സിഡ്നി: ഓസ്ട്രേലിയയിലെ സിഡ്നി ഹാർബറിൽ വച്ച് സ്രാവിന്റെ കടിയേറ്റ് ചികിത്സയിലായിരുന്ന കൗമാരക്കാരൻ മരിച്ചു. നിക്കോ ആന്റിക്ക് എന്ന 12 വയസുകാരനാണ് മരിച്ചത്.
ഞായറാഴ്ച സിഡ്നി ഹാർബറിൽ വച്ച് പാറകളിൽ നിന്ന് ചാടുന്നതിനിടെയാണ് നിക്കോയെ സ്രവ് ആക്രമിച്ചത്. രണ്ട് കാലുകൾക്കും പരിക്കേറ്റ കുട്ടിയെ കുടെയുണ്ടായിരുന്ന സുഹൃത്തുകൾ ആശുപത്രിയിലെത്തിച്ചിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് നിക്കോ മരിച്ചത്
സ്രാവ് ആക്രമണങ്ങളെ തുടർന്ന് സിഡ്നിയിലെ ബീച്ചുകളിലെയ്ക്കുള്ള പ്രവേശനം നിരോധിച്ചിരിക്കുകയാണ്. രണ്ട് ദിവസത്തിനിടെയുണ്ടായ നാല് ആക്രമണങ്ങളെ തുടർന്നാണ് ബീച്ചുകൾ അടച്ചിട്ടത്.