Thu, 25 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Arjun

Middle East and Gulf

ഖത്തർ സ്ഫോടനം: മരിച്ചവരിൽ കോഴിക്കോട് സ്വദേശിയും

റിയാദ്: ഖത്തർ റാസ് ലഫാൻ വ്യവസായ കേന്ദ്രത്തിലെ പ്രകൃതി വാതക പ്ലാന്‍റിലുണ്ടായ പൊട്ടിത്തെറിയിൽ മരിച്ചവരിൽ കോഴിക്കോട് സ്വദേശിയും. തൂണേരി വെള്ളൂർ സ്വദേശി കളരിയുള്ളതിൽ അർജുൻ (29) ആണു മരിച്ചത്.

കഴിഞ്ഞ ഞായറാഴ്‌ച രാത്രിയിലുണ്ടായ അപകടത്തെക്കുറിച്ച് തിങ്കളാഴ്ചയാണ് ബന്ധുക്കൾക്കു വിവരം ലഭിച്ചത്. ഇറാൻ ആക്രമണത്തെ തുടർന്ന് അടച്ചിട്ട വ്യവസായ കേന്ദ്രത്തിൽ അറ്റകുറ്റ പ്രവൃത്തികൾക്കിടെയാണു സ്ഫോടനമുണ്ടായത്.

പിതാവ്: ബാബു (ടൈലർ പുറമേരി), അമ്മ: മോളി (സീന). ഭാര്യ: അതുല്യ. സഹോദരി: വിസ്മയ (ബംഗളൂരു).

മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി ബന്ധുക്കൾ പറഞ്ഞു.

Sports

അര്‍ജുന്‍, ഹരികൃഷ്ണ പ്രീക്വാര്‍ട്ടറില്‍

മഡ്ഗാവ്: ഫിഡെ 2025 ലോകകപ്പ് ചെസില്‍ ഇന്ത്യയുടെ അര്‍ജുന്‍ എറിഗയ്‌സി, പി. ഹരികൃഷ്ണ എന്നിവര്‍ പ്രീക്വാര്‍ട്ടറില്‍ (അഞ്ചാം റൗണ്ടില്‍).

അതേസമയം, കഴിഞ്ഞ തവണയത്തെ റണ്ണറപ്പായ ആര്‍. പ്രഗ്നാനന്ദ നാലാം റൗണ്ടില്‍ ടൈബ്രേക്കറിലൂടെ പരാജയപ്പെട്ട് പുറത്തായി. ഇതോടെ ടൂര്‍ണമെന്‍റില്‍ ശേഷിക്കുന്ന ഇന്ത്യന്‍ താരങ്ങളുടെ എണ്ണം രണ്ടിലേക്കു ചുരുങ്ങി.

മൂന്നാം സീഡായ അര്‍ജുന്‍ ഹംഗേറിയന്‍ ഗ്രാന്‍ഡ്മാസ്റ്ററായ പീറ്റര്‍ ലെക്കോയെ ടൈബ്രേക്കറിലൂടെ കീഴടക്കിയാണ് അവസാന 16ല്‍ ഇടംപിടിച്ചത്. ഇരുവരും തമ്മിലുള്ള നാലാം റൗണ്ടിലെ ആദ്യ രണ്ടു ക്ലാസിക്കല്‍ ഗെയിമും സമനിലയില്‍ കലാശിച്ചിരുന്നു. ഇതോടെ ജേതാവിനെ നിശ്ചയിക്കാന്‍ ടൈബ്രേക്കര്‍ അരങ്ങേറി. ടൈബ്രേക്കറിലെ രണ്ടു മത്സരത്തിലും അര്‍ജുന്‍ ജയം സ്വന്തമാക്കി.

നാലാം റൗണ്ടിന്‍റെ ടൈബ്രേക്കറില്‍ സ്വീഡന്‍റെ ഗ്രാന്‍ഡെലിയസ് നില്‍സിനെ മറികടന്നാണ് പി. ഹരികൃഷ്ണ അഞ്ചാം റൗണ്ടിലെത്തിയത്. രണ്ടു ക്ലാസിക്കല്‍ ഗെയിമും സമനിലയില്‍ കലാശിച്ചശേഷം, ഇന്നലെ നടന്ന ആദ്യ റാപ്പിഡ് ഗെയിമിലും സമനിലയായിരുന്നു ഫലം. എന്നാല്‍, രണ്ടാം റാപ്പിഡ് ഗെയിമില്‍ ജയം സ്വന്തമാക്കി ഹരികൃഷ്ണന്‍ മുന്നേറി.

ആര്‍. പ്രഗ്നാനന്ദയ്ക്ക് ക്ലാസിക്കല്‍ ഗെയിമിലെ ഭാഗ്യം റാപ്പിഡില്‍ ലഭിച്ചില്ല. ഡുബോവ് ഡാനിലിനെതിരായ ടൈബ്രേക്കറിലെ ആദ്യ റാപ്പിഡ് പോരാട്ടത്തില്‍ പ്രഗ്നാനന്ദ സമനില നേടി. എന്നാല്‍, രണ്ടാം മത്സരത്തില്‍ ഡുബോവ് ജയിച്ചു.

Sports

അര്‍ജുന്‍, ഹരികൃഷ്ണ മുന്നോട്ട്

മഡ്ഗാവ്: 2025 ഫിഡെ ചെസ് ലോകകപ്പില്‍ ഇന്ത്യയുടെ അര്‍ജുന്‍ എറിഗയ്‌സി, ഹരികൃഷ്ണ, വി. പ്രണവ് എന്നിവര്‍ ജയത്തോടെ നാലാം റൗണ്ടിലേക്ക് അടുത്തു.

മൂവര്‍ക്കും മൂന്നാം റൗണ്ടിലെ ആദ്യ മത്സരത്തില്‍ സമനില നേടിയാല്‍ നാലാം റൗണ്ടില്‍ പ്രവേശിക്കാം.

അതേസമയം, ഡി. ഗുകേഷ്, കാര്‍ത്തിക് വെങ്കിട്ടരാമന്‍, ആര്‍. പ്രഗ്നാനന്ദ, വിദിത് ഗുജറാത്ത്, എസ്.എല്‍. നാരായണന്‍, എം. പ്രണീത്, ദീപ്തായന്‍ ഘോഷ് എന്നിവരും നാലാം റൗണ്ടിലേക്കുള്ള വഴിയിലാണ്.

രണ്ടാം റൗണ്ടില്‍ ജയിച്ചാല്‍ ഇവര്‍ക്കു നാലാം റൗണ്ടില്‍ പ്രവേശിക്കാം. പരാജയപ്പെടുന്നവര്‍ പുറത്താകും. അതേസമയം, സമനിലയാണെങ്കില്‍ ടൈബ്രേക്കറിലേക്കു മത്സരം നീങ്ങും.

Kerala

ഷിരൂർ അപകടത്തിന് ഇന്ന് ഒരു വർഷം; കണ്ണീരോര്‍മകളില്‍ അർജുന്‍

കോഴിക്കോട്: ഷിരൂരിൽ ഗംഗാവലി പുഴയുടെ ആഴങ്ങളില്‍ ജീവൻ പൊലിഞ്ഞ ലോറി ഡ്രൈവര്‍ അർജുന്‍റെ ഓർമകൾക്ക് ഒരു വയസ്. കഴി‍ഞ്ഞ വർഷം ജൂലൈ 16ന് കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിലാണ് കോഴിക്കോട് കണ്ണാടിക്കൽ മൂലാടിക്കുഴിയിൽ അര്‍ജുനെ(32)യും ലോറിയും കാണാതായത്.

മലയാളികൾ ഒന്നടങ്കം ഉറക്കമില്ലാതെ കാത്തിരുന്ന 72 ദിവസങ്ങൾക്കൊടുവിൽ അർജുന്‍റെ ലോറിയും മൃതദേഹവും സെപ്റ്റംബർ 25ന് വൈകിട്ടോടെ പുഴയിൽ നിന്ന് ലഭിച്ചു. അർജുൻ ജീവനോടെ തിരികെവരുമെന്ന പ്രതീക്ഷകൾ അന്ന് അസ്തമിച്ചു.

കഴി‍ഞ്ഞ വർഷം ജൂലൈ 16ന് ദേശീയപാതയോരത്ത് ലോറി നിർത്തിയിട്ട് ഉറങ്ങുകയായിരുന്ന ഡ്രൈവർ അർജുനും ലോറിയും അപ്രതീക്ഷിതമായുണ്ടായ മണ്ണിടിച്ചിലിൽ ഗംഗാവലി പുഴയിലേക്ക് പതിക്കുകയായിരുന്നു. മണ്ണിടിച്ചിലുണ്ടായ ആദ്യ ദിവസങ്ങളിലെല്ലാം ഷിരൂർ കുന്നിലും മണ്ണിടിഞ്ഞു വീണ ദേശീയപാതയിലുമാണ് തെരച്ചിൽ നടത്തിയിരുന്നത്.

അർജുനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് അമ്മയും ഭാര്യയും സഹോദരിയുമടക്കം കുടുംബം ഒന്നടങ്കം മുന്നോട്ടുവന്നു. എട്ടാം ദിവസമാണ് തെരച്ചിൽ പുഴയിലേക്ക് കേന്ദ്രീകരിക്കുന്നത്. ഒടുവിൽ അർജുന്‍റെ ലോറിയും മൃതദേഹവും പുഴയിൽ നിന്ന് ലഭിച്ചു.

കരയിൽ നിന്ന് 60 മീറ്ററോളം അകലെ പുഴയുടെ ജലനിരപ്പിൽ നിന്ന് 12 മീറ്റർ ആഴത്തിലായിരുന്നു ലോറി. ലോറിയുടെ കാബിനിൽ കുടുങ്ങിക്കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. കര്‍ണാടക സര്‍ക്കാരും കേരള സര്‍ക്കാരും ഒരുമിച്ചായിരുന്നു രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.

Latest News

Corehub Up