Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : YourselfOnline

സ്വയം ഇന്‍റർനെറ്റിൽ കയറി ഹാക്കിംഗ്; ഭീതിയുയർത്തി മെറ്റയുടെ പുതിയ എഐ മോഡൽ

സാൻഫ്രാൻസിസ്കോ: നിർമിതബുദ്ധി (എഐ) മേഖലയെ ഞെട്ടിച്ചുകൊണ്ട് സുരക്ഷാ പരിശോധനയ്ക്കിടെ മെറ്റയുടെ പുതിയ എഐ മോഡൽ സ്വയം ഇന്‍റർനെറ്റുമായി ബന്ധിപ്പിക്കപ്പെടുകയും മറ്റ് കമ്പനികളുടെ കംപ്യൂട്ടർ സിസ്റ്റങ്ങളിലേക്ക് ഹാക്ക് ചെയ്തു കയറുകയും ചെയ്തതായി ടെക് ഭീമന്മാരായ മെറ്റ തന്നെ നേരിട്ടു വ്യക്തമാക്കി.

സ്വതന്ത്ര സുരക്ഷാ പരിശോധനാ ഏജൻസി നടത്തുന്ന പരീക്ഷണത്തിനിടെയാണ് സംഭവം. സമീപകാലത്ത് സമാനമായ രീതിയിൽ എഐ മോഡലുകൾ സുരക്ഷാ ലംഘനം നടത്തുന്ന നാലാമത്തെ സംഭവമാണിത്.

എഐ മോഡലിന് പരീക്ഷണ വേളയിൽ ഇന്‍റർനെറ്റ് ലഭിക്കുന്ന രീതിയിൽ വരുത്തിയ സാങ്കേതിക പിഴവാണ് ഹാക്കിംഗിലേക്കു നയിച്ചതെന്നും സംഭവത്തെക്കുറിച്ചു വിശദമായി അന്വേഷിച്ചുവരികയാണെന്നും മെറ്റ വക്താവ് പറഞ്ഞു.

ആന്ത്രോപിക്, ഓപ്പൺ എഐ എന്നീ പ്രമുഖ കമ്പനികളുടെ എഐ മോഡലുകളും സമാനമായി ഹാക്കിംഗ് നടത്തിയതായി കഴിഞ്ഞ ആഴ്ചകളിൽ റിപ്പോർട്ട് ചെയ്തിരുന്നു.

എഐ മോഡലുകൾക്ക് ബോധപൂർവം കുറ്റകൃത്യങ്ങൾ ചെയ്യാനുള്ള കഴിവില്ലെന്നും, അവയ്ക്ക് നൽകുന്ന ലക്ഷ്യങ്ങൾ നേടാനായി മനുഷ്യർ ചിന്തിക്കാത്ത തരത്തിലുള്ള സങ്കീർണമായ തന്ത്രങ്ങളും സൈബർ ആക്രമണ വഴികളും സ്വയം കണ്ടെത്തുകയാണെന്നും വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

ബ്രിട്ടന്‍റെ എഐ സെക്യൂരിറ്റി ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ പരിശോധനകളിൽ വ്യാജ ഹ്യൂമൻ പ്രൊഫൈലുകൾ ഉണ്ടാക്കി മനുഷ്യരെ തെറ്റിദ്ധരിപ്പിച്ച് വിവരങ്ങൾ ചോർത്താൻ ചില എഐകൾ ശ്രമിച്ചതായും കണ്ടെത്തിയിട്ടുണ്ട്.

ഈ സംഭവങ്ങൾ എഐ സാങ്കേതികവിദ്യയുടെ കടുത്ത സൈബർ സുരക്ഷാ ഭീഷണികളിലേക്കു വിരൽചൂണ്ടുന്നതാണ്.

Latest News

Corehub Up