ന്യൂഡല്‍ഹി: പ്രഥമ സവര്‍ക്കര്‍ പുരസ്കാരം ലഭിച്ച ശശി തരൂര്‍ എംപിയെ ഡല്‍ഹിയിലെ വസതിയിലെത്തി നേരിട്ട് ക്ഷണിച്ചിരുന്നുവെന്ന് എച്ച്ആർഡിഎസ്. നവംബര്‍ 12ന് അവാര്‍ഡ് ഉണ്ടെന്ന് അറിയിച്ച് ശശി തരൂരിന് മെയില്‍ അയച്ചിരുന്നുവെന്ന് എച്ച്ആര്‍ഡിഎസ് സെക്രട്ടറി അജി കൃഷ്ണന് പറഞ്ഞു. അതിന് ശേഷമാണ് സംഘടനയുടെ പ്രതിനിധികള്‍ വസതിയില്‍ പോയതെന്നും അജി കൃഷ്ണന് പറഞ്ഞു.
"മൂന്ന് നാല് തവണ ശശി തരൂരിന്റെ സ്റ്റാഫ് അംഗങ്ങളെ കണ്ടു. ഒരു തവണ തരൂരിനെ നേരിട്ട് കണ്ടു. വരാം എന്ന് ശശി തരൂര്‍ സമ്മതിച്ചു. പരിപാടി ഡയറിയില്‍ കുറിച്ചുവെക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു.'-അജി കൃഷ്ണൻ വ്യക്തമാക്കി.
"നേരിട്ട് കണ്ട ദിവസം ഏതാണെന്ന് ഓര്‍മയില്ല. കോണ്‍ഗ്രസിലെ എതിര്‍പ്പ് കാരണമാണ് തരൂര്‍ എത്താത്തത്. തരൂരിനെ ദ്രോഹിക്കാനല്ല, ഒരു അവാര്‍ഡ് കൊടുക്കാനാണ് ശ്രമിച്ചത്. സവര്‍ക്കര്‍ അവാര്‍ഡിന് തരൂര്‍ ഇപ്പോഴും യോഗ്യനാണ്.'-അജി കൃഷ്ണന് പറഞ്ഞു.