ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ വ്യോമയാന ഹബ്ബുകളായ ഡൽഹിയും മുംബൈയും വിമാന ഇന്ധനമായ ഏവിയേഷൻ ടർബൈൻ ഫ്യുവലിന്റെ (എടിഎഫ്) നികുതി കുറച്ചു.
വിമാന ഇന്ധനത്തിനുള്ള മൂല്യവർധിത നികുതി (വിഎടി) ആറു മാസത്തേക്ക് ഡൽഹി സർക്കാർ 25 ശതമാനത്തിൽനിന്ന് ഏഴു ശതമാനമായി കുറച്ചപ്പോൾ മഹാരാഷ്ട്ര സർക്കാരാകട്ടെ മുംബൈയിലെ വിഎടി 18 ശതമാനത്തിൽനിന്ന് ഏഴു ശതമാനമായും കുറച്ചു.
നേരത്തേ വിമാനത്തിന്റെ പ്രവർത്തനച്ചെലവിന്റെ 30 മുതൽ 40 ശതമാനം വരെയായിരുന്നു ഇന്ധന ഇനത്തിലെങ്കിൽ പശ്ചിമേഷ്യൻ പ്രതിസന്ധിക്കുശേഷം ഇത് 55 മുതൽ 60 ശതമാനം വരെയായി ഉയർന്നു.
ഇന്ധന നികുതിയിൽ കുറവ് വന്നിട്ടുണ്ടെങ്കിലും ഇത് വിമാന ടിക്കറ്റ് നിരക്കിൽ ഉടൻ പ്രതിഫലിക്കാൻ സാധ്യതയില്ല.