Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Assistance

Kollam

ഗൗതം കൃഷ്ണയുടെ കുടുംബത്തിന് എല്ലാ സഹായങ്ങളും നല്‍കും: മന്ത്രി അബ്‌ദുള്‍ ഗഫൂര്‍

ചവറ : നീണ്ടകര പുത്തന്‍ തുറയില്‍ മത്സ്യബന്ധനത്തിനിടയില്‍ വള്ളം മറിഞ്ഞ് കാണാതായ പുത്തന്‍ തുറയിലെ ഗൗതം കൃഷ്ണയുടെ കുടുംബത്തിന് എല്ലാ സഹായങ്ങളും നല്‍കുമെന്ന് ഫിഷറീസ് മന്ത്രി അബ്ദുള്‍ ഗഫൂര്‍. വീട് സന്ദര്‍ശിച്ചശേഷം മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

ഗൗതം കൃഷ്ണയുടെ കുടുംബത്തിനുണ്ടായ ദു:ഖത്തില്‍ സര്‍ക്കാര്‍ പങ്ക് കൊള്ളുന്നു. കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും കടലില്‍ അകപ്പെട്ട് കാണാതാകുന്നവര്‍ക്കായി തിരച്ചിലിനും ആധുനിക സംവിധാനം ഒരുക്കും.

ഗൗതം കൃഷ്ണയെ കണ്ടെത്താനുള്ള ശ്രമം ഊര്‍ജിതമായി നടന്നു വരികയാണ്. രക്ഷാപ്രവര്‍ത്തനത്തില്‍ കാലതാമസം വന്നിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. കൂടുതല്‍ സംവിധാനങ്ങളുപയോഗിച്ച് തെരച്ചില്‍ ശക്തമാക്കും.

ഇന്നലെ ഉച്ചയ്ക്ക് 12ഓടെയാണ് മന്ത്രി ഗൗതം കൃഷ്ണയുടെ വീട്ടിലെത്തിയത്. വീട്ടിലെത്തിയ അദ്ദേഹം ഗൗതം കൃഷ്ണയുടെ അമ്മ രേഷ്മയുമായി സംസാരിച്ചു.
സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്ന് എല്ലാവിധ പിന്തുണയും ഉറപ്പ് നല്‍കിയാണ് അദ്ദേഹം മടങ്ങിയത്. മന്ത്രിക്കൊപ്പം കളക്ടര്‍ ആനി ജൂല തോമസ്, ഫിഷറീസ് വകുപ്പ് അസി.ഡയറക്ടര്‍ കെ.ഒ. ബിന്ദു, ജില്ലാ പഞ്ചായത്തംഗം ഐ. ജയലക്ഷ്മി, ചവറ ബ്ലോക്ക് വൈസ് പ്രസിഡന്‍റ് ആനന്ദ്, കിഷോര്‍ അമ്പിലാക്കര, നീണ്ടകര പഞ്ചായത്ത് പ്രസിഡന്‍റ് ശിവലാല്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.

 

District News

അമരക്കാരന് ചികിത്സാസഹായം

കുമരകം: വർഷങ്ങളായി അമരപ്പങ്കായം പിടിച്ച് വിജയകിരീടത്തിലേക്ക് പല കളിവള്ളങ്ങളെയും നയിച്ച ബിൻസിയുടെ ജീവൻ നിയന്ത്രിക്കാൻ കുട്ടനാട്ടിലെ അമരക്കാർ. കളിവള്ളങ്ങളുടെ ദിശ തെറ്റാതെ കാക്കുന്ന അമരപ്പങ്കായക്കാർ ബിൻസിമോന്‍റെ പുതുജീവിതത്തിനായിട്ടാണ് ഒത്തൊരുമിച്ചത്.

നെഹ്‌റു ട്രോഫി, ചാമ്പ്യൻസ് ബോട്ട് ലീഗ് തുടങ്ങിയ ജലമേളകളിൽ അമരപ്പങ്കായത്തിൽ മികച്ച അമരക്കാരിൽ ഒരാളാണ് കുമരകം മങ്കുഴി പുതുചിറവീട്ടിൽ ബിൻസിമോൻ. ഇക്കഴിഞ്ഞ നെഹ്‌റു ട്രോഫി - സിബിഎൽ മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ച തെക്കേക്കര ബോട്ട് ക്ലബ്ബിന്‍റെയും ചെറുതന ചുണ്ടന്‍റെയും മൂന്നാം പങ്കായക്കാരനായിരുന്നു ബിൻസിമോൻ.

എന്നാൽ, കഴിഞ്ഞ കുറച്ചു നാളുകളായി ബിൻസിമോന്‍റെ ജീവിതം ദുരിതത്തിലാണ്. ഓട്ടോ ഡ്രൈവർ കൂടിയായ ബിൻസിമോൻ കിഡ്നി രോഗം പിടിപെട്ടു കിടപ്പിലായി. ഒരു കിഡ്നി പൂർണമായി തകരാറിലാകുകയും രണ്ടാമത്തേതിൽ രോഗബാധയുണ്ടാകുകയും ചെയ്തതോടെ ഭീമമായ ചികിത്സാച്ചെലവ് താങ്ങാനാവാതെ കുടുംബം ബുദ്ധിമുട്ടിലായി. ഈ സാഹചര്യത്തിലാണ്, തങ്ങളിലൊരുവനുവേണ്ടി ചുണ്ടൻ വള്ളങ്ങളിലെ അമരക്കാർ മുന്നിട്ടിറങ്ങിയത്.

വള്ളംകളിയിൽ വ്യത്യസ്ത വള്ളങ്ങളുടെ നിയന്ത്രണം ഏറ്റെടുത്തവർ ബിൻസിമോനായി ഒരുമിച്ച് തുഴയെറിഞ്ഞു. ‘അമരം’ എന്ന പേരിൽ ഒരു വാട്സ്ആപ്പ് ഗ്രൂപ്പ്‌ തുടങ്ങുകയും അതുവഴി സമാഹരിച്ച തുക ബിൻസിമോന്‍റെ വീട്ടിലെത്തി കൈമാറുകയും ചെയ്തു.

Latest News

Corehub Up