കൊച്ചി: ഓര്‍ത്തഡോക്സ്- യാക്കോബായ സഭാതര്‍ക്കം ചര്‍ച്ച ചെയ്തു പരിഹരിക്കാന്‍ ശ്രമിക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
വിഷയത്തില്‍ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടു ഇരുസഭകളുടെയും ഉന്നതതല മേലധ്യക്ഷന്മാരോടു ചര്‍ച്ച ചെയ്ത് തര്‍ക്കങ്ങള്‍ക്കു രമ്യമായ പരിഹാരം കാണാനുള്ള ശ്രമങ്ങളാണ് ഉദ്ദേശിക്കുന്നതെന്ന് ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ അഡീഷണൽ അഡ്വക്കറ്റ് ജനറല്‍ മുഹമ്മദ് ഷാ മുഖേന സമര്‍പ്പിച്ച വിശദീകരണ പത്രികയില്‍ പറയുന്നു.
ഈ നടപടികളില്‍ ഇരുസഭകളുടെയും സഹകരണം ഉറപ്പാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഇരുസഭകളും അതിപുരാതനമായ ക്രിസ്തീയ സഭാ പാരമ്പര്യത്തിന്റെ ഭാഗമാണെന്ന് വിശദീകരണ പത്രികയില്‍ പറയുന്നു.
എഡി 52 മുതല്‍ നമ്മുടെ നാടിന്റെ ഭാഗമായതാണ് ഈ സഭകള്‍. സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ, ആരോഗ്യ, ജീവകാരുണ്യ, സാമൂഹ്യ പരിവര്‍ത്തന മേഖലകളില്‍ വിലപ്പെട്ട സംഭാവന നല്കിയ സമൂഹമെന്ന നിലയില്‍ ഇരുസഭകളോടും സര്‍ക്കാരിനു വലിയ മതിപ്പാണുള്ളത്.
ഇരുസഭകളുടെയും പക്കലായി സംസ്ഥാനത്ത് 1100 പള്ളികളുണ്ട്. ഈ സാഹചര്യത്തിലാണ് ഉന്നതതലത്തിലുള്ള മധ്യസ്ഥശ്രമം സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.