Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : WorldNews

Video

മീൻപിടിത്തക്കാരന്‍റെ മുഖത്ത് വരിഞ്ഞുമുറുക്കി നീരാളി

കടലിലെ പതിവുദിവസങ്ങൾക്കിടയിൽ മരണത്തെ മുഖാമുഖം കണ്ടതിന്‍റെ നടുക്കത്തിലാണ് ഫിലിപ്പീൻസുകാരനായ ജെസർ സെർവാന്‍റ്സ് എന്ന മീൻപിടുത്തക്കാരൻ.

പാലവാനിലെ പുവെർട്ടോ പ്രിൻസെസ ദ്വീപിന് സമീപം ചെറിയ തടിത്തോണിയിൽ മീൻപിടിക്കുകയായിരുന്ന ഇദ്ദേഹത്തിന്‍റെ വലയിൽ ഒരു നീരാളി കുടുങ്ങുകയായിരുന്നു.

എന്നാൽ വെള്ളത്തിൽ നിന്ന് പുറത്തെടുത്ത നിമിഷം, ആരും പ്രതീക്ഷിക്കാത്ത വിധത്തിൽ ആ ജീവി ജെസറിന് നേരെ ആഞ്ഞടിക്കുകയാണുണ്ടായത്.

കൈപ്പിടിയിലൊതുങ്ങുന്നതിന് പകരം, നീരാളി നിമിഷനേരം കൊണ്ട് ജെസറിന്‍റെ തലയിലേക്കും മുഖത്തേക്കും പടർന്നുകയറുകയും മുഖം പൂട്ടി വരിഞ്ഞുമുറുക്കുകയും ചെയ്തു.

അതിന്‍റെ ശരീരത്തിലെ നൂറുകണക്കിന് വലിപ്പമേറിയ സക്കറുകൾ ജെസറിന്‍റെ ചർമ്മത്തിൽ ശക്തമായി അമർന്നുപിടിച്ചതോടെ ശ്വാസമെടുക്കാൻ പോലും സാധിക്കാത്ത വിധം അദ്ദേഹം ഭീതിയിലായി. എത്ര ശ്രമിച്ചിട്ടും മുഖത്തുനിന്ന് ഇതിന്‍റെ ശക്തമായ പിടി വിടുവിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല.

സ്വന്തം മുഖം പിളർന്നുപോകുന്നത്ര തീവ്രമായ അനുഭവമായിരുന്നു അതെന്ന് പിന്നീട് അദ്ദേഹം വെളിപ്പെടുത്തി. ഒടുവിൽ തോണിയിലുണ്ടായിരുന്ന മുളങ്കഷ്ണം ഉപയോഗിച്ച് നീരാളിയുടെ ശരീരത്തിൽ തുടർച്ചയായി അടിച്ചാണ് അദ്ദേഹം അതിനെ മുഖത്തുനിന്ന് വേർപെടുത്തിയത്.

പിടി അയഞ്ഞ ഉടൻ തന്നെ അതിനെ വീണ്ടും കടലിലേക്ക് തിരിച്ചെറിഞ്ഞ് അദ്ദേഹം ജീവൻ രക്ഷിക്കുകയായിരുന്നു. വലുപ്പത്തിൽ ചെറുതാണെങ്കിൽ പോലും എല്ലുകളില്ലാത്ത വഴക്കമുള്ള ശരീരവും, സക്ഷൻ പ്രഷർ ഉപയോഗിച്ച് ഏത് പ്രതലത്തിലും ഒട്ടിപ്പിടിക്കാനുള്ള കഴിവുമുള്ളതിനാൽ നീരാളികളെ കൈകാര്യം ചെയ്യുന്നത് എത്രത്തോളം അപകടകരമാണെന്ന് വ്യക്തമാക്കുന്നതാണ് ഈ സംഭവം.

സമുദ്രജീവികളിൽ ഏറെ ബുദ്ധിശക്തിയുള്ള നീരാളികളിൽ നിന്നുള്ള ഇത്തരം ആക്രമണങ്ങൾ അപൂർവ്വമാണെങ്കിലും, പരിചയസമ്പന്നരായ മീൻപിടുത്തക്കാർ പോലും കടലിൽ ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് ഈ സംഭവം ഓർമ്മിപ്പിക്കുന്നു.

Viral

മുൻകാമുകിയുടെ കളി മണ്ഡപത്തിൽ വേണ്ട: കൈ ചുംബിക്കാൻ നോക്കിയ യുവതിയെ മുടിക്ക് പിടിച്ചു പുറത്താക്കി വധു; വീഡിയോ വൈറൽ

ഇൻഡോനേഷ്യൻ വിവാഹവേദിയിൽ നിന്നുള്ള അമ്പരപ്പിക്കുന്ന ദൃശ്യങ്ങൾ ഇപ്പോൾ ലോകമെമ്പാടുമുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ചർച്ചാവിഷയമായി മാറുകയാണ്.

മനോഹരമായി അലങ്കരിച്ച മണ്ഡപത്തിൽ നവദമ്പതികൾ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടയിലാണ് തികച്ചും അപ്രതീക്ഷിതമായ ഈ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.

നവദമ്പതികൾക്കരികിലേക്ക് അതിഥിയായി എത്തിയ വരന്‍റെ മുൻകാമുകി എന്ന് സംശയിക്കുന്ന യുവതി, വരനെ വണങ്ങുന്നതിനിടയിൽ അപ്രതീക്ഷിതമായി അദ്ദേഹത്തിന്‍റെ കൈകളിൽ ചുംബിക്കാൻ ശ്രമിച്ചതാണ് വധുവിനെ പ്രകോപിപ്പിച്ചത്.

ഇൻഡോനേഷ്യൻ മുസ്ലിം സംസ്കാരത്തിൽ മുതിർന്നവരോടും പണ്ഡിതരോടും കാണിക്കുന്ന ബഹുമാനസൂചകമായ ഒന്നാണ് ഈ ഹസ്തചുംബനം.

എന്നാൽ ദാമ്പത്യ ജീവിതത്തിൽ ഭാര്യ ഭർത്താവിനോട് മാത്രം പ്രകടിപ്പിക്കേണ്ട ഈ സ്നേഹപ്രകടനം മറ്റൊരു യുവതിയുടെ ഭാഗത്തുനിന്നുണ്ടായപ്പോൾ വധുവിന് നിയന്ത്രണം നഷ്ടപ്പെട്ടു.

യുവതി വരന്‍റെ കൈകളിൽ മുഖം ചേർക്കുന്നതിന് തൊട്ടുമുമ്പ് തന്നെ മിന്നൽ വേഗത്തിൽ ഇടപെട്ട വധു, യുവതിയെ തള്ളുകയും മുടിയിൽ ബലമായി പിടിച്ചു വലിച്ചു മാറ്റി മണ്ഡപത്തിന് പുറത്തേക്ക് കൊണ്ടുപോകുകയും ചെയ്തു.

സെക്കൻഡുകൾക്കുള്ളിൽ സംഭവിച്ച ഈ നീക്കം കണ്ടുനിന്നവരെയെല്ലാം ഞെട്ടിച്ചു. സംഭവം നടക്കുന്ന സമയമത്രയും എന്തുചെയ്യണമെന്നറിയാതെ നിസംഗനായി നിൽക്കുന്ന വരനെയാണ് വീഡിയോയിൽ കാണുന്നത്.

വധുവിന്‍റെ ഈ ധീരമായ പ്രതികരണത്തിന് ഇന്‍റർനെറ്റിൽ വൻ കൈയടിയാണ് ലഭിക്കുന്നത്. തന്‍റെ ദാമ്പത്യത്തിന് നേരെ വരുന്ന ഇത്തരം അതിക്രമങ്ങളെ നേരിടാൻ വധു കാണിച്ച തന്‍റേടത്തെ പലരും പ്രശംസിച്ചു. എന്നാൽ ഒരു വിഭാഗം ആളുകൾ വരന്‍റെ നിലപാടിനെയും വിമർശിക്കുന്നുണ്ട്.

പരസ്ത്രീ തന്‍റെ കൈ പിടിച്ചുയർത്തുമ്പോൾ അത് തടയാതിരുന്ന വരനും കുറ്റക്കാരനാണെന്നാണ് ഇവരുടെ വാദം. എങ്കിലും വധുവിന്‍റെ ഈ "മാസ് എൻട്രി' ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിലെ റീലുകളിലും വാർത്തകളിലും തരംഗമായി മാറിക്കഴിഞ്ഞു.

International

ഭീതിയുടെ നിഴലിൽ മോസ്കോ; വീണ്ടും സ്ഫോടനം, മൂന്ന് മരണം

മോസ്കോ: റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ സുരക്ഷാ സംവിധാനങ്ങളെ വെല്ലുവിളിച്ചുകൊണ്ട് വീണ്ടും സ്ഫോടനം റിപ്പോർട്ട് ചെയ്തിരിക്കുന്നു. ബുധനാഴ്ച തെക്കൻ മോസ്കോയിലുണ്ടായ സ്ഫോടനത്തിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥരടക്കം മൂന്ന് പേർക്കാണ് ജീവൻ നഷ്ടമായത്.

അതീവ സുരക്ഷാ മേഖലകളിൽ പോലും ആക്രമണങ്ങൾ തുടരുന്നത് നഗരവാസികളെ കടുത്ത ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.

സ്ഫോടനം നടന്ന ഉടൻ തന്നെ ഫൊറൻസിക് വിദഗ്ധരും അന്വേഷണ ഏജൻസികളും സ്ഥലത്തെത്തി പരിശോധനകൾ ആരംഭിക്കുകയും അട്ടിമറി സാധ്യതകൾ ഉൾപ്പെടെയുള്ള തെളിവുകൾ ശേഖരിക്കുകയും ചെയ്തു.

റഷ്യൻ സായുധ സേനയുടെ ഉന്നത ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് വീണ്ടും സ്ഫോടനം ഉണ്ടായിരിക്കുന്നത് എന്നത് സംഭവത്തിന്‍റെ ഗൗരവം വർധിപ്പിക്കുന്നു.

കഴിഞ്ഞ തിങ്കളാഴ്ച മോസ്കോയിലെ യസീനേവ സ്ട്രീറ്റിൽ നടന്ന കാർ ബോംബ് സ്ഫോടനത്തിൽ സായുധസേനയുടെ ഓപ്പറേഷനൽ ട്രെയ്നിങ് ഡയറക്ടറേറ്റ് മേധാവി ലഫ്റ്റനന്‍റ് ജനറൽ ഫാനൽ സർവറോവ് കൊല്ലപ്പെട്ടിരുന്നു.

അദ്ദേഹത്തിന്‍റെ വാഹനത്തിനടിയിൽ സ്ഥാപിച്ചിരുന്ന സ്ഫോടകവസ്തു പൊട്ടിത്തെറിച്ചായിരുന്നു അപകടം. ഈ കൊലപാതകത്തിന് പിന്നിൽ യുക്രെയ്ൻ ചാരസംഘടനയാണെന്ന ശക്തമായ സംശയം റഷ്യൻ അധികൃതർ പ്രകടിപ്പിച്ചിരുന്നു.

ഈ സാഹചര്യത്തിലാണ് ബുധനാഴ്ച വീണ്ടും പൊലീസുകാരെ ലക്ഷ്യം വെച്ചുള്ള സ്ഫോടനം നടന്നിരിക്കുന്നത്. നഗരത്തിൽ സുരക്ഷാ മുൻകരുതലുകൾ ശക്തമാക്കിയതായും അക്രമികളെ കണ്ടെത്താനുള്ള വിപുലമായ അന്വേഷണം ആരംഭിച്ചതായും റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Latest News

Corehub Up