ന്യൂഡൽഹി: പ്രണയബന്ധം അവസാനിപ്പിച്ചത് ആത്മഹത്യ പ്രേരണയാവില്ലെന്ന് ഡൽഹി ഹൈക്കോടതി. ആത്മഹത്യയല്ലാതെ മറ്റൊരു വഴിയില്ലെന്ന നിലയിലേക്കെത്തിച്ചാൽ മാത്രമേ ആത്മഹത്യ പ്രേരണക്കുറ്റം നിലനിൽക്കൂ എന്ന് കോടതി അറിയിച്ചു.
മുൻകാമുകി ആത്മഹത്യ ചെയ്ത കേസിൽ യുവാവിന്റെ ജാമ്യം പരിഗണിക്കുകയായിരുന്നു ഡൽഹി ഹൈക്കോടതി. കേസിൽ ജസ്റ്റിസ് മനോജ് ജെയിന്റേതാണ് നിരീക്ഷണം. ജീവനൊടുക്കിയ യുവതിയും കേസിൽ പ്രതിയായ യുവാവും തമ്മിൽ എട്ട് വർഷം പ്രണയ ബന്ധത്തിലായിരുന്നു.
പിന്നാലെ ബന്ധം അവസാനിപ്പിച്ച യുവാവ് മറ്റൊരു സ്ത്രീയെ വിവാഹം ചെയ്തു. വിവാഹം നടന്ന് അഞ്ചാം ദിവസം മുൻ കാമുകി ആത്മഹത്യ ചെയ്യുകയായിരുന്നു. എന്നാൽ സംഭവത്തിൽ യുവാവിനെതിരെയുള്ള ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു.