ചണ്ഡിഗഡ്:ചണ്ഡിഗഡിലെ ബിജെപി ആസ്ഥാനത്തിനു പുറത്തുണ്ടായ ബോംബ് സ്ഫോടനത്തിൽ പാക് ബന്ധമുള്ള അഞ്ചുപേർ അറസ്റ്റിൽ.
പാക് രഹസ്യാന്വേഷണ വിഭാഗമായ ഐഎസ്ഐയുടെ സഹായത്തോടെയാണ് അഞ്ചംഗസംഘം സ്ഫോടനം നടത്തിയതെന്ന് പഞ്ചാബ് ഡിജിപി ഗൗരവ് യാദവ് പറഞ്ഞു.
എസ്ബിഎസ് നഗറിനു സമീപം മജാരി സ്വദേശി ഷമി എന്ന ബൽവീന്ദർ ലാൽ, ഭരപൂർ സ്വദേശി ജസ്വി എന്നറിയപ്പെടുന്ന ജസ്സി, സുജവൽപൂരിൽ നിന്നുള്ള ചന്നി എന്ന ചരൺജിത് സിംഗ്, ഷിംല സ്വദേശികളായ റൂബൽ ചൗഹാൻ, മന്ദീപ് എന്ന അഭിജോത് ശർമ എന്നിവരെയാണ് അറസ്റ്റിലായത്.
പാക് ബന്ധമുള്ള ഇവർക്കു നിർദേശങ്ങൾ നൽകിയിരുന്നത് പോർച്ചുഗരിലും ജർമനിയിലുമുള്ള ചിലരാണ്. അറസ്റ്റിലായ പ്രതികളുമായി ബന്ധിപ്പിക്കുന്ന ആഭ്യന്തര-രാജ്യാന്തര കണ്ണികളെക്കുറിച്ച് അന്വേഷണം തുടരുകയാണെന്നും അദ്ദേഹം അറിയിച്ചു. കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയാണ് ബിജെപി ആസ്ഥാനത്തിനു നേരെ ഗ്രനേഡ് എറിഞ്ഞത്.