ചണ്ഡിഗഡ്: സിഖ് വിശ്വാസസംഹിതയായ ഗുരുഗ്രന്ഥ സാഹിബിനെ നിന്ദിക്കുന്നതിനു കടുത്ത ശിക്ഷ ഉറപ്പാക്കുന്ന നിയമനിർമാണം പഞ്ചാബ് നിയമസഭ ഐകകണ്ഠ്യേന പാസാക്കി.
ജീവപര്യന്തം ശിക്ഷയും കാൽകോടി രൂപ പിഴയും ഉൾപ്പെടെയാണു ബില്ലിൽ നിർദേശിച്ചിരിക്കുന്നത്.നിയമസഭയുടെ പ്രത്യേക സമ്മേളനത്തിൽ ജഗത് ജോത് ശ്രീ ഗുരു ഗ്രന്ഥ സാഹിബ് സത്കാർ (ഭേദഗതി) 2026 എന്ന പേരിലുള്ള ബിൽ മുഖ്യമന്ത്രി ഭഗവന്ത് സിംഗ് മാൻ അവതരിപ്പിക്കുകയായിരുന്നു.
ഗവർണറുടെ അംഗീകാരം ലഭിച്ചാൽ ബിൽ നിയമമാകും. രാഷ്ട്രപതിയുടെ അംഗീകാരം ആവശ്യമില്ലെന്നും ബിൽ അവതരിപ്പിച്ച മുഖ്യമന്ത്രി സഭയെ അറിയിച്ചു.