Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Assaulting

Thiruvananthapuram

അമ്മായിയമ്മയെ മര്‍ദിച്ച കേസില്‍ മരുമകന്‍ അറസ്റ്റില്‍

തിരുവല്ലം: അമ്മായിയമ്മയെ മര്‍ദിച്ച കേസില്‍ മരുമകനെ തിരുവല്ലം പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് സ്വദേശിയും തിരുവല്ലം ടോള്‍പ്ലാസായ്ക്ക് സമീപം താമസിക്കുന്ന ആളുമായ ഇശക്കി രാജിനെ (39) യാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഭാര്യയുമായി പിണങ്ങി കഴിയുകയായിരുന്നു ഇശക്കിരാജ്. കഴിഞ്ഞ ദിവസം ഭാര്യയുടെ ഫോണ്‍ പിടിച്ചുവാങ്ങിയതു ഭാര്യാമാതാവ് ചോദ്യം ചെയ്താണ് ആക്രമണത്തിനു കാരണമായത്. ഇതേ തുടർന്നു സമീപത്തുകിടന്ന പൈപ്പ് എടുത്ത് അമ്മായി അമ്മയുടെ തലയ്ക്കടിക്കുകയായിരുന്നു. ഇവരുടെ നെറ്റിക്ക് സാരമായി പരിക്കേറ്റു. അമ്മായിഅമ്മ നല്‍കിയ പരാതിയില്‍ കേസെടുത്ത പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇശക്കി രാജ് പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
വീട്ടമ്മ കിണറ്റിൽ വീണു

കഴക്കൂട്ടം: വെള്ളം കോരുന്നതിനിടെ കാൽ വഴുതി വീട്ടമ്മ കിണറ്റിൽ വീണു. പോത്തൻകോട് നന്നാട്ടുകാവ് വട്ടവിള മാതാവീട് വീട്ടിൽ ഷൈലജ (60 )യാണ് കിണറ്റിൽ വീണത്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. നിലവിളികേട്ട്് ഓടിയെത്തിയ നാട്ടുകാരാണ് ഷൈലജയെ കിണറ്റിൽനിന്നും പുറത്തെടുത്തത്. കഴക്കൂട്ടത്തു നിന്നെത്തിയ അഗ്നി ശമനസേനാഗംങ്ങൾ ആംബുലൻസിൽ ശൈലജയെ സ്വകാര്യ ആശുപത്രിൽ പ്രവേശിപ്പിച്ചു.
അപകടത്തിൽ പരിക്കേറ്റു

വിഴിഞ്ഞം: കോൺക്രീറ്റ് മിക്സിംഗ് ലോറിയും ആക്ടീവയും കൂട്ടിയിടിച്ച് ആക്ടീവ യാത്രികന് ഗുരുതര പരിക്കേറ്റു. മുല്ലൂർ നെല്ലിക്കുന്ന് സ്വദേശി അംബി (55)യ്ക്കാണു പരിക്കേറ്റത്. മുല്ലൂർ ഭദ്രകാളി ക്ഷേത്രത്തിനു സമീപമായിരുന്നു അപകടം. തുറമുഖ നിർമാണത്തിനു കൊണ്ടുവന്ന ലോറിയും സ്കൂട്ടറുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ റോഡിൽ തെറിച്ച് വീണ അംബിക്ക് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു.

District News

മദ്യലഹരിയിൽ അയൽവാസിയെ അക്രമിച്ച പ്രതി അറസ്റ്റിൽ

ചിറ്റൂർ: അയൽവാസിയെ കമ്പിവടി കൊണ്ട് തലക്കടിച്ച് സാരമായ പരിക്കേൽപ്പിച്ച പ്രതിയെ മീനാക്ഷിപുരം പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

മീനാക്ഷിപുരം ഇന്ദിരാ നഗർ കോളനി കുഞ്ചു മകൻ ദാസൻ ആണ് അറസ്റ്റിലായത്. പ്രതിയുടെ അയൽവാസി അരുൺ ശെൽവനാണ് അക്രമണത്തിൽ തലയ്ക്ക് ഗുരുതരമായ പരിക്കേറ്റത്.

ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാത്രി ഒൻപതിനാണ് സംഭവം. തലയിൽ രക്തം വാർന്നൊലിച്ചനിലയിൽ അരുൺ ശെൽവനെ പൊള്ളാച്ചി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. രണ്ടുപേരും മദ്യലഹരിയിലായിരുന്നെന്ന് പോലീസ് അറിയിച്ചു.

District News

കാർ യാത്രികനെ മർദിച്ചയാൾ പിടിയിൽ

അടൂർ: റോഡരികില്‍ വഴി പറഞ്ഞ് കൊടുത്തു നിന്ന യുവാവിനെ ക്രൂരമായി മര്‍ദിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ. കൊടുമണ്‍ ഇടത്തിട്ട മണ്ണില്‍ വടക്കേതില്‍ വീട്ടില്‍ എം.എസ്. മിഥുന്‍ (38) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ഒന്പതിന് ഉച്ചകഴിഞ്ഞാണ് കേസിനാസ്പദമായ സംഭവം.

ചന്ദനപ്പള്ളി ഭാഗത്തു നിന്നു വന്ന കാര്‍യാത്രികന് കൊടുമണ്‍ ഭാഗത്തേക്ക് പോകാനുളള വഴി പറഞ്ഞുകൊടുത്ത് കൊണ്ട് ഇടത്തിട്ടയിൽ നിന്നയാളെ പിന്നാലെ ഇന്നോവ കാറിലെത്തിയ മിഥുൻ ക്രൂരമായി മർദിച്ചെന്നാണ് പരാതി.

പരിക്കേറ്റ യുവാവ് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. ഒളിവിൽ പോയ മിഥുനെ കാറുമായി ഒറ്റപ്പാലത്തു നിന്നാണ് കൊടുമൺ പോലീസ് ഇൻസ്പെക്ടർ പി. അനൂബ് കസ്റ്റഡിയിലെടുത്തത്.

Kerala

അംഗവൈകല്യമുള്ള ബിവ്റേജസ് ജീവനക്കാരനെ മര്‍ദ്ദിച്ച യുവാവ് പിടിയില്‍

തിരുവനന്തപുരം: വെള്ളറടയിൽ ബിവ്റേജസ് ജീവനക്കാരനെ മര്‍ദിച്ച യുവാവ് അറസ്റ്റിൽ. ചെമ്പൂര് കട്ടുകോട് കിഴക്കിന്‍കര പുത്തന്‍വീട്ടില്‍ ആദര്‍ശ് (19) നെയാണ് വെള്ളറട പോലീസ് പിടികൂടിയത്.

കഴിഞ്ഞ ദിവസം രാത്രി ഒൻപതിന് ബിവ്റേജസ് പൂട്ടിയ ശേഷം പുറത്തിറങ്ങിയ അംഗവൈകല്യമുള്ള ജീവനക്കാരനായ വിമേഷി(39)നോട് ഇയാൾ മദ്യം ആവശ്യപ്പെട്ടു. എന്നാൽ പ്രവർത്തന സമയം കഴിഞ്ഞെന്നും മദ്യം നൽകാൻ കഴിയില്ലെന്നും മറുപടി നൽകിയ വിമേഷിനെ ആദർശ് മർദിക്കുകയായിരുന്നു.

ആക്രമണത്തില്‍ വിമേഷിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ബിവ്റേജസ് ജീവനക്കാര്‍ പോലീസില്‍ അറിയിച്ചതിനെ തുടര്‍ന്ന് ഉടന്‍തന്നെ സംഭവസ്ഥലത്ത് എത്തിയ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പ്രസാദ്, എസ്ഐ അസീം, സിവില്‍ പോലീസുകാരായ ജെസീം, ജിജു , വിഷ്ണു അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

ആദർശിനെ കോടതിയില്‍ ഹാജരാക്കിയ ശേഷം കോടതി റിമാന്‍ഡ് ചെയ്തു.

Kerala

സ്ത്രീകളെ വീടുകയറി ആക്രമിച്ചയാള്‍ പിടിയില്‍

പന്തളം: സ്ത്രീകളെ ക്രൂരമായി ആക്രമിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. യുവതിയെയും വൃദ്ധമാതാവിനെയും മുന്‍ വൈരാഗ്യത്താല്‍ ക്രൂരമായി ആക്രമിച്ച കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട കുളനട മാന്തുക മലയുടെ താഴത്തേതില്‍ വീട്ടില്‍ രഞ്ജിത്ത് (41) ആണ് പന്തളം പോലീസിന്‍റെ പിടിയിലായത്.

കഴിഞ്ഞ 21-ന് രാത്രി കുളനട അമ്മൂമ്മക്കാവ് സ്വദേശിനിയെയാണ് ഇയാള്‍ ക്രൂരമായി ആക്രമിച്ചത്. ഇയാളുടെ ആക്രമണത്തില്‍ ഇവരുടെ വൃദ്ധ മാതാവിനും പരിക്കേറ്റിട്ടുണ്ട്. ഇരുവരും പന്തളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരും പ്രതിയും തമ്മില്‍ മൈക്ക് സെറ്റിന്‍റെ ശബ്ദ മലിനീകരണവുമായി ബന്ധപ്പെട്ട് തര്‍ക്കവും മറ്റും നിലനില്‍ക്കുന്നുണ്ട്. അതിന്‍റെ വൈരാഗ്യത്തിലാണ്ആക്രമണമെന്നു പറയുന്നു.

സംഭവത്തിനുശേഷം ഒളിവില്‍ പോകാന്‍ ശ്രമിച്ച ഇയാളെ പിന്തുടര്‍ന്ന പോലീസ് സാഹസികമായാണ് പിടികൂടിയത്. അടൂര്‍ ഡിവൈഎസ്പി ജി സന്തോഷ് കുമാറിന്റെ മേല്‍നോട്ടത്തില്‍ പന്തളം എസ്എച്ച്ഒ ടി. ഡി. പ്രജീഷ്, സബ് ഇന്‍സ്‌പെക്ടര്‍ യു. വി. വിഷ്ണു, എഎസ് ഐ വൈ. ജയന്‍ എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

Kerala

പങ്കാളിയെ കേബിൾകൊണ്ട് ക്രൂരമായി മർദിച്ചു; യുവമോർച്ച നേതാവ് അറസ്റ്റിൽ

കൊച്ചി: പങ്കാളിയെ കേബിൾകൊണ്ട് ക്രൂരമായ മർദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച യുവമോർച്ച നേതാവ് അറസ്റ്റിൽ. യുവമോർച്ച എറണാകുളം ജില്ലാ ജനറൽ സെക്രട്ടറി ഗോപു പരമശിവൻ ആണ് അറസ്റ്റിലായത്.

ഗോപുവിനെതിരെ വധശ്രമത്തിന് കേസെടുത്തു. ദേഹം മുഴുവൻ മർദനത്തിന്‍റെ പാടുകളുമായി പെൺകുട്ടി മരട് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. ഗോപുവും പെൺകുട്ടിയും അഞ്ച് വർഷമായി ഒരുമിച്ച് താമസിക്കുകയാണ്. പെൺകുട്ടിയെ കാണാനില്ലെന്ന് കാട്ടി ഗോപു മരട് പോലീസിൽ പരാതി നൽകിയിരുന്നു.

പെൺകുട്ടിയെ കണ്ടെത്തിയ പോലീസ് ഇന്ന് സ്റ്റേഷനിൽ ഹാജരാകാൻ നിർദേശിച്ചു. രാവിലെ സ്റ്റേഷനിലെത്തിയ പെൺകുട്ടി ക്രൂര പീഡനത്തിന്‍റെ കാര്യം വെളിപ്പെടുത്തുകയായിരുന്നു.

പുറത്തുപോകാൻ സമ്മതിക്കാതെ വീട്ടിൽ പൂട്ടിയിടുമെന്നും ക്രൂരമായി മർദിക്കുമെന്നും പെൺകുട്ടി പോലീസിനോടു പറഞ്ഞു. പെണ്‍കുട്ടി വിവാഹമോചിതയാണ്. മുൻ ബന്ധത്തിലെ കുട്ടികളെ കൊല്ലുമെന്നു ഗോപു ഭീഷണിപ്പെടുത്തിയിരുന്നതായി പെൺകുട്ടി മൊഴി നൽ‌കി.

 

Latest News

Corehub Up