Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : WorldNews

Kouthukam

ഫ്രഞ്ച് നഗരത്തെ ഭീതിയിലാഴ്ത്തി മൂർഖൻ; സുരക്ഷാ ഉദ്യോഗസ്ഥരെ കുഴക്കി പാന്പിന്‍റെ വിളയാട്ടം, വീടിനു പുറത്തിറങ്ങാനാകാതെ പ്രദേശവാസികൾ

ജനങ്ങൾ വീടിനു പുറത്തിറങ്ങാൻ മടിക്കുന്നു, വിദ്യാലയങ്ങളും പാർക്കുകളും അടച്ചുപൂട്ടിയിരിക്കുന്നു, പുൽനാമ്പുകളിലേക്കു പോലും നോക്കാൻ ആളുകൾ ഭയപ്പെടുന്നു. ദക്ഷിണ ഫ്രാൻസിലെ കാസ്‌റ്റൽജിനെസ്റ്റ് എന്ന ശാന്തസുന്ദരമായ കൊച്ചു നഗരം ഇപ്പോൾ ഒരു വിഷപ്പാമ്പ് വിതച്ച ഭയത്തിന്‍റെ കരിനിഴലിലാണ്.

കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരം പ്രദേശത്ത് മൂർഖനെ കണ്ടെത്തിയതോടെയാണ് ശാന്തമായിരുന്ന ഈ നഗരം ഭീതിയുടെ മുൾമുനയിലായത്. സാധാരണയായി ഇവിടങ്ങളിൽ കാണാത്ത മാരകവിഷമുള്ള മൂർഖനാണു മേഖലയിൽ വിലസുന്നത്.

പ്രദേശവാസി പകർത്തിയ പാമ്പിന്‍റെ ചിത്രം വിദഗ്ധർ പരിശോധിച്ച് മൂർഖൻ തന്നെയെന്നു സ്ഥിരീകരിച്ചതോടെയാണ് നഗരസഭയും പോലീസും ഫയർഫോഴ്സും അടിയന്തരനടപടികളിലേക്കു കടന്നത്.

വിഷപ്പാമ്പിനെ കണ്ടെത്താൻ വ്യാപക തെരച്ചിലാണ് ഫ്രഞ്ച് അധികൃതർ നടത്തുന്നത്. പറമ്പുകളും കുറ്റിക്കാടുകളുമുൾപ്പെടെ നാടാകെ അരിച്ചുപെറുക്കുകയാണു സുരക്ഷാസേന. നിരീക്ഷണത്തിന് ഡ്രോണുകളും ഉപയോഗിക്കുന്നുണ്ട്. പ്രദേശവാസികൾക്കു ജാഗ്രതാനിർദേശവും അധികൃതർ നൽകി.

സാഹചര്യം അതീവ ഗുരുതരമാണെന്നും കുട്ടികൾ പുറത്തിറങ്ങുന്നതു പരമാവധി ഒഴിവാക്കണമെന്നും നഗരസഭാ അധികൃതർ മുന്നറിയിപ്പു നൽകി. അപകടസാധ്യത മുന്നിൽക്കണ്ടു പ്രദേശത്തെ പ്രധാന ആശുപത്രിയിൽ ആന്‍റിവെനം ഉൾപ്പെടെയുള്ള അടിയന്തര ചികിത്സാസൗകര്യങ്ങളും സജ്ജമാക്കിയിട്ടുണ്ട്.

നഗരത്തിലിപ്പോൾ അപ്രഖ്യാപിത ലോക്ക്ഡൗൺ അവസ്ഥയാണ്. കുട്ടികൾ വീടിനു പുറത്തിറങ്ങുന്നതു മാതാപിതാക്കൾ വിലക്കിയിരിക്കുകയാണ്. വളർത്തുമൃഗങ്ങളെ വീടിനുള്ളിൽ പൂട്ടിയിട്ടിരിക്കുകയാണ്. വീടിനുള്ളിലേക്ക് പാമ്പ് ഇഴഞ്ഞെത്തുമോ എന്നാണു നാട്ടുകാരുടെ ഭയം.

ഉറങ്ങാൻ കിടക്കുന്നതിനു മുന്പു കട്ടിലിനടിയിൽ പാമ്പുണ്ടോ എന്നു പരിശോധിക്കുമെന്നു പ്രദേശവാസികൾ ആശങ്കയോടെ പറയുന്നു. അതേസമയം, പാമ്പ് എവിടെനിന്നു വന്നു എന്നതുമായി ബന്ധപ്പെട്ട് ഇപ്പോഴും വ്യക്തതയില്ല.

നിയമവിരുദ്ധമായി പാമ്പിനെ വളർത്തിയ ആരെങ്കിലും ഉപേക്ഷിച്ചതാണോ, അതോ വളർത്തുകേന്ദ്രത്തിൽനിന്നു ചാടിപ്പോയതാണോ എന്ന് പോലീസ് അന്വേഷിച്ചുവരികയാണ്. ശാന്തമായ ഒരു നഗരത്തിന്‍റെ താളം തെറ്റിച്ച അതിഥി-യെ എത്രയും വേഗം പിടികൂടാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് നഗരസഭാ അധികൃതർ.

 

International

ഭീതിയുടെ നിഴലിൽ മോസ്കോ; വീണ്ടും സ്ഫോടനം, മൂന്ന് മരണം

മോസ്കോ: റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ സുരക്ഷാ സംവിധാനങ്ങളെ വെല്ലുവിളിച്ചുകൊണ്ട് വീണ്ടും സ്ഫോടനം റിപ്പോർട്ട് ചെയ്തിരിക്കുന്നു. ബുധനാഴ്ച തെക്കൻ മോസ്കോയിലുണ്ടായ സ്ഫോടനത്തിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥരടക്കം മൂന്ന് പേർക്കാണ് ജീവൻ നഷ്ടമായത്.

അതീവ സുരക്ഷാ മേഖലകളിൽ പോലും ആക്രമണങ്ങൾ തുടരുന്നത് നഗരവാസികളെ കടുത്ത ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.

സ്ഫോടനം നടന്ന ഉടൻ തന്നെ ഫൊറൻസിക് വിദഗ്ധരും അന്വേഷണ ഏജൻസികളും സ്ഥലത്തെത്തി പരിശോധനകൾ ആരംഭിക്കുകയും അട്ടിമറി സാധ്യതകൾ ഉൾപ്പെടെയുള്ള തെളിവുകൾ ശേഖരിക്കുകയും ചെയ്തു.

റഷ്യൻ സായുധ സേനയുടെ ഉന്നത ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് വീണ്ടും സ്ഫോടനം ഉണ്ടായിരിക്കുന്നത് എന്നത് സംഭവത്തിന്‍റെ ഗൗരവം വർധിപ്പിക്കുന്നു.

കഴിഞ്ഞ തിങ്കളാഴ്ച മോസ്കോയിലെ യസീനേവ സ്ട്രീറ്റിൽ നടന്ന കാർ ബോംബ് സ്ഫോടനത്തിൽ സായുധസേനയുടെ ഓപ്പറേഷനൽ ട്രെയ്നിങ് ഡയറക്ടറേറ്റ് മേധാവി ലഫ്റ്റനന്‍റ് ജനറൽ ഫാനൽ സർവറോവ് കൊല്ലപ്പെട്ടിരുന്നു.

അദ്ദേഹത്തിന്‍റെ വാഹനത്തിനടിയിൽ സ്ഥാപിച്ചിരുന്ന സ്ഫോടകവസ്തു പൊട്ടിത്തെറിച്ചായിരുന്നു അപകടം. ഈ കൊലപാതകത്തിന് പിന്നിൽ യുക്രെയ്ൻ ചാരസംഘടനയാണെന്ന ശക്തമായ സംശയം റഷ്യൻ അധികൃതർ പ്രകടിപ്പിച്ചിരുന്നു.

ഈ സാഹചര്യത്തിലാണ് ബുധനാഴ്ച വീണ്ടും പൊലീസുകാരെ ലക്ഷ്യം വെച്ചുള്ള സ്ഫോടനം നടന്നിരിക്കുന്നത്. നഗരത്തിൽ സുരക്ഷാ മുൻകരുതലുകൾ ശക്തമാക്കിയതായും അക്രമികളെ കണ്ടെത്താനുള്ള വിപുലമായ അന്വേഷണം ആരംഭിച്ചതായും റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Latest News

Corehub Up