തൃശൂർ: മെഡിക്കൽ കോളജ് ആശുപത്രിയിലെ ചികിത്സപ്പിഴവുമൂലം കാഴ്ച നഷ്ടപ്പെട്ട സനൂപിനു കോവൈ അരവിന്ദ് ആശുപത്രിയിലെ ചികിത്സയ്ക്കുള്ള ചെലവ് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി വഹിക്കും.
സനൂപിനു സ്മാർട്ട് ഗ്ലാസ് വച്ച് കാഴ്ചപരിമിതിയെ മറികടക്കാനുള്ള പരിശീലനമാണ് ആദ്യഘട്ടത്തിൽ നൽകുക. പിന്നീട് കാഴ്ച പൂർണമായും തിരികെ ലഭിക്കാനുള്ള മറ്റു സാധ്യതകൾ പരിശോധിക്കും.
അമല മെഡിക്കൽ കോളജ് നേത്രചികിത്സാവിഭാഗം മേധാവിയുടെ ശിപാർശപ്രകാരമാണ് അടിയന്തരപ്രാധാന്യത്തോടെ മാർച്ച് രണ്ടിനു കോവൈയിൽ ചികിത്സ ഒരുക്കിയത്.
അന്നു തൃക്കൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ സനൂപിനെ അരവിന്ദ് ആശുപത്രിയിൽ പ്രവേശിപ്പിക്കുമെന്നു കോണ്ഗ്രസ് നേതാവ് അനിൽ അക്കര അറിയിച്ചു.