ചെന്നൈ: ഡിഎംകെ ബന്ധം ഉപേക്ഷിച്ച് വിജയ്യുമായി സഖ്യമുണ്ടാക്കിയ മുസ്ലിം ലീഗിനെയും വിസികെയേയും വിമർശിക്കരുതെന്ന് എം.കെ.സ്റ്റാലിൻ. എ.രാജ ഉൾപ്പടെയുള്ളവരുടെ പരാമർശം വിവാദമായതിനു പിന്നാലെയാണ് സ്റ്റാലിൻ നേതാക്കൾക്ക് നിർദേശം നൽകിയത്.
ലീഗ് അടക്കം കളം മാറി ചവിട്ടിയതോടെ തങ്ങൾ നട്ടു വളർത്തിയ തെങ്ങ് എതിർവീട്ടിലേക്ക് ചാഞ്ഞു എന്നായിരുന്നു ഡിഎംകെ നേതാവ് രാജ പറഞ്ഞത്. പാർട്ടികൾക്ക് സ്വതന്ത്ര തീരുമാനങ്ങൾ ആകാമെന്നും ഡിഎംകെ പ്രവർത്തകർ കടുത്ത വാക്കുകൾ ഉപയോഗിക്കരുതെന്നും സ്റ്റാലിൻ പറഞ്ഞു.
മന്ത്രിമാരെ അഭിനന്ദിച്ച് എക്സിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് സ്റ്റാലിൻ നിലപാട് വ്യക്തമാക്കിയത്. കലൈഞ്ജറുടെ പാതയിലൂടെ വന്നവരാണ് നമ്മൾ. അത് മറക്കരുത്. ഒരു ക്രിയാത്മക പ്രതിപക്ഷ പാർട്ടിയായി നമുക്ക് പ്രവർത്തിക്കാമെന്നും സ്റ്റാലിൻ വ്യക്തമാക്കി.