Fri, 10 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Zero Malabar

Europe

സ്റ്റോക്ക് ഓൺ ട്രെന്‍റ് ഒഎൽപിഎച്ച് സീറോ മലബാർ ഇടവകയിൽ തിരുനാൾ ഭക്തിസാന്ദ്രമായി

പ്രാർത്ഥനയും ഭക്തിനിർഭരമായ പ്രദക്ഷിണവും സ്നേഹവിരുന്നുംകൊണ്ട് അനുഗ്രഹീതമായിരുന്നു ഭാരതത്തിന്റെ അപ്പസ്തോലനായ മാർ തോമാശ്ലീഹായുടെയും, ഭാരതത്തിന്റെ പ്രഥമ വിശുദ്ധയായ അൽഫോൻസാമ്മയുടെയും, വിശുദ്ധ സെബസ്ത്യാനോസിന്‍റെയും സംയുക്ത തിരുനാൾ ആഘോഷം. ഈ പുണ്യാഘോഷത്തിൽ സ്റ്റോക്ക്ഓൺട്രെന്റിലെയും സമീപപ്രദേശങ്ങളിലെയും സീറോമലബാർ നസ്രാണി കുടുംബങ്ങൾ വിശ്വാസത്തിന്റെയും സഹോദരസ്നേഹത്തിന്റെയും ആത്മീയ ഐക്യത്തിന്റെയും ബന്ധത്തിൽ ഒരുമിച്ചുകൂടി, തിരുനാളിന് കൂടുതൽ പ്രൗഢിയും ഭക്തിസാന്ദ്രതയും പകർന്നു.

ജൂൺ 28ന് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ഫിനാൻസ് ഓഫീസർ റവ. ഫാ. ജോസഫ് മൂലേച്ചേരിയും ഇടവക വികാരി റവ. ഫാ. ജോർജ് എട്ടുപറയിലും ചേർന്ന് കൊടിയേറ്റ കർമ്മം നിർവഹിച്ചതോടെയാണ് ഈ വർഷത്തെ തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കമായത്. തിരുനാൾ ദിനമായ ജൂലൈ അഞ്ചിന്‍റെ പ്രഭാതം വിശ്വാസികളുടെ ഹൃദയങ്ങളിൽ ആത്മീയ ആനന്ദത്തിന്‍റെ പുതുവെളിച്ചം വിരിയിച്ച നിമിഷങ്ങളോടെയാണ് ഉദിച്ചത്. രാവിലെ 9.30ന് നിത്യസഹായ മാതാവിന്‍റെ തിരുസ്വരൂപ പ്രതിഷ്ഠയോടെയാണ് പ്രധാന തിരുനാൾ ആഘോഷങ്ങൾക്ക് ഭക്തിസാന്ദ്രമായ തുടക്കമായി.

ദൈവമാതാവിനോടുള്ള വിശ്വാസസമൂഹത്തിന്‍റെ സ്നേഹത്തിന്‍റെയും സമർപ്പണത്തിന്‍റെയും ഭക്തിനിർഭരമായ പ്രകടനമായി മാതാവിന്‍റെ തിരുസ്വരൂപം പ്രാർഥനാപൂർവം പ്രതിഷ്ഠിക്കപ്പെട്ടപ്പോൾ, ഒരേ മനസോടെയും ഒരേ സ്വരത്തോടെയും ദൈവത്തെ മഹത്വപ്പെടുത്തിയ വിശ്വാസിസമൂഹം, ദേവാലയാങ്കണം മുഴുവൻ ദൈവസാന്നിധ്യത്തിന്‍റെ അനുഭവത്താൽ നിറഞ്ഞു.

രാവിലെ 10 മണിക്ക് ഗായകനും വാഗ്മിയും ധ്യാനഗുരുവുമായ റവ. ഫാ. ജോസ് അഞ്ചാനിക്കലിന്റെ മുഖ്യകാർമ്മികത്വത്തിലും റവ. ഫാ. ജോർജ്ജ് എട്ടുപറയിലിന്റെ സഹകാർമ്മികത്വത്തിലും ആഘോഷമായ തിരുനാൾ പാട്ടുകുർബാനയും ലദീഞ്ഞും അർപ്പിക്കപ്പെട്ടു.

സ്നേഹിക്കുന്നവനിലാണ് ദൈവം വസിക്കുന്നത് എന്ന സുവിശേഷസത്യം, തിരുക്കുർബാനയിൽ നൽകിയ സന്ദേശത്തിൽ, ക്രിസ്തീയ ജീവിതത്തിന്റെ ഹൃദയമായ സ്നേഹത്തെക്കുറിച്ചും വിശ്വാസത്തെ പ്രവൃത്തിയിലൂടെ സാക്ഷ്യപ്പെടുത്തേണ്ടതിന്റെ അനിവാര്യതയെക്കുറിച്ചും ഫാ. ജോസ് അഞ്ചാനിക്കൽ ഹൃദയസ്പർശിയായി ഉദ്ബോധിപ്പിച്ചു. ദൈവത്തെ സ്നേഹിക്കുന്നവൻ സഹോദരനെയും സ്നേഹിക്കണം, ക്ഷമയും കരുണയും പങ്കുവെക്കുന്നതിലൂടെയാണ് ക്രിസ്തുവിന്‍റെ യഥാർഥ ശിഷ്യത്വം വെളിപ്പെടുന്നതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

തുടർന്ന് വിശ്വാസം ജീവിതത്തിലൂടെ പരസ്യമായി ഏറ്റുപറയുകയും ക്രിസ്തുവിന്റെ സ്നേഹത്തിന് സാക്ഷികളാകുകയും ചെയ്യുന്ന ദൈവജനത്തിന്റെ ആത്മീയയാത്രയായി ഭക്തിനിർഭരമായ തിരുനാൾ പ്രദക്ഷിണം ആരംഭിച്ചു. വിശ്വാസത്തിലും സ്നേഹത്തിലും വളരുവാൻ ദൈവം തന്‍റെ ജനത്തെ നിരന്തരം വിളിച്ചുകൊണ്ടിരിക്കുന്നു എന്ന ആത്മീയ സന്ദേശം ഹൃദയങ്ങളിൽ ഏറ്റുവാങ്ങിക്കൊണ്ട്, ചെണ്ടമേളത്തിന്റെയും ബാൻഡ് മേളത്തിന്റെയും മംഗളനാദം അന്തരീക്ഷത്തെ ഭക്തിസാന്ദ്രമാക്കിയപ്പോൾ, പ്രാർഥനയുടെയും സ്തുതിഗീതങ്ങളുടെയും അകമ്പടിയോടെ ദൈവജനത്തിന്റെ വിശ്വാസസാക്ഷ്യം ഗ്രാമവീഥികളിലൂടെ ഒഴുകി.

ഒരോ ചുവടും മാതാവിന്‍റെ മാധ്യസ്ഥം തേടിയുള്ള സമർപ്പണത്തിന്‍റെ അടയാളമായിരുന്നു, ഓരോ പ്രാർഥനയും ദൈവകരുണയിലുള്ള അചഞ്ചലമായ പ്രത്യാശയുടെ ഏറ്റുപറച്ചിലായിരുന്നു.

സെന്‍റ് തോമസ് കുരിശേന്തിയുടെ ജനറൽ കൺവീനർ അനൂപ് ജേക്കബിന്‍റെ നേതൃത്വത്തിലാണ് ഭക്തിനിർഭരമായ തിരുനാൾ പ്രദക്ഷിണം മുന്നേറിയത്. അദ്ദേഹത്തെ അനുഗമിച്ച് കൊടികളേന്തിയ കൊയർ കുട്ടികൾ അണിനിരന്നപ്പോൾ, ആഘോഷത്തിന് വർണശോഭയും ആത്മീയചൈതന്യവും പകർന്നു. തുടർന്ന് മരക്കുരിശും പൊൻകുരിശും വെള്ളിക്കുരിശും ഭക്തിപൂർവം വഹിച്ച ഇടവകാംഗങ്ങളും, നിത്യസഹായ മാതാവിന്റെ തിരുസ്വരൂപം ചുമന്ന യുവജനങ്ങളും, വിശുദ്ധ യൗസേപ്പ് പിതാവ്, വിശുദ്ധ അൽഫോൻസാമ്മ, വിശുദ്ധ തോമാശ്ലീഹാ, വിശുദ്ധ സെബസ്ത്യാനോസ് എന്നിവരുടെ തിരുസ്വരൂപങ്ങൾ വഹിച്ചു പ്രായഭേദമന്യേ വിശ്വാസികൾ ഒരേ മനസ്‌സോടെയും ഒരേ പ്രാർത്ഥനയോടെയും പ്രദക്ഷിണത്തെ കൂടുതൽ പ്രൗഢമാക്കി.

മാർ തോമാശ്ലീഹായുടെ വിശ്വാസപാരമ്പര്യത്തിന്റെ പിൻഗാമികളാണെന്ന ആത്മബോധവും സഭൈക്യത്തിന്റെ സാക്ഷ്യവും ആ പ്രദക്ഷിണത്തിൽ വ്യക്തമായി ദൃശ്യമായി.

സമാപന പ്രാർത്ഥനയുടെയും ആശീർവാദത്തിന്റെയും ശേഷം കഴുന്ന്, നേർച്ച, സ്നേഹവിരുന്ന്, ലഘുഭക്ഷണം എന്നിവയും നടന്നു. പരസ്പരം പങ്കുവെച്ച സ്നേഹവും സൗഹൃദവും തിരുനാളിന് കൂടുതൽ അർഥവത്തായ മാനുഷിക മാനം നൽകി. “നിങ്ങൾ പരസ്പരം സ്നേഹിക്കുവിൻ” എന്ന യേശുവിന്റെ കല്പന തിരുനാളിന്റെ ഓരോ നിമിഷത്തിലും ജീവിതസാക്ഷ്യമായി പ്രതിഫലിച്ചു.

തുടർന്ന് ഇടവക ഗായകസംഘം അവതരിപ്പിച്ച സംഗീതശുശ്രൂഷ തിരുനാളാഘോഷങ്ങൾക്ക് ആത്മീയ മാധുര്യവും ഭക്തിനിർഭരമായ അന്തരീക്ഷവും സമ്മാനിച്ചു. പ്രാർത്ഥനയും സംഗീതവും സമന്വയിച്ച ഈ അനുഭവം വിശ്വാസികളുടെ ഹൃദയങ്ങളിൽ ദൈവസാന്നിധ്യത്തിന്റെ ആഴമേറിയ അനുഭൂതി ഉണർത്തുകയും തിരുനാളിന് കൂടുതൽ ആത്മീയ പ്രഭ പകരുകയും ചെയ്തു.

ഇടവക വികാരി റവ. ഫാ. ജോർജ് എട്ടുപറയിലിന്റെ ദീർഘദർശനപരമായ നേതൃത്വത്തിലും ആത്മീയ മാർഗനിർദേശത്തിലും ജനറൽ കൺവീനർ അനൂപ് ജേക്കബിന്റെയും ജോയിന്റ് കൺവീനർമാരായ ജിയോ ടോം റാത്തപ്പള്ളി, ജോൺസ് ജോസഫ്, ജോസ് ജോൺ എന്നിവരുടെയും സമർപ്പിതമായ ഏകോപനവും കൈക്കാരന്മാരായ സോണി ജോൺ, സജി ജോസഫ്, ഫെനിഷ് വിൽസൺ എന്നിവരുടെ ആത്മാർത്ഥ സഹകരണവും തിരുനാളാഘോഷങ്ങൾക്ക് ശക്തമായ അടിത്തറയായി.

അൾത്താര ശുശ്രൂഷകർ, ഇടവക ഗായകസംഘങ്ങൾ, മെൻസ് ഫോറം, വിമൺസ് ഫോറം, സൺഡേ സ്കൂൾ അധ്യാപകരും വിദ്യാർത്ഥികളും, വിവിധ ഫാമിലി യൂണിറ്റുകൾ, സന്നദ്ധസേവകർ എന്നിവരുടെ നിസ്വാർഥമായ സേവനവും അക്ഷീണമായ പരിശ്രമവും കൂട്ടായ്മയുടെ മനോഹരമായ മാതൃകയായി മാറി. ഓരോ വിഭാഗവും തങ്ങളുടെ ഉത്തരവാദിത്വങ്ങൾ ഭക്തിയോടെയും അർപ്പണബോധത്തോടെയും നിർവഹിച്ചതിലൂടെ തിരുനാളിന്റെ എല്ലാ ചടങ്ങുകളും ക്രമബദ്ധമായും ചിട്ടയോടെയും ആത്മീയ പ്രൗഢിയോടെയും നടത്താൻ സാധിച്ചു.

ക്ത്തിന്റെയും സേവനസന്നദ്ധതയുടെയും വിശ്വാസസാക്ഷ്യത്തിന്റെയും ഉജ്ജ്വല പ്രതീകമായി മാറിയ ഈ തിരുനാളാഘോഷം, ഇടവകയുടെ കൂട്ടായ പ്രവർത്തനശേഷിയും സഭൈക്യത്തിന്റെ കരുത്തും ഒരിക്കൽക്കൂടി വിളിച്ചോതുന്നതായിരുന്നു. വൈകുന്നേരം 6.00മണിക്ക് കൊടി മരത്തിൽ നിന്ന് തിരുനാൾകൊടി ആദരപൂർവം ഇറക്കിയതോടെ ദിവസങ്ങളോളം നീണ്ടുനിന്ന ഭക്തിനിർഭരമായ തിരുനാൾ തിരുക്കർമ്മങ്ങൾക്ക് ഔപചാരിക സമാപനമായി.

സ്നേഹിക്കുന്നവനിൽ ദൈവം വസിക്കുന്നു; അവൻ ദൈവത്തിൽ വസിക്കുന്നുന്ധ (1 യോഹ. 4:16). എന്ന ദൈവവചനത്തിന്റെ അനശ്വരസത്യം, പരിശുദ്ധ കന്യകാമറിയത്തിന്റെ മാധ്യസ്ഥത്തിലൂടെ ഓരോ വിശ്വാസഹൃദയത്തിലും പുതുജീവൻ പകർന്നു. തിരുനാൾ നിമിഷങ്ങൾ വിശ്വാസയാത്രയിലെ അനുഗ്രഹീതമായ ആത്മീയ അനുഭവമായി എന്നും ഓർമിക്കപ്പെടുന്നതായി.

Latest News

Corehub Up