കീവ്: റഷ്യയും യുക്രെയ്നും വെവ്വേറെ വെടിനിർത്തലുകൾ പ്രഖ്യാപിച്ചു. രണ്ടാം ലോകമഹായുദ്ധത്തിലെ റഷ്യൻ വിജയം അനുസ്മരിക്കുന്ന വിക്ടറി ഡേ പരേഡിനോട് അനുബന്ധിച്ച് ഈ മാസം എട്ട്, ഒന്പത് തീയതികളിൽ വെടി നിർത്തുമെന്നാണു റഷ്യ അറിയിച്ചത്.
ഇതിനു പിന്നാലെ അഞ്ചിനും ആറിനും ഇടയിലെ അർധരാത്രി വെടി നിർത്തുമെന്നു യുക്രെയ്നും പ്രഖ്യാപിച്ചു.
എന്നാൽ, റഷ്യൻ സേന യുക്രെയ്നിൽ ആക്രമണം തുടർന്നു. അഞ്ചാം തീയതി രാത്രിയിലെ ആക്രമണത്തിൽ യുക്രെയ്നിൽ ഒരാൾ കൊല്ലപ്പെടുകയും മൂന്നു പേർക്കു പരിക്കേൽക്കുകയും ചെയ്തു. നൂറിലധികം ഡ്രോണുകളാണു റഷ്യ പ്രയോഗിച്ചത്.
ഇതിനു മുന്പായി റഷ്യ നടത്തിയ മറ്റ് ആക്രമണങ്ങളിൽ 27 പേരും യുക്രെയ്നിൽ കൊല്ലപ്പെടുകയുണ്ടായി.