ബെർലിൻ: പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്ന് എണ്ണവിപണിയിലുണ്ടായ പ്രതിസന്ധിക്കു പരിഹാരമായി കരുതൽ ശേഖരത്തിൽനിന്ന് 40 കോടി ബാരൽ എണ്ണ വിപണിയിൽ ലഭ്യമാക്കുമെന്ന് ഇന്റര്‍നാഷണല്‍ എനര്‍ജി ഏജന്‍സി (ഐഎഇ). പാരീസ് ആസ്ഥാനമായ സംഘടനയിൽ 32 രാജ്യങ്ങൾ അംഗങ്ങളാണ്.
എല്ലാ അംഗരാജ്യങ്ങളും ഐകകണ്ഠ്യേനയാണ് തീരുമാനമെടുത്തത്. 2022ൽ റഷ്യയുടെ യുക്രെയ്ൻ അധിനിവേശ സമയത്ത് ഐഎഇ അംഗരാജ്യങ്ങൾ 18.27 കോടി ബാരൽ എണ്ണ പൊതുവിപണിയിൽ ഇറക്കിയിരുന്നു.
ആറാം തവണയാണ് പൊതുവിപണിയിൽ എണ്ണ നല്‍കുന്നത്.