കൊച്ചി: തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള എല്ലാ ഉദ്യോഗസ്ഥർക്കും തപാൽ ബാലറ്റുകൾ ഉറപ്പാക്കുമെന്ന് തെരഞ്ഞെടുപ്പു കമ്മീഷൻ. തെരഞ്ഞെടുപ്പുദിനം കഴിഞ്ഞാലും ഉദ്യോഗസ്ഥർക്ക് വോട്ടവകാശം വിനിയോഗിക്കാൻ അവസരമൊരുക്കുമെന്നും കമ്മീഷൻ ഹൈക്കോടതിയെ അറിയിച്ചു.
തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്കു തപാൽ ബാലറ്റ് ലഭിച്ചില്ലെന്ന ഹർജിയിൽ അവർക്കു വോട്ടവകാശം ഉറപ്പാക്കാൻ കർശന നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി തെരഞ്ഞെടുപ്പു കമ്മീഷനോട് നിർദേശിച്ചിരുന്നു.
പോസ്റ്റൽ ബാലറ്റ് പേപ്പറുകൾ ലഭ്യമാക്കാത്തത് വോട്ടർമാരുടെ അവകാശം ഹനിക്കുന്നതാണെന്ന് കോടതി അഭിപ്രായപ്പെട്ടു. തുടർന്ന് ബാലറ്റ് വിതരണത്തിനു കൂടുതൽ സമയം അനുവദിക്കണമെന്ന് കമ്മീഷൻ കോടതിയിൽ ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പ് കഴിഞ്ഞാലും ഉദ്യോഗസ്ഥർക്ക് വോട്ട് ചെയ്യാൻ അവസരമൊരുക്കും.