ആലപ്പുഴ: ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ടുള്ള ബിജെപി നേതാവ് എൻ ഹരിയുടെ പരാമർശത്തിൽ വക്കീൽ നോട്ടീസ് അയച്ച് കടകംപള്ളി സുരേന്ദ്രന്റെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി ആയിരുന്ന ബസന്ത് കുമാർ. സ്വർണക്കൊള്ള വിഷയത്തിൽ തന്റെ പേര് വലിച്ചിഴച്ചെന്ന് ബസന്ത് കുമാർ അയച്ച നോട്ടീസിൽ പറയുന്നു.
2019ലെ എല്ലാ കാര്യങ്ങളും ബസന്തിന് അറിയാമെന്ന് എൻ. ഹരി പറഞ്ഞിരുന്നു. എന്നാൽ പരാമർശം പിൻവലിക്കില്ലെന്നും നിയമപരമായി നേരിടുമെന്നും ഹരി പ്രതികരിച്ചു.
"ബസന്ത് കുമാർ വക്കീൽ നോട്ടീസ് അയച്ചിരുന്നു. താൻ ബസന്തിൻറെ പേരിൽ പരസ്യമായി ആരോപണം ഉന്നയിച്ചിരുന്നു. ശബരിമല ഭരിക്കുന്നത് കുറുവ സംഘമാണ്. നിയന്ത്രണം എകെജി സെന്ററിൽ നിന്നാണ്. ഭഗവാൻ ശ്രീകോവിലിൽ ഉണ്ടോ എന്ന് സംശയമുണ്ട്. മേൽശാന്തി അടക്കം സിഐടിയു യൂണിയനിൽ പെട്ടവരാണ്. ഭക്തരുടെ പ്രതിനിധികളെ ഉൾപ്പെടുത്തി ശ്രീകോവിൽ പരിശോധിക്കണം"-എൻ. ഹരി പറഞ്ഞു.