Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Affect

വാഹനം തടയൽ, വാക്കേറ്റം, കടകളുമില്ല; ഹർത്താലിൽ വലഞ്ഞ് ജനം

തിരുവനന്തപുരം: നിതിന്‍ രാജിന്‍റെ മരണത്തില്‍ പ്രതിഷേധിച്ച് ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ ജനങ്ങള്‍ വലഞ്ഞു. തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങല്‍, കണിയാപുരം, നെടുമങ്ങാട്, കാട്ടാക്കട, തമ്പാനൂര്‍ ഉള്‍പ്പെടെയുള്ള കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ നിന്നു സര്‍വീസ് നടത്താനൊരുങ്ങിയ ബസുകള്‍ ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞു.

തമ്പാനൂരില്‍ ബസ് യാത്രക്കാരും ഹര്‍ത്താല്‍ അനുകുലികളും തമ്മില്‍ വാക്കേറ്റം ഉണ്ടായി. ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ കടകള്‍ ബലമായി അടപ്പിച്ചു. ഹര്‍ത്താല്‍ അനുകൂലികള്‍ ബസുകള്‍ തടഞ്ഞതും കടകള്‍ ബലമായി അടപ്പിച്ചതും പോലീസുകാര്‍ നോക്കി നിന്നു. യാതൊരു നടപടിയും സ്വീകരിക്കാതെ പോലീസ് കാഴ്ചക്കാരായി നിന്നുവെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

കീം പരീക്ഷ എഴുതാന്‍ പരീക്ഷാകേന്ദ്രങ്ങളിലേക്ക് പോയ വിദ്യാര്‍ഥികളും വിഐടി എന്‍ട്രന്‍സ് എഴുതാന്‍ എത്തിയവരും റോഡില്‍ കുടുങ്ങി. രാവിലെ ഒന്‍പതിന് രജിസ്‌ട്രേഷന്‍ അവസാനിപ്പിച്ച സമയത്തുപോലും വിദ്യാര്‍ഥികള്‍ക്ക് പരീക്ഷാ കേന്ദ്രങ്ങളിലെത്തിച്ചേരാന്‍ സാധിച്ചില്ല.

ദേശീയപാതയില്‍ കഴക്കൂട്ടം മുതല്‍ കണിയാപുരം വരെയും ആറ്റിങ്ങല്‍ മുതല്‍ മംഗലപുരം വരെയും ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ഹര്‍ത്താല്‍ അനുകുലികള്‍ വാഹനങ്ങള്‍ തടഞ്ഞതാണ് ഗതാഗതകുരുക്കിനു കാരണമായത്.

കണ്ണൂർ പഴയങ്ങാടിയിൽ രാവിലെ ഹർത്താൽ അനുകൂലികൾ ബസ് തടഞ്ഞു. പയ്യന്നൂരിൽ കടകൾ അടഞ്ഞുകിടക്കുകയാണ്. കണ്ണൂർ നഗരത്തിൽ രാവിലെ ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടഞ്ഞ് റോഡ് ഉപരോധിച്ചെങ്കിലും പോലീസ് ഇവരെ അറസ്റ്റ് ചെയ്തു നീക്കി. ഹർ‌ത്താൽ അനുകൂലികൾ കാൽടെക്സിൽ റോഡ് ഉപരോധിച്ചു.

കോട്ടയ ജില്ലയിലെ തിരുനക്കര, ചിങ്ങവനം, അയര്‍ക്കുന്നം, കുറവിലങ്ങാട് കുറിച്ചി, തലയോലപ്പറമ്പ്, വൈക്കം, മുണ്ടക്കയം, കടുത്തുരുത്തി, പൊന്‍കുന്നം എന്നിവിടങ്ങളിൽ സമരാനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു.

സര്‍വീസ് നടത്തിയ കെഎസ്ആര്‍ടിസി ബസുകള്‍ പലയിടത്തും ഹര്‍ത്താലനുകൂലികള്‍ തടഞ്ഞിട്ടു. ഇതോടെ വിവിധ ഡിപ്പോകളില്‍നിന്നുള്ള ‌സര്‍വീസുകള്‍ അവസാനിപ്പിക്കുകയും തുടര്‍ന്ന് പോലീസ് സംരക്ഷണത്തില്‍ സര്‍വീസുകള്‍ ആരംഭിക്കുകയും ചെയ്തു.

തിരുനക്കരയില്‍ ഇരു ചക്ര വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള സ്വകാര്യവാഹനങ്ങള്‍ ഹര്‍ത്താലനുകൂലികള്‍ സംഘടിച്ച് തടഞ്ഞു.

വാഹന ഉടമകളും ഹര്‍ത്താലനുകൂലികളും തമ്മില്‍ പലയിടത്തും വാക്കേറ്റമുണ്ടായി. ചിലയിടങ്ങളില്‍ വാക്കേറ്റം സംഘര്‍ഷത്തിന്‍റെ വക്കിലെത്തി. കോട്ടയത്ത് കേരള ബാങ്കും അര്‍ബന്‍ ബാങ്കും സമാരാനുകൂലികള്‍ അടപ്പിച്ചു. മുണ്ടക്കയത്ത് ദേശീയ പാതയില്‍ സമാരാനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു. കോട്ടയത്ത് ലുലുമാള്‍ അടപ്പിക്കാന്‍ ഹര്‍ത്താലനുകൂലികള്‍ ശ്രമം നടത്തി.

ജില്ലയില്‍ കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കുകയാണ്. ഹോട്ടലുകളും ചുരുക്കം ചില കടകളും മാത്രമാണു തുറന്നിരിക്കുന്നത്. സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തിയില്ല. പ്രധാനപ്പെട്ട കേന്ദ്രങ്ങളില്‍ ഹര്‍ത്താലനുകൂലികള്‍ രാവിലെ പകടനം നടത്തി.

ഹര്‍ത്താൽ‌ അനുകൂലികളുടെ നേതൃത്വത്തില്‍ കടുത്തുരുത്തിയില്‍ വാഹനങ്ങള്‍ തടഞ്ഞു. രാവിലെ ഒമ്പതരയോടെയാണ് സംഭവം. ആക്ഷന്‍ കൗണ്‍സിലാണു പ്രകടനത്തിനും വഴിതടയലിനും നേതൃത്വം നല്‍കിയത്.വന്‍ പോലീസ് സന്നാഹവും കടുത്തുരുത്തി ടൗണിലുണ്ടായിരുന്നു. പോലീസ് ഇടപെട്ട് സമരക്കാരെ നീക്കം ചെയ്തു വാഹനഗതാഗതം പുനഃസ്ഥാപിച്ചു.

ഹര്‍ത്താല്‍ കാഞ്ഞിരപ്പള്ളിയിലും പൂര്‍ണമായിരുന്നു. കടകമ്പോളങ്ങള്‍ പൂര്‍ണമായും അടഞ്ഞുകിടന്നു. തുറന്ന ചില കടകള്‍ സമരക്കാര്‍ പ്രടനമായെത്തി അടപ്പിച്ചു. സ്വകാര്യ വാഹനങ്ങളും കെഎസ്ആർടിസി ബസുകളും നിരത്തിലിറങ്ങി.

രാവിലെ കാഞ്ഞിരപ്പള്ളി പേട്ടക്കവലയില്‍ സമരക്കാര്‍ വാഹനങ്ങള്‍ തടഞ്ഞെങ്കിലും പിന്നീടു വാഹനം വിട്ടു. മുണ്ടക്കയത്ത് രാവിലെ മുതൽ ആക്ഷൻ കൗൺസിൽ അംഗങ്ങളുടെ നേതൃത്വത്തിൽ തുറന്ന് പ്രവർത്തിച്ച വ്യാപാരസ്ഥാപനങ്ങളും ബാങ്കുകളും അടപ്പിച്ചു. സ്വകാര്യ വാഹനങ്ങൾ നിരത്തിലിറങ്ങിയെങ്കിലും ഹർത്താലുമായി സഹകരിക്കണമെന്ന് യാത്രക്കാരോട് ഹർത്താൽ അനുകൂലികൾ ആവശ്യപ്പെട്ടു.

മുണ്ടക്കയത്ത് തുറന്നു പ്രവർത്തിച്ച പെട്രോൾ പമ്പ്, സ്വകാര്യ വ്യാപാരസ്ഥാപനങ്ങൾ തുടങ്ങിയവ ആക്ഷൻ കൗൺസിൽ ഭാരവാഹികളുടെയും പ്രവർത്തകരുടെയും നേതൃത്വത്തിൽ അടപ്പിച്ചു. നേതാക്കളുടെയും പ്രവർത്തകരുടെയും നേതൃത്വത്തിൽ മുണ്ടക്കയം ടൗണിൽ പ്രകടനവും നടന്നു.

സ്വകാര്യ ബസുകൾ പൂർണമായും സർവീസ് ഒഴിവാക്കി. കെഎസ്ആർടിസി ബസ് ദീർഘദൂര സർവീസുകൾ നടത്തുന്നുണ്ട്. കെഎസ്ഇബി ഓഫീസ് അടക്കമുള്ള അവശ്യ സർവീസുകളെ ഹർത്താലിൽനിന്ന് ഒഴിവാക്കിയിരുന്നു.

പത്തനംതിട്ട ജില്ലയിലെ അടൂരിലും കണ്ണൂരിലെ പഴയങ്ങാടിയിലും ബസുകൾ തടഞ്ഞു.

Latest News

Corehub Up