സാൻ അന്റോണിയോ: 12 വയസുള്ള മകനെ 19 മൈൽ അകലെയുള്ള സ്കൂളിലേക്ക് തനിച്ച് നടക്കാനയച്ച സംഭവത്തിൽ അമ്മ അറസ്റ്റ്. സാൻ അന്റോണിയോ സ്വദേശിനിയായ ലൂസിയ വിക്ടോറിയ മേരി ക്രൂസ് (35) എന്ന യുവതിയെയാണ് ബെക്സർ കൗണ്ടി ഷെരീഫ് ഓഫീസ് അറസ്റ്റ് ചെയ്തത്.
ബുധനാഴ്ച വൈകുന്നേരം ലൂസിയയെ ബെക്സർ കൗണ്ടി ജയിലിലേക്ക് കൊണ്ടുപോയി. പിന്നീട് ബോണ്ട് കെട്ടിവച്ച ശേഷം വ്യാഴാഴ്ച പുലർച്ചെ വിട്ടയച്ചു. റോഡരികിലെ കള്ളിമുൾച്ചെടികളും മറ്റും കാരണം വാഹനങ്ങൾത്ത് സമീപത്ത് കൂടി കുട്ടി നടക്കുന്നത് കണ്ട വഴിയാത്രക്കാരനാണ് വിവരം അധികൃതരെ അറിയിച്ചത്.
സംഭവത്തിന് തലേദിവസം രാത്രി മാതാവ് മദ്യപിച്ചിരുന്നതായും ബോധരഹിതയായി കിടക്കുകയായിരുന്നുവെന്നും കുട്ടി പോലീസിനോട് പറഞ്ഞു. പിറ്റേന്ന് രാവിലെ കുട്ടിയാണ് ഇവരെ ഉണർത്തിയത്. തുടർന്ന് സ്കൂളിലേക്ക് നടന്നുപോകാൻ ഇവർ ആവശ്യപ്പെടുകയായിരുന്നു.
അടിയന്തര സാഹചര്യത്തിൽ ബന്ധപ്പെടാൻ കുട്ടിയുടെ പക്കൽ മൊബൈൽ ഫോൺ പോലും ഉണ്ടായിരുന്നില്ല. കുട്ടി സ്കൂളിലേക്ക് നടന്നുപോയ കാര്യം തനിക്കറിയാമായിരുന്നുവെന്ന് മാതാവ് സമ്മതിച്ചിട്ടുണ്ട്.
ലൂസിയക്കെതിരേ പോലീസ് കേസെടുത്തു. പിന്നീട് ജാമ്യത്തിലിറങ്ങിയ ഇവർ തോക്കുകൾ കൈവശം വയ്ക്കരുതെന്ന് കോടതി ഉത്തരവിട്ടു. നിലവിൽ ചൈൽഡ് പ്രൊട്ടക്റ്റീവ് സർവീസസിനെ വിവരം അറിയിച്ചിട്ടുണ്ട്. കുട്ടിയുടെ പിതാവ് സ്കൂളിലെത്തി വിവരങ്ങൾ സംസാരിച്ചെന്നും അധികൃതർ അറിയിച്ചു.