Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ajith Kumar

നടൻ അജിത് കുമാറിന്‍റെ അമ്മ അന്തരിച്ചു; അനുശോചനവുമായി വിജയ്

നടൻ അജിത് കുമാറിന്‍റെ മാതാവ് മോഹിനി അമ്മയുടെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി തമിഴ്‌നാട് മുഖ്യമന്ത്രിയും നടനുമായ ജോസഫ് വിജയ്.

"പ്രിയ സുഹൃത്ത് അജിത് കുമാറിന്‍റെ മാതാവ് ശ്രീമതി മോഹിനി അമ്മയുടെ വിയോഗ വാർത്തയറിഞ്ഞ് അങ്ങേയറ്റം ദുഃഖിക്കുന്നു. പരേതയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു.

ജീവിതത്തിലെ എല്ലാ ഘട്ടങ്ങളിലും നെടുംതൂണായിരുന്ന അമ്മയെ നഷ്ടപ്പെട്ട് വേദനിക്കുന്ന സുഹൃത്ത് ശ്രീ. അജിത് കുമാറിന്‍റെയും കുടുംബാംഗങ്ങളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു. അദ്ദേഹത്തിനും കുടുംബാംഗങ്ങൾക്കും എന്‍റെ അനുശോചനം രേഖപ്പെടുത്തുന്നു.’’ വിജയ് എക്‌സിൽ കുറിച്ചു.

അജിത് കുമാറിന്‍റെ മാതാവ് മോഹിനി മണി (85) വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലാണ് അന്തരിച്ചത്. 

ചെന്നൈ പാലവാക്കത്തെ വസതിയിലാകും സംസ്കാര ചടങ്ങുകൾ നടക്കുക. അമ്മയുടെ വിയോഗവാർത്തയറിഞ്ഞ് ദുബായിലായിരുന്ന അജിത് ചെന്നൈയിലേക്ക് തിരിച്ചിട്ടുണ്ട്. 

2023 മാർച്ചിലായിരുന്നു അജിത്തിന്‍റെ പിതാവ് പി.എസ്. മണി അന്തരിച്ചത്.

Kerala

അജിത് കുമാറിന് വീഴ്ച പറ്റി; ഡിജിപിയുടെ അന്തിമ റിപ്പോര്‍ട്ട്

തിരുവനന്തപുരം: പൂരം കലക്കല്‍ വിവാദത്തില്‍ എഡിജിപി എം.ആര്‍. അജിത് കുമാറിന് ഔദ്യോഗിക വീഴ്ച സംഭവിച്ചതായി ഡിജിപിയുടെ റിപ്പോര്‍ട്ട്. ഔദ്യോഗിക ചുമതലയുടെ ഭാഗമായി തൃശൂരിലെത്തിയ എഡിജിപി പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടും ഒരു നടപടിയും സ്വീകരിച്ചില്ല എന്നാണ് ഡിജിപി സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുള്ളത്.

മന്ത്രിയും കമ്മീഷണറും ദേവസ്വവും എല്ലാം മുന്‍കൂട്ടി വിവരം നല്‍കിയിരുന്നെങ്കിലും എഡിജിപി വേണ്ടത്ര കരുതല്‍ കാണിച്ചില്ല. പ്രശ്‌നങ്ങള്‍ക്കു ശേഷം മന്ത്രി കെ. രാജന്‍ ഫോണില്‍ വിളിച്ചിട്ടും എഡിജിപി പ്രതികരിച്ചില്ലെന്നും ഡിജിപി ഷെയ്ക്ക് ദര്‍വേഷ് സാഹിബ് നല്‍കിയ റിപ്പോര്‍ട്ടിന്‍റെ ഉള്ളടക്കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

പൂരത്തിന് ഇടയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായ സമയത്ത് താന്‍ വിളിച്ചിട്ടും എഡിജിപി ഫോണ്‍ എടുത്തില്ല എന്ന് മന്ത്രി കെ. രാജന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇത് നിഷേധിക്കുന്ന നിലപാടാണ് എം.ആര്‍. അജിത് കുമാറിന്‍റെ ഭാഗത്തുനിന്നുണ്ടായത്. മന്ത്രി വിളിച്ചത് അറിഞ്ഞില്ലെന്നും രാത്രി വൈകിയതിനാല്‍ ഉറങ്ങിയെന്നുമായിരുന്നു അജിത് കുമാര്‍ ഇതു സംബന്ധിച്ച് ഡിജിപിക്ക് നല്‍കിയ വിശദീകരണം.

പി.വി. അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ എം.ആര്‍. അജിത് കുമാറിനെതിരേ പ്രഖ്യാപിച്ച ത്രിതല അന്വേഷണം ഇതോടെ അവസാനിച്ചു. പൂരം കലക്കല്‍, ആര്‍എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച, അനധികൃത സ്വത്ത് സന്പാദനം എന്നീ മൂന്ന് ആരോപണങ്ങളിലാണ് എഡിജിപിക്കെതിരായി അന്വേഷണം നടന്നത്.

മറ്റ് രണ്ട് ആരോപണങ്ങളിലും അജിത് കുമാറിന് അനുകൂലമായ റിപ്പോര്‍ട്ടുകളാണ് ഉണ്ടായിരുന്നതെങ്കിലും പൂരം കലങ്ങിയതില്‍ അജിത് കുമാറിന് വീഴ്ചപറ്റി എന്നായിരുന്നു ഡിജിപിയുടെ പ്രാഥമിക റിപ്പോര്‍ട്ടില്‍ തന്നെ ചൂണ്ടിക്കാട്ടിയിരുന്നത്.

ഇതേ തുടര്‍ന്ന് സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ടിലും അജിത് കുമാറിന്റെ വീഴ്ചകള്‍ ഡിജിപി അക്കമിട്ട് നിരത്തിയിട്ടുണ്ട്. റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ എന്ത് നടപടി സ്വീകരിക്കും എന്നത് സംസ്ഥാന പോലീസ് മേധാവി സ്ഥാനത്തേക്ക് അടക്കം പരിഗണിക്കുന്ന അജിത് കുമാറിന് നിര്‍ണായകമാണ്.

Latest News

Corehub Up