Wed, 10 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Alappuzha Assault Case

ഗൺമാൻമാരുടെ ജാമ്യം: കോടതി വിധിയിൽ പ്രതികരിക്കാനില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: നവകേരളാ യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച സംഭവത്തിലെ പ്രതികളായ ഗൺമാൻമാർക്ക് മുൻകൂർ ജാമ്യം അനുവദിച്ചുകൊണ്ടുള്ള കോടതിവിധിയിൽ പ്രതികരിക്കാനില്ലെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ. വിധിക്ക് പിന്നിലെ കാരണങ്ങൾ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു.

കോടതിയുടെ ദൈനംദിന നടപടിക്രമങ്ങളുടെ ഭാഗമായാണ് ഇത്തരം തീരുമാനങ്ങൾ ഉണ്ടാകുന്നത്. കോടതി വിധിയിൽ പരസ്യമായി പ്രതിഷേധിക്കാനോ അഭിപ്രായം പറയാനോ സർക്കാരിന് സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. നിയമപരമായ മറ്റ് മാർഗങ്ങൾ സർക്കാരിന് മുന്നിലുണ്ടെന്നും അവയെല്ലാം കൃത്യമായി പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസുകാരെ മർദിച്ച കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഗൺമാന്മാർക്ക് ചൊവ്വാഴ്ചയാണ് മുൻകൂർ ജാമ്യം ലഭിച്ചത്. ആലപ്പുഴ സെഷൻസ് കോടതിയാണ് കേസിൽ അഞ്ച് പ്രതികൾക്കും മുൻകൂർ ജാമ്യം നൽകിയത്.

Latest News

Corehub Up