ക് മടങ്ങാൻ അനുമതി നൽകുകയും ചെയ്തു.

രണ്ടാം ലോകമഹായുദ്ധം അവസാനിച്ച് പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും ജർമനിയിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് ഇത്തരത്തിലുള്ള സ്ഫോടക വസ്തുക്കൾ കണ്ടെത്തുന്നത് പതിവാണ്. ഏതാണ്ട് 20,000 ഓളം പൊട്ടാത്ത ബോംബുകൾ ജർമനിയുടെ മണ്ണിൽ കാണാതെ കിടപ്പുണ്ടെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.

പലപ്പോഴും നിർമിതി പ്രവർത്തനങ്ങൾ നടത്തുമ്പോൾ ഭൂമി പാകപ്പെടുത്തുമ്പോഴാണ് ഇത്തരത്തിലുള്ള ബോംബുകൾ കണ്ടെത്തുന്നത്.

Latest News

Corehub Up